Image

കോവിഡ്: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും ലക്ഷത്തിലേക്ക്

Published on 24 May, 2020
കോവിഡ്: സംസ്ഥാനത്ത്  നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും ലക്ഷത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 95,394 പേരാണ് ഞായറാഴ്ച ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇവരില്‍ 94,662 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈ‍റനിലും 732 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1726 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്മെന്‍റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 52,355 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 8027 സാന്പിളുകള്‍ ശേഖരിച്ചതില്‍ 7588 സാന്പിളുകള്‍ നെഗറ്റീവായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക