വളരെ നാളുകൾക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമ ചോദ്യ കർത്താക്കൾ ബൈഡനെ രക്ഷിച്ചു.ജനതയെ ദൈനന്തിന ജീവിതത്തിൽ മോശമായി ബാധിക്കുന്ന ഒരു പ്രശ്നംപോലും ചോദിച്ചില്ല. കൈവിട്ടു പോകുന്ന കുതിച്ചുകയറുന്ന വിലക്കയറ്റം, നഗരങ്ങളിൽ വർദ്ധിക്കുന്ന കൊലകൾ കുറ്റകൃത്യങ്ങൾ, തെക്കനതിർത്തി നിയമവിരുദ്ധ കുടിയേറ്റം.
തുടക്കത്തിൽ, താൻ ഒരുപാടു കാര്യങ്ങൾ സാധിച്ചു എന്നു അവകാശപ്പെട്ടു എന്നാൽ അതിൽ പലതും, ഉദാഹരണത്തിന് കോവിഡ് പ്രതിരോധ വാക്‌സിൻ അതിൻറ്റെ വിതരണം, ബൈഡൻ ഭരണം ഏറ്റെടുക്കുന്ന സമയത്തു തുടങ്ങിയിരുന്നു.
കൂടാതെ 2020 തുടക്കത്തിൽ അമേരിക്കൻ സമ്പൽ വ്യവസ്ഥ വളരെ ശക്തമായിരുന്നു തൊഴിലില്ലായ്മ 3 ശതമാനത്തിനടുത്തും എന്നാൽ കോവിഡ് സംക്രമണവും ബിസിനസ്സ് മേഖലയിൽ വന്ന സ്തംഭനവും രാജ്യത്തെ പുറകോട്ടു വലിച്ചുകൊണ്ടുപോയി. ആ പോക്കിനെ തടയാൻ കേന്ദ്ര ഭരണം കോവിഡ് ആശ്വാസം എന്ന പേരിൽ ചിലവഴിച്ച രണ്ടു ട്രില്യനിലേറെ ഡോളർ എക്കണോമയിയുടെ തിരിച്ചുവരവ് 2021 ആദ്യo തുടക്കമിട്ടു.
വിലക്കയറ്റത്തിൻറ്റെ പ്രധാന കാരണം ബൈഡനെ സംബന്ധിച്ചിടത്തോളം, വിതരണ ശ്രിങ്കലയുടെ തളര്‍ച്ച, കൂടാതെ ഭഷ്യ സാമഗ്രി ഉൽപ്പാദനത്തിൽ കോംപറ്റീഷൻ കുറവ്. രണ്ടാമത്തെ കാരണം ഇന്നലെ തുടങ്ങിയതാണോ? എത്രനാളുകളായി ഏതാനും വൻ കമ്പനികൾ ഭഷ്യ ഉത്‌പാദനo കൈയ്യടക്കി വൈച്ചിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇതുപോലുള്ള ഒരു അത്യാഗ്രഹം ഇവരിൽ കണ്ടിട്ടില്ലല്ലോ?
വിലക്കയറ്റത്തിൻറ്റെ പ്രധാന കാരണം ഇന്ധന വിലയിൽ വന്നിരിക്കുന്ന കുതിച്ചു കയറ്റം, പണപ്പെരുപ്പം അഴിച്ചുവിട്ട ഉപഭോക്ത അമിത ഭോഗപരത. ഉദാരമായ തൊഴിലില്ലായ്മ വേതനം പലരെയും മടിപിടിപ്പിച്ചു വീട്ടിലിരുത്തി. ആവശ്യം വർദ്ധിച്ചു എന്നാൽ അതിനോടൊപ്പം നിർമ്മിതി ഉയർന്നില്ല.
ബൈഡനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഇപ്പോഴുള്ള തിരഞ്ഞെടുപ്പു സംവിധാനം ന്യൂനസമുദായങ്ങളെ വിവേചനം നടത്തുന്നവ. നാമെല്ലാം ന്യൂന സമുദായത്തിൽ പ്പെട്ട വോട്ടർമാർ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മിൽ എത്രപേർ വിവേചനം സഹിക്ക വയ്യാതെ വോട്ടു ചെയ്തില്ല?
ബൈഡനും പാർട്ടിയും കാണുന്ന , രാജ്യത്തെ അലട്ടുന്ന രണ്ടു പ്രധാനവാദമുഖങ്ങൾ ഒന്ന് തിരജെടുപ്പു രീതികൾ മാറ്റണം രണ്ട്, ബിൽഡ് ബെറ്റർ എന്ന പേരിൽ ഉടനെ നാലു ട്രില്യനിലേറെ ഡോളർ മുടക്കുവാൻ കോൺഗ്രസ്സ് അനുമതി നൽകണം.
ആഗ്രഹിക്കുന്നത് ഒരു നിയന്ത്രണവും ഇല്ലാത്ത തിരഞ്ഞെടുപ്പു സമ്പ്രദായം ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ ആർക്കുവേണമെങ്കിലും വോട്ടു രേഖപ്പെടുത്താം.
ഈ രണ്ടു ആഗ്രഹങ്ങൾ കഴിഞ്ഞിട്ടേ കോവിഡ് സംക്രമണത്തിനും, വിലക്കയറ്റത്തിനും, പട്ടണങ്ങളിൽ വർദ്ധിക്കുന്ന കുറ്റ കൃത്യങ്ങൾക്കും, അനർകൃത കുടിയേറ്റത്തിനും സ്ഥാനമുള്ളൂ. പാർട്ടിയുടെ ആഗ്രഹങ്ങൾക്കല്ല ജനതയുടെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കാണ് പ്രാധാന്യത നൽകേണ്ടത്