Image

ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനു ജാമ്യം വേണമെന്നും ഫാ. റോബിന്‍

Published on 15 July, 2020
ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനു ജാമ്യം വേണമെന്നും ഫാ. റോബിന്‍
കൊച്ചി: ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍. കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച തലശേരി പോക്‌സോ കോടതി വിധിയ്‌ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് പുതിയ അപേക്ഷ.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അംബികാദേവി വാദിച്ചു.

മറ്റൊരു സംസ്ഥാനത്ത് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം. വിവാഹത്തെ കുറിച്ച് അവള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് വിവരം തേടിയതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാകുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചിത്രമായ നീക്കമാണ് എതിര്‍കക്ഷിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അംബികാദേവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 20 വര്‍ഷത്തെ കഠിനതടവിനാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കല്‍ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചോളാമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും ഫാ. റോബിന്‍ കോടതിയില്‍ പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക