Image

കൊറോണ വൈറസ് ജൈവായുധമോ? 40 വര്‍ഷം മുമ്പിറങ്ങിയ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published on 17 February, 2020
കൊറോണ വൈറസ് ജൈവായുധമോ? 40 വര്‍ഷം മുമ്പിറങ്ങിയ പുസ്തകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വുഹാന്‍: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് 1765 പേരാണ് മരിച്ചത്. ഹുബ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 105 പേരാണ്. നിലവില്‍ 70,500 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചൈനയിലെ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് പറയപ്പെടുന്നത്. കൂടാതെ 25ഓളം രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. ചൈനയിലെ വുഹാനില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണത്. പ്രമുഖ എഴുത്തുകാരനമായ ഡീന്‍ കൂന്റ്‌സ് രചിച്ച 'ദ ഐസ് ഓഫ് ഡാര്‍ക്‌നെസ്' എന്ന ത്രില്ലര്‍ നോവലിലാണ് ഇക്കാര്യം പ്രവചിച്ചിട്ടുള്ളത്. വുഹാന്‍ 400 എന്നായിരുന്നു പുസ്തകത്തില്‍ വൈറസിന് നല്‍കിയ പേര്. ഈ വൈറസ് ഒരു ജൈവായുധമായി ലബോറട്ടറിയില്‍ നിര്‍മ്മിച്ചതാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

നോവലിന്റെ ചിത്രങ്ങളും വൈറസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുസ്തകത്തില്‍ പറയുന്ന കാര്യം അതുപോലെ സംഭവിച്ചിരിക്കുന്നതില്‍ ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം. ചിത്രം ട്വീറ്റ് ചെയ്ത് പ്രമുഖര്‍ വരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി നോവലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പറഞ്ഞത് ഇങ്ങനെ, 'ചൈനക്കാര്‍ വികസിപ്പിച്ചെടുത്ത വുഹാന്‍ 400 എന്ന ജൈവായുധമാണോ കൊറോണ വൈറസ്? ഈ പുസ്തകം 1981 ലാണ് പ്രസിദ്ധീകരിച്ചത്. ഈ ഖണ്ഡിക ഒന്നു വായിച്ചു നോക്കൂ'.

കൊറോണ വൈറസ് ജൈവായുധമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹത്താണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സംശയം പ്രകടിപ്പിച്ചത്. വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഡാനി ഷോഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണ് പുതിയ വൈറസ് എന്ന് ചൈനയിലും പ്രചരണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക