Image

കാക്ക അനീഷിനെ കൊന്നത് ശല്ല്യം സഹിക്കാന്‍ വയ്യാതെയെന്ന് പ്രതികള്‍

ജോബിന്‍സ് Published on 03 August, 2021
കാക്ക അനീഷിനെ കൊന്നത് ശല്ല്യം സഹിക്കാന്‍ വയ്യാതെയെന്ന് പ്രതികള്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരം നരുവാമൂട്ടില്‍ കാപ്പ കേസ് പ്രതി കാക്ക അനീഷ് എന്ന അനീഷ് കൊല്ലപ്പെട്ടതിന് പി്ന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ബന്ധുക്കളും അയല്‍ക്കാരുമായ അഞ്ച് യുവാക്കള്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. 

ഇതുവരെ യാതൊരു കേസുകളിലും പ്രതിയാകാത്ത ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത യുവാക്കള്‍ എന്തിനിത് ചെയ്തു എന്നതായിരുന്നു നാട്ടുകാരുടേയും പോലീസിന്റേയും ചോദ്യം. ഗുണ്ടാ സംഘാംഗമായിരുന്ന  കാക്ക അനീഷിന്റെ ശല്ല്യം സഹിക്കാന്‍ വയ്യാതെയായിരുന്നു തങ്ങള്‍ ഇതു ചെയ്തതെന്ന് യുവാക്കള്‍ പോലീസിന് മൊഴി നല്‍കി. 

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് വീടുകളിലടക്കം കയറി ഗുണ്ടാ പിരിവ് നടത്തുന്ന ആളാണ്. കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുകയും ചീത്ത വിളിക്കുകയും ചെയ്യും. സത്രീകളെ നിരന്തരം ശല്ല്യപ്പെടുത്തും കഴിഞ്ഞ ദിവസം പ്രതികളിലൊരാളുടെ സഹോദരിയെ ശല്ല്യപ്പെടുത്തിയിരുന്നു. മാത്രമല്ല പ്രതികളില്‍ രണ്ടു പേരെ ഒരു കല്ല്യാണ വീട്ടില്‍ വച്ച് ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പകയ്ക്ക് കാരണമായി. 

അനീഷ് കൊല്ലപ്പെട്ട ദിവസം യുവാക്കള്‍ അഞ്ച് പേരും ഹോളോബ്രിക്‌സ് കമ്പനിയുടെ സമീപത്ത് ഇരിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന അനീഷ് ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാള്‍ക്ക് പരിക്കേറ്റു. ഇതോടെ അഞ്ചുപേരും ചേര്‍ന്ന് അനീഷിനെ അടിച്ചു വീഴ്ത്തുകയും അനീഷിന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന കത്തി വാങ്ങി കുത്തുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക