പാലാ ബിഷപ്പിനെ ഒരു വിഭാഗം മാധ്യമങ്ങൾ പൊങ്കാലയിടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വിവാദം ആളിപ്പടരാൻ മാധ്യമങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും അതങ്ങ് കെട്ടടങ്ങുന്നതു പോലെ തോന്നുന്നു.
മന്ത്രി വാസവൻ ബിഷപ്പിനെ കണ്ടതിന്റെ അർഥം മാർക്സിസ്റ്റുകാർ വേട്ടക്കാരന്റെ കൂടെ ആണെന്നും ഇരയുടെ കൂടെയല്ലെന്നും ആണ് മുസ്ലിം സംഘടന സമസ്ത പറയുന്നത്. ഇത് പ്രീണനമാണെന്നും പറയുന്നു.
ഏഷ്യാനെറ്റ് ചർച്ചയിൽ വിനു ജോൺ അർത്ഥശങ്കക്കൈതയില്ലാതെ ബിഷപ്പ് പറഞ്ഞത് വർഗീയത ആണെന്ന് പറഞ്ഞു.
ബിഷപ്പ് പറഞ്ഞതിൽ എന്താണ് വർഗീയത? നിമിഷ ഫാത്തിമയും സോണിയ ആയിശയുമൊക്കെ ലവ് ജിഹാദിന്റെ തെളിവല്ലേ? അവരും ഹാദിയായും ഒക്കെ സ്വമേധയാ പോയതാണെന്നത് ശരി. അതിനു കാരണം എന്തായിരുന്നു? ആദ്യം പ്രേമം. യഥാർത്ഥ പ്രേമമാണെങ്കിൽ അത് കുടുംബ ജീവിതത്തിനു വേണ്ടിയാണ്. പല സ്ത്രീകളും വിവാഹ ശേഷം ഭർത്താവിന്റെ മതത്തിലേക്ക് മാറാറുണ്ട്. അത് മിക്കപ്പോഴും ഭിന്നതകൾ ഉണ്ടാവാതിരിക്കാൻ മാത്രം. കുടുംബ ജീവിതത്തിനു പകരം ഐ.എസിൽ. ചേരാനും ആട് മേയ്ക്കാനും കൊണ്ട് പോയാൽ അതിന്റെ അർത്ഥമെന്താണ്?
കാമ്പസുകളിൽ തീവ്ര വർഗീയക്കാർ ഇല്ലേ? ആർ.എസ്.എസ്. ശക്തമാണെന്നതിന്റെ പേരിലാണ് ഈ വിഭാഗവും സംഘടിക്കുന്നത്. മഹാരാജാസിൽ ഒരു എസ് .എഫ്.ഐക്കാരനെ കൊന്നത് പോലും ഭീകരരാണെന്നു പറയുന്നു. അവരെ എല്ലാവരെയും അറസ്റ് ചെയ്തിട്ടുമില്ല.
ലവ് ജിഹാദോ നാർക്കോട്ടിക് ജിഹാദോ മാത്രമല്ല പ്രശനം. ജിഹാദി ചിന്താഗതി വളരുന്നു എന്നതാണ് പ്രശ്നം. അതാണ് ബിഷപ്പ് പറഞ്ഞത്. അതൊക്കെ മത സൗഹാർദ്ദം പറഞ്ഞ് ഒളിച്ച് വയ്ക്കുന്നത് ശരിയോ? അത് ചർച്ച ചെയ്യുകയല്ലെ വേണ്ടത്?
ആരോപണങ്ങൾ ശരിയെങ്കിൽ അത് പരിഹരിക്കും എന്ന് പറയുന്നതിന് പകരം ബിഷപ്പിനെ ആക്രമിക്കാനാണ് മുസ്ലിം സംഘടനകൾ മുന്നോട്ടു വന്നത്. മത സൗഹാർദ്ദം ഒരു പ്രസ്താവന കൊണ്ട് തകരുമത്രെ. ജോസഫ് സാറിന്റെ കൈ വെട്ടിയിട്ട് അത് തകർന്നില്ല. അന്ന് അതിനെ എത്ര മുസ്ലിം സംഘടന അപലപിച്ചു?
താലിബാൻ വിസ്മയം എന്നൊക്കെ പറയുന്നത് ഇന്ത്യയിൽ ശരിയായ കാര്യമാണോ? അതിനേക്കാൾ വലിയ കാര്യമാണോ ബിഷപ്പ് പറഞ്ഞത്?
എന്തായാലും കത്തോലിക്കാ സഭ ബിഷപ്പിനു പിന്നിൽ ഉറച്ച് നിൽക്കുന്നു. ചുരുക്കം ചിലർ ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി ഒക്കെ പറയുന്നു. രാഷ്ട്രീയം തലയ്ക്കു പിടിച്ചവരോട് മിണ്ടാതിരുന്നിട്ടു വലിയ കാര്യമില്ല എന്നാണ് അവരോട് പറയാനുള്ളത്. ക്രിസ്ത്യാനികളെയും ക്രിസ്തുവിനെയും അപഹസിച്ച് നാടാകെ മതപ്രസംഗങ്ങൾ നടത്തിയിട്ട് ആരെങ്കിലും അതിനെതിരെ പറഞ്ഞോ?
സൗഹാർദ്ദത്തിൽ ജീവിക്കേണ്ടത് നമ്മുടെ ഒക്കെ ആവശ്യമാണ്. അതനുസരിച്ചു എല്ലാവരും പ്രവർത്തിക്കണം.