Image

'ആ സ്വര്‍ണം ഞങ്ങള്‍ക്ക്​ ഒന്നിച്ചുമതി'- ഹൈജംപ്​ ഫൈനലില്‍ സ്വര്‍ണം പങ്കിട്ട്​ ഖത്തര്‍- ഇറ്റാലിയന്‍ താരങ്ങള്‍: വിജയമാഘോഷിക്കുന്ന വീഡിയോ വൈറല്‍

Published on 02 August, 2021
'ആ സ്വര്‍ണം ഞങ്ങള്‍ക്ക്​ ഒന്നിച്ചുമതി'- ഹൈജംപ്​ ഫൈനലില്‍ സ്വര്‍ണം പങ്കിട്ട്​ ഖത്തര്‍- ഇറ്റാലിയന്‍ താരങ്ങള്‍: വിജയമാഘോഷിക്കുന്ന  വീഡിയോ വൈറല്‍
ഒളിമ്ബിക്‌സിലെ ഹൈജമ്ബ് മത്സരത്തിന്റെ ഫൈനല്‍ മത്സരം വികാരനിര്‍ഭര  രംഗങ്ങള്‍ക്കാണ്  സാക്ഷ്യം വഹിച്ചത്. ഏതൊരു താരവും അതിയേറെ ആഗ്രഹിക്കുന്ന സ്വര്‍ണ്ണ മെഡല്‍ എന്ന ഒറ്റ സ്വപ്നം പങ്കുവെക്കപ്പെടുന്നതിന്റെ സന്തോഷത്തിനാണ് ടോക്കിയോയിലെ ഒളിമ്ബിക്‌സ് ഹൈജമ്ബ് സ്റ്റേഡിയം വേദിയായത്. 

ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്ബേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും തമ്മിലാണ് ഫൈനല്‍ മത്സരം. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മത്സരം. രണ്ടു പേരും 2.37 മീറ്റര്‍ ചാടി തുല്യരായി നില്‍ക്കുന്നു. ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്ബിക്‌സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിപറക്കാന്‍ സാധിക്കുന്നില്ല.

  അവസാന അവസരത്തിനായി ഇരുവരും ഒരുങ്ങുന്നതിനിടെ ഖത്തറിന്റെ മുതാസ് ഈസാ ഒളിമ്ബിക് ഒഫിഷ്യലിനോട് ആ മിന്നും ചോദ്യം ചോദിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാമോ? ഈസായുടെ ചോദ്യത്തിന് സന്തോഷത്തോടെ സമ്മതമാണെന്ന് ഒളിമ്ബിക് ഒഫിഷ്യല്‍ അറിയിച്ചു. 

പിന്നാലെ ടോക്കിയോയിലെ ഒളിമ്ബിക് സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വേദിയായത്. ഇരുവരും പരസ്പരം നോക്കി, വാരിപുണര്‍ന്നു, ചുറ്റിലും സന്തോഷ കണ്ണീര്‍. മത്സരം വീക്ഷിച്ച മുഴുവന്‍ സ്റ്റേഡിയവും ഇരുവരുടെയും വിജയം ആഘോഷിച്ചു. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഉയര്‍ത്തി പിടിച്ചു, കൈയ്യടിച്ചു.

ട്രാക്കിലും പുറത്തും അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച്‌ അധ്വാനിക്കുന്നു. ഇത് സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്'- സ്വര്‍ണ ഉറപ്പാക്കിയതിന് പിന്നാലെ ഖത്തര്‍ താരം മുതാസ് ഈസാ പറഞ്ഞു.

2016ലെ റിയോ ഒളിമ്ബിക്‌സിന് തൊട്ടുമുന്നേ ജിയാന്മാര്‍കോ തമ്ബേരിയുടെ കാലിന് പരിക്ക് പറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്നാണ് ഇറ്റലിതാരം മത്സര ശേഷം പറഞ്ഞത്.



Fave moment of the Olympics so far. Barshim (Qatar) and Tamberi (Italy) were tied in the high-jump final. The official is there talking about a prospective jump-off, but Barshim asks immediately: 'Can we have two golds?' One look, no words exchanged, they know they're sharing it. pic.twitter.com/E3SneYFocA

— Andrew Fidel Fernando (@afidelf)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക