Image

ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്ന് പ്രശാന്ത് കിഷോര്‍

Published on 28 October, 2021
ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്ന് പ്രശാന്ത് കിഷോര്‍
വിജയിച്ചാലും പരാജയപ്പെട്ടാലും ബി.ജെ.പി വരും ദശകങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഗോവ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'പതിറ്റാണ്ടുകളോളം' ബി.ജെ.പിയുമായി പോരാടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ബി.ജെ.പി ആയിരിക്കുമെന്നും ആദ്യ 40 വര്‍ഷം ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത് പോലെയായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. 

മോദിക്കെതിരെയുള്ള ജനവികാരമെന്ന കെണിയില്‍ ഒരിക്കലും വീഴരുത്, ഒരുപക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല.

'നിങ്ങള്‍ വോട്ടര്‍മാരുടെ തലത്തില്‍ നോക്കിയാല്‍, ഇത് മൂന്നിലൊന്നിനും മൂന്നില്‍ രണ്ടിനും ഇടയിലുള്ള പോരാട്ടമാണ്. മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

ബാക്കി മൂന്നില്‍ രണ്ട് ഭാഗവും 10, 12 അല്ലെങ്കില്‍ 15 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടുന്ന വിധത്തില്‍ ഛിന്നഭിന്നമാണ് എന്നതാണ് പ്രശ്നം, അത് പ്രധാനമായും കോണ്‍ഗ്രസിന്റെ പതനമാണ്,' അദ്ദേഹം പറഞ്ഞു.

മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ സമയമുണ്ടെന്ന മിഥ്യാധാരണയിലാണ് രാഹുലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

നരേന്ദ്രമോദിയുടെ ശക്തി  നിങ്ങള്‍ മനസ്സിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും നിങ്ങള്‍ക്ക് കഴിയില്ല, അദ്ദേഹത്തിന്റെ ശക്തി മനസ്സിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് താന്‍ കാണുന്ന പ്രശ്നമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക