വാഷിംഗ്ടൺ, ഡി.സി: കൗമാരക്കാരനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗീകമായി പീഡിപ്പിച്ചതിന് മുന്‍ കര്‍ദ്ദിനാള്‍ തിയോഡര്‍ ഇ മക്കാറിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 1974 ല്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന മക്കാറിക് അമേരിക്കിയില്‍ ഈ വിഷയത്തില്‍ നിയമനടപടി നേരിടുന്ന ഏറ്റവും ഉയര്‍ന്ന കത്തോലിക്കാ പുരോഹിതനാണ്. വര്‍ഷങ്ങളായി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ 2019 ല്‍ ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ പുറത്താക്കിയിരുന്നു.
കത്തോലിക്കാസഭ നടത്തിയ അനേഷണത്തില്‍ ഇദ്ദേഹം വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്തവരേയും സെമിനാരി വിദ്യാര്‍ത്ഥികളേയും ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥാനങ്ങളില്‍ നിന്നും മാര്‍പാപ്പ പുറത്താക്കിയത്.
ഇപ്പോള്‍ 91 വയസ്സുള്ള ഇദ്ദേഹം അമേരിക്കന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാളായിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ സഭയേയും ഏറെ നാളായി വിവാദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ സഭയാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന ആരോപണം പോലും ഉയര്‍ന്നു.
പല തവണ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോളും പലകാരണങ്ങളാലും പരിമിധികളാലും നിയമനടപടകളില്‍ നിന്നും ഇദ്ദേഹം രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ മിസോറിയിലാണ് താമസം. കേസ് ഫയൽ ചെയ്തിരിക്കുന്നത് മസാച്ചുസെറ്സിലെ ഡെധാം ഡിസ്ട്രിക്ട് കോർട്ടിലാണ് . ഇദ്ദേഹം സെപ്റ്റംബര്‍ മൂന്നിന് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വന്നേക്കും അഞ്ച വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.
1974 ല്‍ 14 വയസ്സുണ്ടായിരുന്ന ഇപ്പോള്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് പരാതിക്കാരന്‍. അന്ന് നടന്ന വിവാഹ പാര്‍ട്ടിക്കിടെ തങ്ങളുടെ കുടുംബ സുഹൃത്തുകൂടിയായിരുന്ന കര്‍ദ്ദിനാള്‍ തന്നെ പലകാരണങ്ങള്‍ പറഞ്ഞ ആഘോഷം നടന്ന വീട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീകമായി ദുരുപയോഗിച്ചു എന്നാണ് പരാതി.
വേറെയും പരാതികൾ ഉണ്ട്.
ന്യു ജേഴ്‌സിയിൽ ന്യുവാർക്കിലും പിന്നീട് വാഷിംഗ്ടൺ ഡിസിയിലും ആർച്ച് ബിഷപ്പായിരുന്നു അദ്ദേഹം