ഡാളസ് ;അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതിയുയരുന്നു .അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപെട്ട ഒരു നഴ്സിംഗ് ബിരുദധാരി പെൺകുട്ടിയുടെ കഥ കേരളലിയിക്കുന്നതാണ്.
കോതമംഗലം സ്വദേശി വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിങ് വിസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ അയാൾക്ക് ഒരു മലയാളി റസ്റ്റോറൻറ് ജോലി ലഭിക്കുകയും, 2014 -ൽ ഒരു പോർട്ടോറിക്കൻ വനിതയെ വിവാഹം കഴിക്കുകയും ചെയ്തു.
2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിചു. തുടർന്ന് നാട്ടിലെത്തി വെബ്സൈറ്റ് മുഖാന്തരം കൂത്താട്ടുകുളത്തെ കർഷക കുടുംബത്തിൽ ബിഎസ്സി നേഴ്സിങ് പാസായ പെൻകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോന്ന അയാൾ പിന്നീട് വരുന്നത് 2016 ലാണ്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും "എൻറെ അപ്പയേയും അമ്മയേയും നോക്കുവാൻ ആണ് നിന്നെ കല്യാണം കഴിച്ചത് "എന്ന് ഭീഷണിപ്പെടുതുകയും ചെയ്തു. മാത്രമല്ല പവർ ഓഫ് അറ്റോണി പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളി.
സ്ത്രീധനം ആയി കിട്ടിയ സ്വർണം വിറ്റ് കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ഒരു ബിസിനസ് സ്ഥാപിക്കുവാൻ ശ്രമിച്ചു എന്നും പെൺകുട്ടി മനസ്സിലാക്കി. ഇതിനോടകം ഈ ചതി മനസ്സിലാക്കിയ സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്റ്റേഷൻ ചേർന്ന് കേസ് ഫയൽ ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു .
വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ അറസ്റ്റിനുള്ള ശ്രമം നടന്നുവരുന്നു. ഇതിനോടകം ഡൽഹിയിലെ വനിതാകമ്മീഷനും പരാതികൾ അയച്ചു കഴിഞ്ഞു. കൃത്യമായ ഇടപെടലുകളുടെ പോലീസ് ഡിപ്പാർട്ട്മെൻറ് എല്ലാ പഴുതുകളും അടച്ചാണ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.
ഇത് സംബന്ധിച്ച് ഇവിടെയും നാട്ടിലുമുള്ള രേഖകളും പരാതികളും വിവാഹ ഫോട്ടോയും ലഭ്യമാണ്.
ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.