Image

ഐജി ഹര്‍ഷിത അട്ടെല്ലൂരി വിസ്മയയുടെ വീട്ടിലെത്തി

ജോബിന്‍സ് തോമസ് Published on 23 June, 2021
ഐജി ഹര്‍ഷിത അട്ടെല്ലൂരി വിസ്മയയുടെ വീട്ടിലെത്തി
ശാസ്താംകോട്ടയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടില്‍ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടെല്ലൂരി സന്ദര്‍ശനം നടത്തി. വിസ്മയയുടെ പിതാവും മറ്റുകുടുംബാംഗങ്ങളുമായി ഐജി സംസാരിച്ചു. 

പ്രതിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും ഐജി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ വിശദമായ മൊഴിയും ഈ വിഷയത്തില്‍ എടുക്കേണ്ടതുണ്ടെന്നും ഹര്‍ഷിത പറഞ്ഞു. 

ഇതിനിടെ മുമ്പ് വിസ്മയയുടെ വീട്ടിലെത്തി അതിക്രമം കാണിച്ച സംഭവത്തില്‍ കിരണിനെതിരെ പുനരന്വേഷണം നടത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും അന്വേഷണം നടത്തുമെന്ന് ഹര്‍ഷിത അറിയിച്ചു. കിരണിന്റെ കുടുംബാംഗങ്ങളേയും പോലീസ് ഉടനെ ചോദ്യം ചെയ്യും. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ട്ടപ്പെട്ട പ്രശ്‌നമാണിതെന്നും പരാമവധി ശിക്ഷ വാങ്ങി നല്‍കാമെന്നാണ് വിശ്വാസമെന്നും ഐജി പറഞ്ഞു.

വിസ്മയയുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും. അന്വേഷണം ഏറ്റെടുത്ത ഉദ്യോഗസ്ഥയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയാണ് ഉള്ളതെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക