Image

കോവിഡ് രോഗികളില്‍ 80 ശതമാനത്തോളം രോഗലക്ഷണമില്ലാത്തവരില്‍, ആശങ്കയെന്ന് ഐ.സി.എം.ആര്‍

Published on 20 April, 2020
കോവിഡ് രോഗികളില്‍ 80 ശതമാനത്തോളം രോഗലക്ഷണമില്ലാത്തവരില്‍, ആശങ്കയെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്19 ബാധിച്ചവരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍. ഈ സ്ഥിതി ആശങ്കാജനകമാണെന്ന് ഐ.സി.എം.ആര്‍. സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു.

രോഗലക്ഷണമില്ലാത്ത ഒട്ടേറെ കൊറോണ വൈറസ് വാഹകരുണ്ടാകാം. എല്ലാവരെയും പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തുക എളുപ്പമല്ല. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെ പരിശോധിക്കുക മാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 2045 വയസ്സിന് ഇടയിലുള്ളവരാണ്. ചില മരുന്നുകള്‍ കഴിക്കുന്ന പ്രായമുള്ളവരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കോവിഡ് ലക്ഷണങ്ങള്‍ വേഗം കണ്ടുതുടങ്ങുക.

കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയില്‍ ശേഖരിച്ച 736 സാംപിളുകളില്‍ കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാല്‍ തങ്ങള്‍ വൈറസ് വാഹകരാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍പ്രകാരം കോവിഡ് സ്ഥിരീകരിച്ചവരില്‍ 50 മുതല്‍ 82 വരെ ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നു. അസമില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 82 ശതമാനംപേര്‍ക്കും രോഗലക്ഷണമില്ലായിരുന്നു. പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും രോഗികളില്‍ 75 ശതമാനത്തിനും കര്‍ണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേര്‍ക്കും രോഗലക്ഷണവുമില്ലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക