Image

കോവിഡ് 19: ഫലപ്രദമായ ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് യുഎസ് ഡോക്ടര്‍

Published on 01 April, 2020
കോവിഡ് 19: ഫലപ്രദമായ ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് യുഎസ് ഡോക്ടര്‍
കാലിഫോണിയ: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോര്‍ണിയ ഡോക്ടര്‍ ജേക്കബ് ഗ്ലാന്‍വില്ലെ. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്‍െററിയായ ‘പാന്‍ഡെമികി 'ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ സി.ഇ.ഒയുമായ ജേക്കബ് ഗ്ലാന്‍വില്ലെ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന ആന്‍റിബോഡി കണ്ടെത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2002ല്‍ സാര്‍സ് (SARS) വൈറസിനെ നിര്‍വീര്യമാക്കുന്നതിന് അഞ്ച് ആന്‍റിബോഡികള്‍ തന്‍െറ നേതൃത്വത്തിലുള്ള സംഘം പ്രയോഗിച്ചുവെന്നും  അവയെ കോവിഡ്19 വൈറസിനെതിരെ ഉപയോഗിക്കാമെന്നുമാണ് ഗ്ലാന്‍വില്ലെ പറയുന്നത്.

SARS-CoV-2 എന്നറിയപ്പെടുന്ന ഇത് കൊറോണ വൈറസുകളുടെ  വിഭാഗത്തില്‍ പെട്ടതാണ്. കഠിനമായ ശ്വസന പ്രശ്‌നങ്ങള്‍ മുതല്‍ ജലദോഷം പോലുള്ള ശ്വാസകോശ അണുബാധ വരെ ഇതിന്റെ ലക്ഷണങ്ങളാകാം. കൊറോണ വൈറസ് സാര്‍സിനേക്കാള്‍ വീര്യം കുറഞ്ഞതാണ്. പക്ഷേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ഇവ രണ്ടും ഒരേ വിഭാഗത്തില്‍ വരുന്നതിനാല്‍ ഒരു വൈറസിനെതിരെ പോരാടുന്ന ആന്‍റിബോഡികള്‍ മറ്റൊന്നിനെതിരെയും പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഞങ്ങള്‍  ആന്‍റിബോഡികളുടെ ദശലക്ഷക്കണക്കിന് പതിപ്പുകള്‍ പരീക്ഷിച്ചു. കണ്ടെത്തിയ ആന്‍റിബോഡികള്‍ കുറച്ചുകൂടി പരിവര്‍ത്തനം ചെയ്തു.  കൂടാതെ പരിവര്‍ത്തനം ചെയ്ത പതിപ്പുകളില്‍, അവ മറികടക്കുന്ന പതിപ്പുകള്‍ കണ്ടെത്തി’’ ഗ്ലാന്‍വില്ലെ റേഡിയോ ന്യൂസിലന്‍ഡിനോട് പറഞ്ഞു.

മനുഷ്യരില്‍ പരീക്ഷിക്കാനും വൈറസിനെതിരെ ചികിത്സക്ക് ഉപയോഗിക്കാനും കഴിയുന്ന അനുയോജ്യമായ മരുന്നുകളാണിത്. വൈറസ് ശരീരത്തിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന എസ്‌പ്രോട്ടീനുകളുമായി തന്നെ ആന്‍റിബോഡിയെ ബന്ധിപ്പിക്കുന്നു. ആന്‍റി വൈറല്‍ മരുന്ന് പോലെ തന്നെ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് നല്‍കാവുന്നതാണ് ഇതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

പുതിയ ഒരു ആന്‍റിബോഡി കണ്ടുപിടിക്കുന്നതിന് പകരം നിലവിലുള്ളവയില്‍ പരീക്ഷണം നടത്തിയതാണ് കണ്ടെത്തല്‍ വേഗത്തിലാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതില്‍ രണ്ടു വര്‍ഷത്തെ ഗവേഷണം നടത്തും.

 ഹ്രസ്വകാല വാക്‌സിന്‍ എന്നാണ് ഈ ചികിത്സ അറിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി, ആന്‍റിബോഡികള്‍ക്ക് ഒരാളെ എട്ട് മുതല്‍ 10 ആഴ്ച വരെ മാത്രമേ സംരക്ഷിക്കാനാകൂ.ഒമ്പത് മുതല്‍ 12 മാസം വരെ എടുക്കുന്ന മരുന്നിന്‍െറ  ഉത്പാദനം വേഗത്തിലാക്കാന്‍  ശ്രമിക്കുകയാണ്. ഈ ചികിത്സാ മാര്‍ഗത്തെ കുറിച്ച്  പഠനം നടത്താന്‍ യു.എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടതായും ഡോ. ഗ്ലാന്‍വില്ലെ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക