നിദ്ര എന്നെ
പുണരുകയാണീ നിമിഷത്തിൽ
നോവിന്റെ തീവ്രത കനക്കും
നിശീഥത്തിൽ
സ്ത്രൈണത എന്നിൽ
നിറയും പ്രഭാവത്തിൽ
മിഴികൾ നിറഞ്ഞ്
അശ്രുവായ് ഒഴുകി
അലിഞ്ഞുപോയി
അകമേ അഗ്നിയും
പുറമേ കുളിരും
ഒരുമിച്ച് ഒരു നേരം
വന്നുചേരുകിൽ എങ്ങനെ !
മഴയും വേനലും
ശൈത്യവും വസന്തവും
മാറി വരുന്നതും
പ്രിഥ്വിയിൽ തന്നെ താൻ..!
ഈ ധരണിയെ
മാതാവെന്ന് പറയുകിലും
അവനിയും നിത്യകന്യകയാണിന്ന്..!
സൗന്ദര്യയുഗ്മയാം ധരയെ
ഇന്നിതാ
ഓരോ ഋതുവും
ഋതുമതിയാക്കുന്നു !