സാൻഫ്രാൻസിസ്കോ, ജനുവരി 20: കഴിഞ്ഞ വര്ഷം സാൻഫ്രാൻസിസ്കോയിൽ 650 പേരാണ് മയക്കു മരുന്നിന്റെ ഓവർഡോസ് മൂലം മരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ചീഫ് മെഡിക്കൽ എക്സാമിനറുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2019-ൽ 441പേരും 2020-ൽ 711പേരുമാണ് ഇത്തരത്തിൽ മരണപ്പെട്ടത്. 2021 ൽ നഗരത്തിൽ 430 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നു കൂടി ഓർക്കുക
മയക്കുമരുന്നിന് അടിമപ്പെടുന്നതിലൂടെ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ടെൻഡർലോയിനിൽ കഴിഞ്ഞ മാസം മേയർ ലണ്ടൻ ബ്രീഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലും ഉണ്ടായി.
2020 ലും 2021 ലും ഇത്തരത്തിലുണ്ടായ മരണങ്ങളിൽ 60 ശതമാനവും ടെൻഡർലോയിനിലാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഈ വർഷാവസാനം മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനും മെഡിക്കൽ മേൽനോട്ടത്തിൽ ആളുകൾക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ കഴിയുന്ന സൈറ്റ് തുറക്കുന്നതിനും നഗരം പദ്ധതിയിട്ടിട്ടുണ്ട്.
പ്രീസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന മയക്കു മരുന്നുകളാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത്