Image

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

Published on 15 September, 2021
യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി
ഇമ്മിഗ്രന്റസ്  ആയി വരുന്നവർ   മെഡിക്കൽ പരിശോധനയുടെ ഭാഗമായി കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുത്തിരിക്കണമെന്ന്  യു.എസ് . സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രെഷൻ (യു.എസ്.സി.ഐ.എസ്)  ഉത്തരവിട്ടു.

ഇത്  ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

അഞ്ചാംപനി, പോളിയോ, ഇൻഫ്ലുവൻസ, ടെറ്റനസ് എന്നിവക്കുള്ള    പ്രതിരോധ കുത്തിവയ്പ്പുകൾ  ഇപ്പോൾ ആവശ്യമാണ്. ഇനി മുതൽ കൊറോണ വൈറസിനും  വാക്സിനേഷൻ നിർബന്ധമാക്കും.  ഗ്രീൻ കാർഡ് അപേക്ഷകർ മെഡിക്കൽ പരിശോധനക്ക് ചെല്ലുമ്പോൾ  വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ  രേഖകൾ  കൊണ്ട് ചെല്ലണം. 

 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച്  സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തെ  തുടർന്നാണിതെന്ന്  യുഎസ്സിഐഎസ് പറഞ്ഞു. 

ചില ഒഴിവുകളും നൽകി: വാകിസിൻ  ലഭ്യമല്ലെങ്കിൽ; പ്രായം  ആയിട്ടില്ലെങ്കിൽ; മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ; മതപരമോ ധാർമ്മികമോ ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വാക്സിൻ എടുക്കേണ്ടതില്ല. 

കഴിഞ്ഞ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ വാക്സിനേഷൻ മാൻഡേറ്റുകൾ പുറത്തിറക്കിയതിനു ശേഷമാണ് പ്രഖ്യാപനം വന്നത്.  ഫെഡറൽ ജീവനക്കാർക്ക്  പ്രതിരോധ കുത്തിവയ്പ്പ് നിര്ബന്ധമാക്കുകയും , കൂടാതെ 100 ലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് വാക്സിനേഷനോ പ്രതിവാര പരിശോധനയോ വേണമെന്നുമാണ് ബൈഡൻ നിർദേശിച്ചത്. .

രാജ്യത്ത്  63 ശതമാനത്തിലധികം അമേരിക്കക്കാർക്കും കുറഞ്ഞത് ഒരു ഡോസ്  വാക്സിൻ ലഭിച്ചിട്ടുണ്ട്, രാജ്യത്തെ ജനസംഖ്യയുടെ 54 ശതമാനം പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് ട്രാക്ക് ചെയ്ത ഡാറ്റയിൽ പറയുന്നു.

U.S. Citizenship and Immigration Services today announced that, effective Oct. 1, 2021, applicants subject to the immigration medical examination must be fully vaccinated against COVID-19 before the civil surgeon can complete an immigration medical examination and sign Form I-693, Report of Medical Examination and Vaccination Record.

We are updating our policy guidance in accordance with the Centers for Disease Control and Prevention’s Aug. 17, 2021 update to the Technical Instructions for Civil Surgeons. That update requires applicants subject to the immigration medical examination to complete the COVID-19 vaccine series (one or two doses, depending on the vaccine) and provide documentation of vaccination to the civil surgeon before completion of the immigration medical examination. This requirement is effective Oct. 1, 2021, and applies prospectively to all Forms I-693 signed by the civil surgeons on or after that date. We are working on updating Form I-693 and the form instructions to incorporate this new requirement.

In general, individuals applying to become a lawful permanent resident, and other applicants as deemed necessary, must undergo an immigration medical examination to show they are free from any conditions that would render them inadmissible under the health-related grounds. USCIS designates eligible physicians as civil surgeons to perform this immigration medical examination for applicants within the United States and to document the results of the immigration medical examination on the Form I-693.

USCIS may grant blanket waivers if the COVID-19 vaccine is:

  • Not age-appropriate;
  • Contraindicated due to a medical condition;
  • Not routinely available where the civil surgeon practices; or
  • Limited in supply and would cause significant delay for the applicant to receive the vaccination.

Individuals may also apply for individual waivers based on religious beliefs or moral convictions by submitting Form I-601, Application for Waiver of Grounds of Inadmissibility.

Join WhatsApp News
അല്പത്തരം!! 2021-09-17 11:28:10
അല്പത്തരം!! സനിത പറയുന്നു...എടീ യൂറോപ്പിൽ ആദ്യം ജോലിക്ക് ചേർന്നപ്പോൾ ഞങ്ങൾക്ക് ട്രെയിനിങ് നൽകാൻ വന്ന ക്ലയർ എന്ന വെള്ളക്കാരി ഒരു പരാതി പറഞ്ഞു. ഇന്ത്യക്കാർ അവരെ മാം എന്ന് വിളിക്കുന്നു, എന്തെങ്കിലും ചോദിച്ചാൽ പെട്ടന്ന് മറുപടി പറയുന്നില്ല, പേടിച്ച പോലെ അമിത ബഹുമാനവും വിനയവും ഒക്കെ കാണിക്കുന്നു, ആത്മവിശ്വാസം തീരെയില്ല, പെൺകുട്ടികൾ നാണം കുണുങ്ങികളെ പോലെ അഭിനയിക്കുന്നു, മാം എന്ന് വിളിക്കാൻ ഞാനെന്താ അത്ര പ്രായം കൂടിയ ആളാണോ?? ഇവർക്കെന്നെ പേര് വിളിച്ചുകൂടെ, ആത്മവിശ്വാസത്തോടെ നേരെ നിന്ന് സംസാരിച്ചുകൂടെ എന്നൊക്കെ!! ഉടനെ ഞാൻ മറുപടി പറഞ്ഞു...അതാണ് ഇന്ത്യയുടെ കൾചർ, തമ്പ്രാ എന്ന് വിളിച്ചു ശീലിച്ചവരാ, ഇപ്പൊ സാർ, മാം എന്നാക്കി!! അടിമയെപ്പോലെ നിന്നാലേ ആ നാട്ടിൽ വല്ലതും നടക്കൂ!! ഉടനെ അവര് പുച്ഛത്തോടെ എന്നെനോക്കി ഒന്ന് ചിരിച്ചു!! വികസിത രാജ്യങ്ങളിൽ പ്രസിഡൻ്റിനെ പോലും മിസ്റ്റർ പ്രസിഡൻ്റ് എന്ന് ഒരു പൗരന് വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അവിടെ അച്ഛനെയും അമ്മയെയും ചില അടുത്ത ബന്ധുക്കളെയും മാത്രമേ പേര് അവർ സ്ഥാനപ്പേര് വിളിക്കുകയുള്ളു. ബാക്കി എല്ലാവരെയും അവർ പേര് വിളിക്കും. മിക്കപ്പോഴും ഡിയർ എന്ന് സ്നേഹത്തോടെ ചേർക്കും. ഇവിടെ അതേ യൂറോപ്യർ കോളോണിയൽ വാഴ്ചയുടെ ഭാഗമായി അടിമത്വത്തിന്റെ പ്രതികമായ സല്യൂട്ട്, സാർ, മാം തുടങ്ങിയവ കിടന്ന് വിലസുന്നു. ഇതിന്റെ ആർഷഭാരത ലൈനാണ് ഗുരുത്വം!! വകയിലെ അമ്മാവൻ വരെ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തും!! ഒരുതരം പേടിയാണ് ഇവിടെ എല്ലാത്തിനോടും!! പേടിച്ചു ഒതുങ്ങി മിണ്ടാതെ നിൽക്കാനാണ് എല്ലാവരും പഠിപ്പിക്കുന്നത്!! അദ്ധ്യാപകരും പോലീസുകാരും ജനപ്രതിനിധികളും ഇതിന്റെ wholesale ഡീലർമാരാണ്. വികസിത രാജ്യങ്ങളിൽ ഡോക്ട്രറ്റുള്ള അധ്യാപകരെ പോലും ഡോ, സാർ എന്ന് വിദ്യാർഥികൾ വിളിക്കുന്നത് അവർ തടയുന്നു, പേര് വിളിക്കാൻ ആവശ്യപ്പെടുന്നു. ഇന്ത്യയിൽ പത്താം ക്ലാസ്സ് പോലും ഇല്ലാത്ത അറ്റൻഡറെ പോലും സാർ എന്ന് വിളിച്ചാലെ പ്രസാദിക്കു. ഇതിന്റെ ഫലമായി തങ്ങൾ എന്തോ വലിയ ആളുകളാണെന്നു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും തോന്നുകയും ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്തി സേവനം നൽകുന്നു. സർക്കാർ ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പോയാൽ ജനങ്ങളെ, താഴെ തട്ടിലുള്ള ജീവനക്കാരെ അടിമയെപ്പോലെ കാണുന്ന ചിലരെ നിങ്ങൾക്ക് കാണാൻ സാധിക്കും. മറ്റുള്ളവർ ഇവർക്ക് അമിതമായി ബഹുമാനം കൊടുക്കുന്നതിന്റെ പ്രശ്നമാണത്. സർ, സർ ചായ വേണോ സർ, കാപ്പി വേണോ സർ, ഇരിക്കൂ സർ, കിടക്കൂ സർ' തുടങ്ങി മേലുദ്യോഗസ്ഥരോ ജനപ്രധിനിധികളോ വരുമ്പോൾ ചില പാവപെട്ട ആളുകൾ കിടന്നു വെപ്രാളപ്പെടുന്നത് ബഹുമാനം കൊണ്ടല്ല മറിച്ചു പേടി കൊണ്ടാണ് എന്ന് ഈ അല്പന്മാർക്ക് മനസിലാവുന്നില്ല. യൂറോപ്പിൽ പൊതുയിടത്തിൽ വരുന്ന പ്രസിഡന്റ്‌ പോലും ജനം മൈൻഡ് ചെയ്യാറില്ല. അവിടെ ജനങ്ങളെ സാർ എന്ന് സംബോധന ചെയ്യുന്ന പൊലീസുകാരെ ഞാൻ കണ്ടിട്ടുണ്ട്!! ഈശ്വര പ്രാർഥനകളിൽ ദൈവവിശ്വാസമില്ലാത്തവർക്ക് ഇരിക്കാനും അതിനെ അവഗണിക്കാനും കഴിയണം. വിശ്വാസിയെ പോലെ അവിശ്വാസിക്കും അവൻ്റെ ചിന്തകളും രീതികളും സംരക്ഷിക്കുവാനും ആത്മാഭിമാനത്തോടെ മനസാക്ഷിക്ക് ചേരും വിധം സമൂഹത്തിൽ വ്യവഹരിക്കുവാനും പെരുമാറുവാനും അവകാശം ഉണ്ട്. അതിന് ഈ വിധ പ്രകൃത നടപടികൾ നിയമം മൂലം തടയണം. സുരേഷ് ഗോപിയെ പോലെയുള്ള ആളുകൾക്ക് കൗൺസിലിംഗ് നൽകാൻ സംവിധാനം വേണം. Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക