ഓർമ്മയുടെ സ്വരുക്കൂട്ടിയ
ശേഷിപ്പുകളിൽ നമ്മളില്ല;
നീയും ഞാനുമാണുളളത്.
ബാല്യവും കൗമാരവും
നമ്മളായിരുന്നു.
യൗവ്വനത്തിൽ
തീക്ഷ്ണ വികാരങ്ങളുടെ
തീയും പുകയുമേറ്റ്
ഒരുമിച്ചുല്ലസിക്കാനാവാതെ
കൊഴിഞ്ഞ പ്രണയം തിരിച്ചറിഞ്ഞു.
നിന്നിൽ നിന്നിറ്റിറ്റു വീണ
മൗനത്തിന്റെ തുളളികൾ
എന്നെ ഉന്മാദത്തിന്റെ വക്കോളമെത്തിച്ചു.
ഒടുവിൽ പിരിയുമ്പോൾ
നമ്മൾ വീണ്ടും നമ്മളായി
പുഴയുടെ ആത്മാവിലേക്ക്
ഊളിയിട്ടു....