മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഇപ്പോഴും നിയമസഭയിൽ അംഗമാണെങ്കിലും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തടസങ്ങൾ രണ്ടാണ് – അദ്ദേഹത്തിന്റെ അനാരോഗ്യവും അത് വരുത്തിവയ്ക്കുന്ന വിമർശനങ്ങളും.
വകുപ്പുകളില്ലാതെയാണെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താം എന്നാണ് ആലോചനയെങ്കിലും 94 കാരനായ വിഎസിന്റെ അനാരോഗ്യം പ്രശ്നമാണ്.
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശങ്ങൾ ഉയരുന്നുണ്ടെങ്കിലും സിപിഎമ്മിലെ നേതൃത്വ സമവാക്യങ്ങൾ ശൈലജക്ക് ഗുണം ചെയ്യില്ല.
പിണറായിക്കും അതിനോട് താല്പര്യക്കുറവുണ്ട്.പിന്നത്തെ അവസരം മന്ത്രി ഇ പി ജയരാജനാണ്. നിലവിലെ സാധ്യതകൾ പ്രകാരം പിണറായി ഒഴിഞ്ഞാൽ അത് ജയരാജന്റെ സാധ്യത തെളിയിച്ചേക്കാം. എന്തായാലും തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വർണകടത്തു കേസ് സംസ്ഥാന രാഷ്ട്രീയത്തെ തലകീഴായ് മറിക്കും എന്നുറപ്പാകുകയാണ്.