ലണ്ടന്‍: കൊറോണ കാലത്തെ അതിജീവിക്കാന്‍ ബ്രിട്ടനില്‍ അടിയന്തര തൊഴില്‍ പദ്ധതി ചാന്‍സലര്‍ റിഷി സുനക് പ്രഖ്യാപിച്ചു. ഇതിന് പ്രകാരം മുഴുവന്‍ സമയവും ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത തൊഴിലാളികളുടെ വേതനം സര്‍ക്കാരും സ്ഥാപനങ്ങളും തുടരും.
നിലവിലെ ഫര്‍ലോ സ്കീം അവസാനിക്കുന്ന ഒക്ടോബര്‍ 31 മുതല്‍ അടുത്ത ആറു മാസത്തേക്കാണ് പുതിയ പദ്ധതിയുടെ പ്രാബല്യം.
തൊഴില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്കാലികമായി നിലച്ചതോടെ ജോലി നഷ്ടമായവര്‍ക്ക് ശമ്പളത്തിന്റെ 80 ശതമാനം സൗജന്യമായി നല്‍കുന്നതായിരുന്നു നിലവിലെ ഫര്‍ലോ സ്കീം. ഫര്‍ലോ സ്കീമിന് പകരമുള്ള ജോബ് സപ്പോര്‍ട്ട് സ്കീമില്‍ തൊഴിലാളികള്‍ക്ക് അവരുടെ സാധാരണ ശമ്പളത്തിന്റെ മുക്കാല്‍ ഭാഗവും ആറുമാസത്തേക്ക് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
കൊറോണ വൈറസ് കേസുകളുടെ വര്‍ധനവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിച്ചതിനുശേഷം കൂട്ടത്തോടെയുള്ള തൊഴില്‍ വെട്ടിക്കുറവ് തടയുകയാണ് ലക്ഷ്യം. വിശാലമായ ശീതകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമാണിതെന്ന് ചാന്‍സലര്‍ റിഷി സുനക് പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം മൂന്ന് ദശലക്ഷം തൊഴിലാളികള്‍ അല്ലെങ്കില്‍ യുകെയുടെ 12% തൊഴിലാളികള്‍ ഭാഗികമായോ പൂര്‍ണമായോ അവധിയിലാണ്. വേതനം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് തുടരുന്നതിനാല്‍ മാത്രം നിലനില്‍ക്കുന്ന ജോലികള്‍ക്ക് വിരുദ്ധമായി പുതിയ പദ്ധതി 'പ്രായോഗിക ജോലികളെ മാത്രമേ പിന്തുണയ്ക്കൂ' എന്ന് സുനാക് പറഞ്ഞു.
ഫര്‍ലോഗ് പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികളുടെ വേതനത്തില്‍ സര്‍ക്കാര്‍ നല്കുന്ന സംഭാവന കുത്തനെ കുറയും. ഫര്‍ലോയ്ക്ക് കീഴില്‍, തുടക്കത്തില്‍ പ്രതിമാസ വേതനത്തിന്റെ 80% 2,500 പൗണ്ട് വരെ നല്കി പുതിയ പദ്ധതി പ്രകാരം ഇത് 22% ആയി കുറയും.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ പദ്ധതിക്ക് സര്‍ക്കാരിന് പ്രതിമാസം 300 മില്യണ്‍ പൗണ്ട് ചെലവ് വരും. ഇത് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഇപ്പോഴും ജോലി നിലനിര്‍ത്തല്‍ ബോണസ് ക്ലെയിം ചെയ്യാന്‍ കഴിയും. അവിടെ കുറഞ്ഞത് ജനുവരി അവസാനം വരെ ജോലിയില്‍ പ്രവേശിക്കുന്ന ഓരോ ജോലിക്കാരനും സര്‍ക്കാര്‍ 1,000 പൗണ്ട് നല്‍കും. അതേസമയം സ്വയം തൊഴിലാളികള്‍ക്കായി സമാനമായ പദ്ധതി ലഭ്യമാകുമെന്ന് സുനക് പറഞ്ഞു.സാധാരണ സമയത്തിന്റെ മൂന്നിലൊന്നെങ്കിലും ജോലി ചെയ്യാന്‍ കഴിയുന്ന സ്റ്റാഫുകള്‍ക്ക് ഇത് ബാധകമാകും. തൊഴിലുടമകള്‍ ജോലി ചെയ്യുന്ന മണിക്കൂറുകളില്‍ ജീവനക്കാര്‍ക്ക് പണം നല്‍കും.ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത മണിക്കൂറുകളില്‍, നഷ്ടപ്പെട്ട ശമ്പളത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരും തൊഴിലുടമയും വഹിക്കും ഗ്രാന്റ് പ്രതിമാസം 697.92 പൗണ്ടായിരിക്കും.
റിപ്പോര്‍ട്ട് ജോസ് കുമ്പിളുവേലില്‍