Image

നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജോബിന്‍സ് Published on 09 December, 2021
നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്ക് സമീപം ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബക്കറ്റിലെ വെള്ളത്തിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കിടന്നിരുന്നത്. 

ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇരുവരുടെയും ആറാമത്തെ കുട്ടിയാണ് ഇത്. 
അയല്‍വാസിയായ സ്ത്രീ ഇന്നലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നു. 

സംശയം തോന്നിയ അയല്‍വാസി ആശാവര്‍ക്കറെ വിവരമറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 

കുട്ടിയുടെ അമ്മ നിഷ കാല്‍ തളര്‍ന്ന് എഴുനേറ്റ് നടക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ എടുത്തു ബക്കറ്റിലിടാന്‍ താന്‍ മൂത്ത കുട്ടിയോട് പറഞ്ഞിരുന്നതയി അമ്മ നിഷ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 
കുട്ടിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിഷയെ പൊലീസ് നിരീക്ഷണത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് അഞ്ച് കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക