അറ്റലാന്റ: വടക്കുപടിഞ്ഞാറൻ ജോർജിയയിൽ മൂന്ന് വ്യത്യസ്ത സ്പാകളിൽ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാലുപേർ കൊറിയൻ സ്ത്രീകളാണ്. രണ്ട് പേർ ചൈനീസ് വംശജരാണ്. ഏതു രാജ്യക്കാരെന്നു വ്യക്തമല്ല. വെള്ളക്കാരായ പുരുഷനും സ്ത്രീയും ആണു മറ്റുള്ളവര്‍.
ചൈന, തായിവാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയാണ് ഏഷ്യൻ എന്ന് പറയുന്നത്.
അക്രമിയെന്നു കരുതുന്ന് റോബര്‍ട്ട് ആരന്‍ ലോംഗിനെ (21) 150 മൈല്‍ അകലെ നിന്നു അറസ്റ്റ് ചെയ്തു.
കടുത്ത മതവിശ്വാസി ആണത്രെ അയാൾ. പിതാവ് പാസ്റ്റര്‍ ആനെന്നു കരുതുന്നു. അയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് . 'പിസ, തോക്ക്, ഡ്രംസ്, പാട്ട്, കുടുംബം, ദൈവം . ഇതാണ് എകദേശം എന്റെ ജീവിതം. അതു നല്ല ജീവിതം തന്നെ.'
2017-ല്‍ സിക്കോയാ ഹൈ സ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തു.
തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയെപ്പറ്റി അയാള്‍ പറയുന്ന വീഡിയൊ ക്രാബാപ്പിള്‍ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉണ്ടായിരുന്നു. അത് ഇന്നു രാവിലെ നീക്കം ചെയ്തു.
അതില്‍ അയാള്‍ മുടിയനായ പുത്രന്റെ ഉപമ പറയുന്നു. അതു പോലെ താനും സ്വാര്‍ത്ഥതയോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഒടുവില്‍ ദൈവത്തിലേക്കു മടങ്ങി വന്നു.
തനിക്ക് ലൈംഗികതയോട് അമിത താല്പര്യമായിരുന്നുവെന്നും ഇടക്കിടെ മസാജ് പാർലറിൽ പോകുമായിരുന്നു എന്നും അയാൾ പോലീസിൽ പറഞ്ഞു. അതിനൊരവസാനം കാണണമെന്ന് കരുതി. അല്ലാതെ വംശീയ വിരോധം അല്ല അക്രമത്തിനു കാരണമെന്നും അയാൾ പറഞ്ഞു.
സംഭവത്തില്‍ കടുത്ത ദുഖവും നടുക്കവും പള്ളി അധിക്രുതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ദുഖം അറിയിച്ചു. ലോംഗിന്റെ കുടുംബത്തിനു വേണ്ടിയും, പ്രാര്‍ഥിക്കുന്നു.
കൊറോണ വൈറസ് ചൈനയിൽ നിന്ന് പടർന്നതാണെന്നതാണ് പെട്ടെന്നുള്ള ആക്രമണങ്ങൾക്കു കാരണമെന്നു കരുതുന്നു. മുൻ പ്രസിഡന്റ് ട്രംപ് ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചതും ചൈനക്കാർക്ക് എതിരെ വിരോധം ശക്തമാക്കി.
തല പാതി മൊട്ടയടിച്ച അക്രമിയുടെ ചിത്രം ചെറോകീ കൗണ്ടി ഷെറീഫിന്റെ ഓഫീസ് നേരത്തെ പുറത്തു വിട്ടി രുന്നു.
മസാജ് പാർലറുകൾ തെരഞ്ഞു പിടിച്ചാണ് അക്രമം. മസാജ് പാർലർ മിക്കതും നടത്തുന്നത് ചൈനക്കാരാണ്
അറ്റ്ലാന്റയിലെ ഗോൾഡ് സ്പായിൽ വെടിവയ്പിൽ മൂന്ന് ഏഷ്യൻ സ്ത്രീകളാണ് മരിച്ചത്. നാലാമത്തെ ഏഷ്യൻ വനിത അരോമ തെറാപ്പി സ്പായിൽ കൊല്ലപ്പെട്ടു. രണ്ട് സ്പാകളും സമീപത്തു തന്നെയാണ്.
25 മൈൽ വടക്ക്, അക്വർത്തിൽ മറ്റൊരു ഏഷ്യൻ മസാജ് പാർലറിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു