Image

ഉപരോധത്തിനിടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

Published on 21 October, 2021
ഉപരോധത്തിനിടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും
ജനീവ: ആഗോള ഉപരോധത്തിനിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തരകൊറിയയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ യുഎസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ .അടിയന്തര യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചക്കു പിന്നാലെയാണ് ബ്രിട്ടനും, ഫ്രാന്‍സും അമേരിക്കയും ഉത്തരകൊറിയക്കെതിരെ വിമര്‍ശനമുന്നയിച്ചത് .

അതെ സമയം പുതിയ ഉപരോധത്തെ കുറിച്ച്‌ പ്രതികരിച്ചില്ലെങ്കിലും നിലവിലുള്ള ഉപരോധം ശക്തമാക്കുമെന്ന് രാജ്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി . 2019ല്‍ യുഎസ് പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നുമായി നടത്തിയിരുന്ന സമാധാന കരാര്‍ ലംഘിക്കപ്പെടതിനെ തുടര്‍ന്ന് പോങ്ങിയാങ്ങില്‍ നിന്ന് പലതവണ ആയുധ പരീക്ഷണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ യു.എന്‍ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു.

എന്നാല്‍, മേഖലയില്‍ അശാന്തി പടര്‍ത്തുന്നത് അമേരിക്കയാണെന്നും ആയുധ പരീക്ഷണം ഉത്തരകൊറിയയുടെ പ്രതിരോധ മേഖലക്ക് അനിവാര്യമാണെന്നും ആയുധ നിര്‍മാണത്തില്‍ അമേരിക്ക ഇരട്ടത്താപ്പ് തുടരുകയാണെന്നും ഉത്തരകൊറിയന്‍ മേധാവി വിമര്‍ശനമുന്നയിച്ചു. അതെ സമയം ഒക്ടോബറില്‍ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക