Image

മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങള്‍

Published on 28 November, 2019
മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങള്‍
മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നല്‍കിയ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാണ്ടോ  സൊളാനസിന്റെ നാലു ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.ദി അവര്‍ ഓഫ് ദ ഫര്‍ണെസസ്,ടാംഗോ- എക്സൈല്‍ ഓഫ് ഗ്രെഡല്‍,സൗത്ത്,ദി ജേര്‍ണി എന്നീ ചിത്രങ്ങളും എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗണ്‍സ് എന്ന ഡോക്കുമെന്ററിയുമാണ് റ്റുവേഡ്സ് എ തേര്‍ഡ് സിനിമ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അറുപതുകളിലെ അര്‍ജന്റീനയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ   ദി അവര്‍ ഓഫ് ദ ഫര്‍ണെസസിന്റെ ആദ്യ ഭാഗമാണ് ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക.

നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തില്‍ ഉള്‍പ്പെട്ട ഈ ചിത്രത്തിന് 1974 ല്‍ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പാരിസില്‍ കുടിയേറിയ അര്‍ജന്റീനക്കാര്‍  സ്വത്വം തേടുന്നതിനെ പ്രമേയമാക്കിയ ചിത്രമാണ് ടാംഗോ-എക്സൈല്‍ ഓഫ് ഗ്രെഡല്‍.1988 ലെ കാന്‍ ഫിലിം മേളയില്‍ മികച്ച ജനപ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട സൗത്തും മാര്‍ട്ടിന്‍ എന്ന യുവാവിന്റെ ചരിത്രത്തിലൂടെയുള്ള സത്യാന്വേഷണം പ്രമേയമാക്കിയ ദി ജേര്‍ണിയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 

കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അര്‍ജന്റീനയില്‍ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെന്ററിയാണ് എ ജേര്‍ണി റ്റു ദി ഫ്യൂമിഗേറ്റഡ് ടൗണ്‍സ്.കഴിഞ്ഞവര്‍ഷം ബെര്‍ലിന്‍ മേളയില്‍ ഈ ചിത്രം മികച്ച  ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകള്‍

സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയില്‍ പന്ത്രണ്ടു മലയാള ചിത്രങ്ങള്‍ .ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച,സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ,ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷതേടി ഹിമാചല്‍പ്രദേശിലേക്കു കുടിയേറിയ കുടുംബം അനുഭവിക്കുന്ന വിവേചനം പ്രമേയമാക്കിയ ചിത്രമാണ് ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍. ഏഷ്യ പസഫിക് സ്ക്രീന്‍ അവാര്‍ഡ്,ഷാങ് ഹായ് ചലച്ചിത്ര മേളയിലെ വിവിധപുരസ്കാരങ്ങള്‍ എന്നിവ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന് 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം  നേടിക്കൊടുത്ത ചിത്രമാണ് ഒരു ഞായറാഴ്ച.ഒരേ നഗരത്തിലുള്ള നാലു പേരുടെ ഒരു ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.വിശപ്പിനോടും ദാരിദ്ര്യത്തിനോടും കെഞ്ചിറ എന്ന പണിയ പെണ്‍കുട്ടി നടത്തുന്ന പോരാട്ടമാണ് മനോജ് കാനയുടെ കെഞ്ചിറ എന്ന ചിത്രം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക