Image

തടാകത്തില്‍ പൊലിഞ്ഞത് മാതാപിതാക്കളുടെ ഏക പ്രതീക്ഷ

Published on 25 January, 2020
തടാകത്തില്‍ പൊലിഞ്ഞത് മാതാപിതാക്കളുടെ ഏക പ്രതീക്ഷ
നോട്രെ ഡെയ്ം, ഇന്ത്യാന: കാമ്പസിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി ആന്‍ റോസ്  ജെറി (21) ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
സയന്‍സ്-ബിസിനസ് വിഷയങ്ങളെടുത്തു പഠിച്ച ആന്റോസ് അമ്മയെ പോലെ ഡെന്റല്‍ സര്‍ജനാവുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതും ലക്ഷ്യമായി കണ്ടു.

തടാകക്കരയിലൂടെ നടക്കുക ആന്‍ റോസിന്റെ പതിവായിരുന്നു. ചൊവ്വാഴ്ച (ജനു 21) വൈകിട്ട് പതിവു പോലെ നടന്നു പോയതാണ്. പാട്ടും കേട്ട് നടക്കുമ്പോള്‍ സ്‌നോയില്‍ തെന്നി തടാകത്തിലേക്കു പതിച്ചതാകാമെന്നാണു കരുതുന്നത്. കടുത്ത തണുപ്പില്‍ ശരീരം പെട്ടെന്നു മരവിക്കും. 24-നു വെള്ളിയാഴ്ചയാണു മ്ര്യൂതദേഹം കണ്ടെത്തിയത്.

ഉറങ്ങി കിടക്കുകയണന്നേ തോന്നൂ എന്നു മ്രുതദേഹം കണ്ട ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും കുറ്റകരമായി കണ്ടെത്താനായിട്ടില്ലെന്നു അധിക്രുതരും വ്യക്തമാക്കി.തിങ്കളാഴ്ച ഓട്ടോപ്‌സി നടത്തും.

എഞ്ചിനിയറാണു പിതാവ് ജറി. 2000-ല്‍ തന്റെ കമ്പനിയില്‍ എച്ച്-1 വിസയില്‍ ജറി എത്തിയത് ഫോമാ നേതാവ് വിന്‍സന്‍ പാലത്തിങ്കല്‍ അനുസ്മരിച്ചു. ആലുവ സ്വദേശിയായമാതാവ് കോട്ടയം മുട്ടുചിറയില്‍ ദന്തിസ്റ്റ് ആയി പ്രാക്ടീസ് ചെയ്തിരുന്നു. അവരുടെ ഏക സന്താനമാണു ആന്‍ റോസ്.

മെരിലാന്‍ഡില്‍ ഏതാനും വര്‍ഷം കഴിഞ്ഞ ശേഷം കുടുംബം മിനസോട്ടയിലേക്കു പോയി. മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നായിരുന്നു ആന്‍ റോസ് ഗ്രാഡ്വേറ്റ് ചെയ്തത്.

ഏതാനും നാള്‍ മുന്‍പ് കുടുംബം അവിടെ നിന്നു കാലിഫോര്‍ണിയയില്‍, ലോസ് ഏഞ്ചലസിനടുത്ത് ഓഷ്യന്‍ സൈഡിലേക്കു താമസം മാറി.

പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ, എല്ലാ ക്ലാസുകളും അറ്റന്‍ഡ് ചെയ്യുന്ന മികച്ച വിദ്യാര്‍ഥിനി ആയിരുന്നു ആന്‍ റോസ് എന്നു അധ്യാപകര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക