ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്..
ഘോരവനാന്തരങ്ങളിൽ..
അമ്പിന് മൂർച്ചയേറ്റുന്ന
നായാട്ടുകാരനെ പോലെ
വിജയാഘോഷങ്ങളുടെ നെറുകയിൽ..
ആനന്ദനൃത്തം ചെയ്യുന്ന
ഉന്മാദിയെപ്പോലെ...
അകലേ...
കുരുന്നു ശൈശവങ്ങളുടെ
നിലക്കാത്ത നിലവിളികൾ..
ശൂന്യതയിൽ
അലിഞ്ഞില്ലാതാവുമ്പോഴും
നീതിയുടെ പോരുള് തേടി..
ക്ഷുഭിത യൗവ്വനങ്ങൾ..
കൽതുറുങ്കിൽ എരിഞ്ഞു തീരുമ്പോഴും..
ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്