Image

ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ

Published on 20 September, 2021
ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ



ന്യൂഡല്‍ഹി: ഐ.എസ്.ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കേടതിയെ സമീപിച്ചു. പ്രതികളായ എസ്. വിജയന്‍, തമ്പി എസ്, ദുര്‍ഗാദത്ത്, പി.എസ് ജയപ്രകാശ്, ഇന്റലിജന്‍സ് ബ്യുറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. ദേശീയ പ്രധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. 

പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന് ഗുരുതരമായ ആരോപണങ്ങളാണെന്നും പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും സി.ബിഴ! പറയുന്നു. പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പല സാഷക്ഷികളും മൊഴി നല്‍കാണ്‍ തയ്യാറാകില്ലെന്നും സി.ബി.ഐ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആര്‍.ബി ശ്രീകുമാര്‍, എസ്. വിജയന്‍ ഒന്നാം പ്രതിയും തമ്പി എസ്.ദുര്‍ഗാദത്ത് രണ്ടം പ്രതിയും പി.എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. വി.എസ്.എസ്.സിയില്‍ കമാന്‍ഡറായിരുന്ന കാലഘട്ടം മുതല്‍ ശ്രീകുമാറിനെ അറിയാമെന്നും ഒരു അടുത്ത ബന്ധുവിന് ജോലി നല്‍കണമെന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിന്റെ പേരില്‍ തന്നോട് കടുത്ത നീരസം ഉണ്ടായിരുന്നുവെന്നും ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നമ്പി നാരായണന്‍ മൊഴി നല്‍കിയിരുന്നു. ഈ ആരോപണം തെളിയിക്കാന്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐ ഡി.വൈ.എസ്.പി സുനില്‍ സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിലപാട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക