Image

സുഭാഷ് വാസു ഗജഫ്രോഡ്; ബിഡിജെഎസില്‍ നിന്നും പുറത്താക്കിയെന്ന് തുഷാര്‍

Published on 20 January, 2020
സുഭാഷ് വാസു ഗജഫ്രോഡ്; ബിഡിജെഎസില്‍ നിന്നും പുറത്താക്കിയെന്ന് തുഷാര്‍
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എസ്‌എന്‍ഡിപി യോഗത്തെയും എസ്‌എന്‍ ട്രസ്റ്റിനെയും പാര്‍ട്ടിയെയും അവഹേളിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്നും തുഷാര്‍ ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ തണലില്‍ ലഭിച്ച സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് സുഭാഷ് വാസുവിനോട് ആവശ്യപ്പെടും. അതിന് തയാറാകുന്നില്ലെങ്കില്‍ ബിഡിജെഎസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കും. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും എസ്‌എന്‍ഡിപി യൂണിയന്‍റെ പേരിലുള്ള കോടികള്‍ അദ്ദേഹം തട്ടിയെടുത്തുവെന്നും തുഷാര്‍ ആരോപിച്ചു.

യൂണിയന്‍റെ പേരിലുള്ള ആശുപത്രി പണയം വച്ച്‌ ലഭിച്ച പണം വീട്ടില്‍ക്കൊണ്ടുപോയ ആളാണ് സുഭാഷ് വാസു. വിദ്യാസാഗറിന്‍റെയും ഗോകുലം ഗോപാലന്‍റെയും മക്കള്‍ മരിച്ചതില്‍ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്ന ആരോപണം സത്യവിരുദ്ധമാണ്. മരിച്ചയാളുകളുടെ കുടുംബം പറയാത്ത ആരോപണങ്ങളാണ് സുഭാഷ് വാസു ഉന്നയിക്കുന്നതെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ മകന്‍റെ കല്യാണത്തിന് വേണ്ടി എസ്‌എന്‍ഡിപി അംഗത്വം സ്വീകരിച്ചയാളാണ്. ഇയാള്‍ പറയുന്ന വിവരക്കേടുകള്‍ക്കൊന്നും താന്‍ മറുപടി പറയുന്നില്ല. എസ്‌എന്‍ഡിപി യൂണിയനില്‍ തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ ഡിജിപിയായിരുന്നപ്പോള്‍ സെന്‍കുമാറിന് അന്വേഷണം നടത്താന്‍ പറ്റുമായിരുന്നില്ലെ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക