സഞ്ചരിച്ച വഴികളിലെല്ലാം
പച്ചപ്പിൻ ഹരിതാഭ വർണ്ണം
കാണാതെയലയുന്നു ഞാൻ.
ദിനംതോറും ആ പാതകളെ
താണ്ടിടുമ്പോഴും കുത്തുന്നു കഠിനമാം
കല്ലുകളും, മുള്ളുകളും.
പുറകിലായ വഴികളിലെല്ലാം വേദനയും,
സന്തോഷവും ഉണ്ടുതാനും.
ദ്രുതഗതിയിൽ മനസ്സിൽ
ആഴ്ന്നിറങ്ങിയ ഓർമ്മകളായ്
ആരോ സ്വകാര്യം പറഞ്ഞു,
നിനക്കിനിയും ജന്മമുണ്ട്
വഴികൾ താണ്ടിടുവാൻ
ഓരോ ചുവടുവെപ്പുകളും അറിയട്ടെ
ജീവിത യാത്രയിലെ നോവുകൾ.