മ്യാന്മര്‍ സൈന്യം രാജ്യത്ത് പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തി കിരാതഭരണം തുടരുന്നതിനിടെ മിസ് യൂണിവേഴ്സ് വേദിയിൽ ശബ്ദമുയര്‍ത്തി മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി തുസര്‍ വിന്ത് ല്വൻ.
മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നിൽക്കുന്ന തുസറിൻ്റെ ചിത്രങ്ങള്‍ അതിവേഗം വൈറലായി. ഞായറാഴ്ച നടന്ന മിസ് യൂണിവേഴ്സ് ഫൈനൽ വേദിയിലാണ് മ്യാന്മറിൽ നിന്നുള്ള മത്സരാര്‍ഥി പ്രതിഷേധമറിയിച്ചത്.
ഫെബ്രുവരി ഒന്നിനു അട്ടിമറിയിലൂടെ രാജ്യത്തിൻ്റെ ഭരണം പിടിച്ചെടുത്ത സൈന്യം രാജ്യത്തെ ഉന്നതനേതാക്കളെയെല്ലാം ജയിലിലാക്കുകയായിരുന്നു. ഇതിനു ശേഷം നടന്ന ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
"ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റു ദിവസേന മരിച്ചു കൊണ്ടിരിക്കുകയാണ്."ഫ്ലോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടലിൽ നടക്കുന്ന പരിപാടിയ്ക്ക് തൊട്ടു മുൻപ് അവര്‍ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
"എല്ലാവരും മ്യാന്മറിനു വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. മിസ് യൂണിവേഴ്സ് മ്യാന്മര്‍ എന്ന നിലയിൽ സാധ്യമായ രീതിലെല്ലാം ഞാൻ പ്രതികരിക്കുന്നുണ്ട്." തുസര്‍ വ്യക്തമാക്കി.