Image

സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്

Published on 12 April, 2021
സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതി വാദം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കോടതി വാദം കേള്‍ക്കുകയെന്ന് എന്‍ ഡി ടി വി റിപോര്‍ട്. കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകള്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകി ഇരിക്കും.


കോവിഡിന്റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെ കേസുകളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ് റിപോര്‍ട് ചെയ്തത്. 839 മരണങ്ങളാണ് ഞായറാഴ്ച റിപോര്‍ട് ചെയ്തത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക