Image

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

Published on 18 September, 2021
പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഈ മാസം ഏഴാം തീയതി രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ജാഹിര്‍ ഹുസൈനാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി പൊലീസ് വിവിധ ഇടങ്ങളില്‍ അന്വേഷിച്ചു വരികയായിരുന്നു. താന്‍ ഭാര്യയെ കാണുന്നതിനായിട്ടാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ജാഹിര്‍ മൊഴി നല്‍കിയിട്ടുണ്ട്. കീഴടങ്ങാന്‍ ഭാര്യയേയും മകനെയും കൂട്ടിയാണ് ഇയാള്‍ എത്തിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അലക്കു കേന്ദ്രത്തില്‍ ജോലിചെയ്യവേ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജീവപര്യന്തം തടവുകാരനായ ജാഹിര്‍ ഹുെൈസന്‍ രക്ഷപ്പെട്ടത്. അലക്കാന്‍ കൊടുത്ത ഷര്‍ട്ടുമിട്ടാണ് ഇയാള്‍ കടന്നത്. ഇതിന് മുന്‍പും ഇയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും ജാഹിറിനെ പുറംജോലികള്‍ക്ക് നിയോഗിച്ചത് ജയിലധികാരികളുടെ വീഴ്ചയായി കണ്ടെത്തിയിരുന്നു. തടവുകാരന്‍ രക്ഷപ്പെട്ടതിന് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളില്‍ ഇയാള്‍ക്ക് നഗരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക