Image

സിസ്റ്റര്‍ ജെസീനയുടെ മരണം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഡിഎസ്ടി സഭ

Published on 15 February, 2021
സിസ്റ്റര്‍ ജെസീനയുടെ മരണം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഡിഎസ്ടി സഭ
കൊച്ചി: കാക്കനാട് വാഴക്കാല സെന്‍റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീനയുടെ മരണത്തില്‍ ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് സന്യാസിനീ സഭ അഭ്യര്‍ഥിച്ചു. 

വാര്‍ത്താക്കുറിപ്പിലൂടെയാണ് സഭ ഇക്കാര്യം അറിയിച്ചത്.

വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം

എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് (ഡിഎസ്‌ടി) കോണ്‍വെന്‍റിലെ അംഗമായ സിസ്റ്റര്‍ ജെസീന തോമസ് (45) കോണ്‍വെന്‍റിന് പിന്നില്‍ ഉള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സിസ്റ്റര്‍ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു. ഉജ്ജൈന്‍ രൂപതയില്‍ ചന്ദുക്കേടി മിഷന്‍ സ്റ്റേഷനില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡിഎസ്‌ടി സഭയുടെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും ഇന്‍റേണല്‍ ഓഡിറ്റിംഗിനായി വന്ന സിസ്റ്റര്‍ സിജി കിഴക്കേപറമ്ബിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികില്‍ ബസ് കാത്ത് നില്‍ക്കുമ്ബോള്‍ അമിത വേഗത്തില്‍ വന്ന ഒരു വാഹനം സിസ്റ്റര്‍ സിജിയെ ഇടിച്ച്‌ തെറിപ്പിക്കുകയും സിസ്റ്റര്‍ സിജി തല്‍ക്ഷണം മരണമടയുകയും ചെയ്തു.

ഈ ദാരുണ സംഭവത്തിന്‍റെ ദൃക്സാക്ഷിയായ സിസ്റ്റര്‍ ജെസീനയെ ഈ ദുരന്തം വല്ലാതെ തളര്‍ത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റര്‍ ജെസീനക്ക് ഉജ്ജൈനില്‍ ചികിത്സകള്‍ നല്‍കികൊണ്ടിരുന്നു. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ല്‍ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വര്‍ഷമായി സിസ്റ്റര്‍ ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

സിസ്റ്റര്‍ ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോള്‍ അന്നത്തെ മേജര്‍ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോണ്‍വെന്‍റുകളിലേക്ക് വിളിച്ച്‌ വിശദവിവരം പറയുകയും 2011ല്‍ ചികിത്സക്കായി കുറച്ചു ദിവസം വീട്ടില്‍ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടില്‍ അവധിക്കു പോകുമ്ബോള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നിന്‍റെ വിവരങ്ങള്‍ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്.

എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡിഎസ്‌ടി കോണ്‍വെന്‍റിലേക്ക് 2019 നവംബര്‍ മാസത്തില്‍ ആണ് സിസ്റ്റര്‍ ജെസീന ചികിത്സാര്‍ഥം ട്രാന്‍സ്ഫര്‍ ആയിവന്നത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് സിസ്റ്റര്‍ ജെസീന ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റര്‍ ജെസീനയ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാല്‍ പള്ളിയില്‍ പോകാതെ കോണ്‍വെന്‍റില്‍ ഇരുന്ന് വിശ്രമിക്കാന്‍ മദര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ സിസ്റ്റര്‍ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാല്‍ കുറച്ച്‌ സമയം വിശ്രമിച്ച ശേഷം സിസ്റ്റര്‍ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണവും 10. 30 ന് ചായയും മുറിയില്‍ എത്തിച്ചു കൊടുത്തിരുന്നു.

പിന്നീട് ഉച്ചയൂണിന്‍റെ സമയത്ത് സിസ്റ്റര്‍ ജെസീനയെ കാണാതിരുന്നപ്പോള്‍ കോണ്‍വെന്‍റില്‍ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച്‌ മുറിയില്‍ ചെന്നെങ്കിലും അവിടെയും കാണാത്തതിനാല്‍ കോണ്‍വെന്‍റിലും പരിസരത്തും അന്വേഷിക്കുകയും തുടര്‍ന്നും കാണാതെ വന്നതിനാല്‍ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷമുള്ള അന്വേഷണത്തിലാണ് വൈകുന്നേരം ആറു മണിയോടെ സിസ്റ്റര്‍ ജെസീനയെ സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തങ്ങളുടെ സഹോദരിയായ സിസ്റ്റര്‍ ജെസീനയുടെ ആകസ്മികമായ മരണത്തില്‍ വേദനിച്ചിരിക്കുന്ന ഈ വേളയില്‍ മാധ്യമങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡിയവഴിയും കിവംദന്തികള്‍ പരത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സഭ പിആര്‍ഒ സിസ്റ്റര്‍ ജ്യോതി മരിയ ഡിഎസ്‌ടി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക