Image

മോന്‍സന്‍ നല്‍കിയ മോതിരത്തിന്റെ കഥ പറഞ്ഞ് എം.ജി. ശ്രീകുമാര്‍

ജോബിന്‍സ് Published on 28 October, 2021
മോന്‍സന്‍ നല്‍കിയ മോതിരത്തിന്റെ കഥ പറഞ്ഞ് എം.ജി. ശ്രീകുമാര്‍
മോന്‍സന്‍ നല്‍കിയ മോതിരത്തിന്റെ കഥ പറഞ്ഞ് എം.ജി. ശ്രീകുമാര്‍ അടുത്തിടെ പുറത്ത് വന്ന കേരളം ഞെട്ടിയ തട്ടിപ്പ് കഥകളിലെ നായകനാണ് മോന്‍സന്‍ മാവുങ്കല്‍ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ -സിനിമാ മേഖലകളിലെ പ്രമുഖരും മോന്‍സന്റെ കള്ളക്കഥകള്‍ വിശ്വസിച്ച് അദ്ദേഹത്തിന്റെ മ്യൂസിയത്തില്‍ എത്തുകയും വ്യാജ പുരാവസ്തുക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു
ഇതില്‍ ചര്‍ച്ചായവുകയും ഏറെ പരിഹാസം കേള്‍ക്കുകയും ചെയ്ത ഒന്നായിരുന്നു പ്രമുഖ ഗായകന്‍ എം.ജി. ശ്രീകുമാറിന് മോന്‍സന്‍ സമ്മാനിച്ച മോതിരം. ഇത് തനിക്ക് സുഹൃത്തായ ഡോക്ടര്‍ സമ്മാനിച്ചതാണെന്നും ബ്ലാക്ക് ഡയമെണ്ടാണെന്നു തോന്നുന്നുവെന്നും എം.ജി. ശ്രീകുമാര്‍ ഒരു ചാനല്‍ ഷോയ്ക്കിടെ പറഞ്ഞിരുന്നു. 

ഇപ്പോള്‍ ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മോതിരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 

എം.ജി ശ്രീകുമാറിന്റെ വാക്കുകള്‍:

ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. മോണ്‍സണ്‍ എന്നയാള്‍ ഫ്ളവേഴ്സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു. ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്.

അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക