Image

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

എ.സി ജോര്‍ജ് Published on 18 September, 2021
കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി
ഹൂസ്റ്റണ്‍: കേരളത്തിലെയും മറ്റ് മലയാളികള്‍ എവിടെ ആയാലും അവരുടെ മതസമുദായിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എല്ലാം ഉപരിയായി പരസ്പര സ്‌നേഹവും സഹകരണവും സൗഹാര്‍ദ്ദവും വിവിധ മത വിശ്വാസങ്ങളോടുള്ള ബഹുമാനവും എന്നും നിലനില്‍ക്കണമെന്ന് മാവേലി തമ്പുരാന്‍ നല്‍കിയ ഓണസന്ദേശത്തില്‍ പറഞ്ഞു.

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വെര്‍ച്വല്‍ ഓണമഹോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഓണസന്ദേശംനല്‍കുകയായിരുന്നു  മഹാബലി തമ്പുരാന്‍.

നമ്മുടെ മതസമുദായിക സാമൂഹ്യസാംസ്കാരിക ഐക്യത്തെയും സൗഹാര്‍ദ്ദ പാരമ്പര്യങ്ങളെയും വൃണപ്പെടുത്തുന്നതും തുരങ്കം വയ്ക്കുന്നതുമായ  ഒന്നും മനസ്സാ വാചാ കര്‍മണാ ആരില്‍ നിന്നും ഉണ്ടായിക്കൂടാ. മനുഷ്യസ്‌നേഹത്തേയും ഐക്യത്തേയും തുരങ്കം വയ്ക്കാനൊ, ചവിട്ടി താഴ്ത്താനൊ ദൈവരൂപത്തിലോ അവതാരത്തിലോ വരുന്ന ഒരു വാമനനെയും അനുവദിച്ചു കൂടാ.

വാമനന്റെ ചവിട്ടേറ്റ് രാജ്യവും ശക്തിയും ‘രണവും എല്ലാം നഷ്ടപ്പെട്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തിയ പ്രജാവത്സലനായ മാവേലി തമ്പുരാന്‍ കണ്ണുനീര്‍ കണവുമായി കണ്ഠമിടറിക്കൊണ്ടു സംസാരിക്കുകയായിരുന്നു. രാഷ്ട്രീയക്കാരും, വിവിധ മതക്കാരും തമ്മിലുള്ള അനൈക്യവും പരസ്പര കുറ്റാരോപണങ്ങളും, വെല്ലുവിളികളും  നേരില്‍ കാണുവാനിടയായപ്പോള്‍ മാവേലി തമ്പുരാന്റെ ഹൃദയം തകരുകയായിരുന്നു.

അമേരിക്കയിലെ നാസാ - ബഹിരാകാശ കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണില്‍ “കേരളാ വണ്‍’ എന്ന ബഹിരാകാശ പേടകത്തിലും തുടര്‍ന്ന് കേരളാ വണ്‍ എന്ന മോട്ടോര്‍ വാഹനത്തിലുമേറിയാണ് മഹാബലി തമ്പുരാന്‍ വെര്‍ച്വല്‍ ഓണമഹോത്സവത്തിനെത്തിയത്. ബഹിരാകാശത്തെ ചന്ദ്രനില്‍ വച്ച് രാമചന്ദ്രനും അബ്ദുള്‍ റഹ്മാനും ഗീവര്‍ഗീസും ചേര്‍ന്നു നടത്തുന്ന ചായക്കടയില്‍ നിന്ന് “ചായേന്റെ വെള്ളം’ മോന്തീട്ടാണ് താന്‍ വരുന്നതെന്നതും ഒരു തമാശ പറഞ്ഞതിനുശേഷമാണ് തമ്പുരാന്‍ വിഷയത്തിലേക്ക് കടന്ന് സംസാരിക്കാന്‍ ആരംഭിച്ചത്. വെര്‍ച്വലായി, സൂമിലൂടെയുള്ള കൊട്ടും, കുരവയും താലപൊലിയും, തിരുവാതിരയുമൊക്കെയായി മാവേലി തമ്പുരാനെ വെര്‍ച്വല്‍ മഹോത്സവവേദിയിലേക്കാനയിച്ചു. തുടര്‍ന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ വൈവിദ്ധ്യമേറിയ കലാ - സാംസ്കാരിക പരിപാടികള്‍ ഓരോന്നായി ഏതാണ്ട് എട്ടുമണിക്കൂറോളം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോറത്തില്‍ നീണ്ടു നിന്നു.

ഒത്തിരി ഭാരവാഹികളുടെ ബാഹുല്യങ്ങളോ പ്രോട്ടോകോളോ ഇല്ലാതെ സന്നദ്ധ സംഘങ്ങളുടെ, വ്യക്തികളുടെ സഹകരണത്തോടെ സാംസ്കാരിക ഓണമഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരേയും സാധാരണക്കാരേയും ഒരേ രീതിയില്‍ ആദരിച്ചും, അവസരങ്ങള്‍ നല്‍കിയും “മാവേലി നാടുവാണീടും  കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന രീതിയില്‍ആയിരുന്നു. പരിപാടികള്‍ അരങ്ങേറിയത്. ഓണഐതീഹ്യങ്ങളുടേയും, ആഘോഷങ്ങളുടേയും വിവിധങ്ങളായ വിശ്വാസങ്ങളുടെ പൊരുള്‍ തേടിയുള്ള സാഹിത്യ- സാംസ്കാരിക ‘ാഷാ സംവാദങ്ങളും, ചര്‍ച്ചകളും ചടങ്ങിനു മാറ്റുകൂട്ടി. ഓണം അന്നും ഇന്നും, തദ്ദേശവാസികളുടെയും പ്രവാസികളുടെയും ഓണാഘോഷങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സന്നിഹിതരായ സാംസ്കാരിക സംഘടനാ പ്രതിനിധികളും, സാഹിത്യ - ‘ാഷാ വിദഗ്ധരും പത്രമാധ്യമ പ്രതിനിധികളും സംസാരിക്കുകയും ചുരുങ്ങിയ വാചകങ്ങളില്‍ വിലയേറിയ ഓണസന്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

എല്ലാവര്‍ക്കും തുല്യപ്രാധാന്യം കൊടുത്ത കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ കേരളാ ലിറ്റററി ഫോറം യു.എസ്.എ സാംസ്കാരിക ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ പി.പി ചെറിയാന്‍, ജോര്‍ജ് പാടിയേടം, ജോണ്‍ മാത്യു, ജോര്‍ജ് പുത്തന്‍കുരിശ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജീമോന്‍ റാന്നി, ഡോ. ശ്രീദേവി കൃഷ്ണന്‍, പൊന്നുപിള്ള, ജോസഫ് പൊന്നോലി, ജോണ്‍ ഇളമത, ജോര്‍ജ് നെടുവേലി, ടി.സദാശിവന്‍, സാബു കുര്യന്‍, റോസ് ജോര്‍ജ്, ജോസഫ് തച്ചാറ, പി.റ്റി. പൗലോസ്, ഡോ. ജേക്കബ് കല്ലുപുര, ജോസ് വര്‍ക്കി, മേഴ്‌സി കുര്യന്‍, രേഷ്മ നായര്‍, രാമചന്ദ്രന്‍ പിള്ള, ടി.കെ മൊയ്ദു, തെരേസാ ടോം, ജേക്കബ് പടവത്തില്‍, സുകുമാരന്‍ നായര്‍, മേരികുട്ടി ജോണ്‍, ജോസഫ് വടക്കേടം, ജയ്‌സണ്‍ ജോസഫ്, അലക്‌സ് ജോര്‍ജ്, ബി.ജി വര്‍ഗീസ്,  കൃഷ്ണന്‍ നായര്‍, വീണാ ഗോപിനാഥ്, ലൗവ്‌ലി ടോം, ദീപാ ജോസഫ്, ഷിബി റോയി, കുര്യന്‍ മ്യാലില്‍, ലാഫിയാ സെബാസ്റ്റ്യന്‍, അന്ന മുട്ടത്ത്, അനശ്വര്‍ മാമ്പിള്ളില്‍, തുടങ്ങിയ അനേകം പേരും  പരിപാടികളുടെ  അവതാരകരായി ഷീലാ ചെറു, ഡോ. മേരി ഫിലിപ്പ്, സജി കരിമ്പന്നൂര്‍, കുഞ്ഞമ്മ മാത്യൂ തുടങ്ങിയവരും, മോഡറേറ്ററായി എ.സി. ജോര്‍ജ്് എന്നിവരും പ്രവര്‍ത്തിച്ചു. വേറിട്ട ഓണ ആഘോഷങ്ങളോടെ പരിപാടികള്‍ ഉജ്വലവും, ജനകീയവും, മനോഹരവുമായി.


കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായികേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായികേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായികേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായികേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
Sheela Cheru 2021-09-18 03:46:29
It was a great experience A. C. George Sir and Team! I enjoyed it very much! Thank you for giving me an invitation and an opportunity! ♥️♥️🙏🙏
ജോസുട്ടി പടിപ്പുര, 2021-09-18 19:18:58
എൻറെ പൊന്നു മാവേലി മഹാരാജാവേ പാതാളത്തിലേക്ക് തിരിച്ചു പോവല്ലേ. കേരളത്തിലേക്ക് പോ അവിടുത്തെ ഭരണ പാർട്ടിക്കാരെയും പ്രതിപക്ഷത്തെയും ഒന്ന് അടിച്ചു ഒതുക്കുക .. അങ്ങയുടെ ഭരണം മതി. ഈ ഡിബേറ്റ് ഫോറത്തിന് മറ്റും ഭാരവാഹികൾ ഇല്ലേ? ഭാരവാഹികളുടെ ഒന്നും ഫോട്ടോകൾ ഇവിടെ കാണാത്തതുകൊണ്ട് ചോദിക്കുകയാ. കേന്ദ്രകമ്മിറ്റി ഭാരവാഹികളുടെയും, സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെ ഒക്കെ അന്യോന്യമുള്ള പൊക്കി പൊക്കി പരിചയപ്പെടുത്തലും അവരെ പറ്റിയുള്ള വീഡിയോ പ്രേസേന്റ്റേഷൻസ് ഒന്നും നിങ്ങൾക്ക് ഇല്ലേ? കാണുന്നില്ലല്ലോ? പിന്നെ പരിപാടികൾ ഉദ്ഘാടനം ചെയ്യാനും മറ്റുമായുള്ള നാട്ടിലെ ഇവിടത്തെ സിനിമാ താരങ്ങളെയും പള്ളീലച്ചന്മാർ തുടങ്ങിയ ഒരു മത പുരോഹിതരെയും ഇവിടെ കാണുന്നില്ലല്ലോ ? അതൊന്നും ഇവിടെ കാണാറില്ലല്ലോ. കാര്യമായി വാർത്തയിൽ പോലും അവരെ പറ്റി വലിയ പരാമർശങ്ങൾ ഇല്ല. ഇതെന്ത് വേറിട്ട പ്രസ്ഥാനമാ. സത്യത്തിൽ വലിയ വെയിറ്റ് ആണെന്നും പറഞ്ഞു പറഞ്ഞു പൊങ്ങി നടക്കുന്നവരെ പോലും ഇവിടെ കുറച്ചാണ് കാണാൻ പറ്റുന്നത്..ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളാണ് നമ്മൾ മാതൃകയാക്കേണ്ടത്. ഇതിൽ വളണ്ടിയേഴ്സ് പോലും ഒന്നും വലിയവരോ ചെറിയവരോ എന്ന രീതിയിൽ ഒരു പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല എന്നാണ് ഇവരുടെ പരിപാടിയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. ആരിൽ നിന്നും ഒന്നിനും ഒരു കാസും പിരിക്കുന്നില്ല. നാട്ടിലോ ഇവിടെയോയോ ആർക്കും ഒരു വീടും കെട്ടി കൊടുക്കുന്നില്ല. എന്നാൽ ഇവരുടെ പരിപാടി മാതൃകാപരം ഗംഭീരം ഇവരെയൊക്കെ മറ്റുപലരും, മറ്റു സംഘടനകാരും പാഠമാക്കി അനുകരിച്ചാൽ നന്നായിരുന്നു. മാവേലി ഇതിലെയൊക്കെ കറങ്ങുന്ന ഉണ്ടെങ്കിൽ നേരെ നാട്ടിലേക്ക് ഏതെങ്കിലുമൊരു വിമാനത്തിലോ സ്പുട്‌നിക്കിലോ കയറ്റി സെക്രട്ടറിയേറ്റിലേക്ക് അയക്കുക. അവിടത്തെ ഭരണകക്ഷി പ്രതിപക്ഷ വാമനന്മാരെ ഒക്കെ ചാവട്ടി ഓടിക്കുക. അവരുടെ മുമ്പിൽ തല താഴ്ത്തി ദാനധർമ്മം കാണിക്കരുത്.. മെത്രാന്മാരും സ്വാമിമാരും മുള്ളമാരും രാഷ്ട്രീയക്കാരും മുതലെടുപ്പ് കാരും ചേർന്നു കേരളത്തെ ഒരു ഭ്രാന്താലയം ആകുന്നതിനു മുമ്പ് അങ്ങ് തിരുവനന്തപുരത്ത് പോയി ആസനസ്ഥനായാലും. ശംഭോ മഹാദേവ.
വെളിച്ചപ്പാട് 2021-09-19 00:29:44
ഇത് വൺമാൻ ഷോ ആണ് ജോസൂട്ടി . ഖാജാൻജിയും പ്രസിഡണ്ടും , സെക്രട്ടറിയും ഒരാൾ തന്നെ ഒരാൾക്ക് ഒരാളെ കുറിച്ച് പരാതി വന്നാൽ മറ്റേ ആൾ ഫയർ ചെയ്യും . സംഘടനകളിലെ അധർമ്മവും പീഡനവും വോഡ്ക്ക അടിച്ചുള്ള പരിപാടികളും കണ്ട ധർമ്മത്തെ നില നിറുത്താൻ ഏസി ജോർജ്ജിന്റെ ദശാവതാരങ്ങളിൽ ഒന്നു വാമന രൂപത്തിൽ വന്നതാണ് മോനെ ജോസൂട്ടി . എല്ലാം അദ്ദേഹം ശരിയാക്കി തരും . എല്ലാ സംഘടനകളേം അദ്ദേഹം ഒരു കുപ്പിയിലാക്കും. ജോസൂട്ടി പ്രാർത്ഥനയോടെ ഇരുന്നോളൂ '
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക