Image

ഹാഗിയ സോഫിയ: ക്രൈസ്തവ പ്രതിഷേധമിരമ്പിയ വിര്‍ച്വല്‍ റാലിയില്‍ ബിഷപ്പുമാര്‍

Published on 29 July, 2020
ഹാഗിയ സോഫിയ: ക്രൈസ്തവ പ്രതിഷേധമിരമ്പിയ വിര്‍ച്വല്‍ റാലിയില്‍ ബിഷപ്പുമാര്‍
തുര്‍ക്കിയിലെ ഹാഗിയാ സോഫിയാ പള്ളി മോസ്‌ക് ആക്കിയതിനെതിരെ നടന്ന വെര്‍ച്വല്‍ റാലിയില്‍ വിവിധ സഭകളുടെ ബിഷപ്പുമാര്‍ പങ്കെടുത്തു. ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ വേദനയില്‍ സഭാമക്കളോടോപ്പം തങ്ങളും പങ്കു ചേരുന്നതായി അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറമാണു റാലി സംഘടിപ്പിച്ചത്. തുര്‍ക്കിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള പ്രമേയം റാലിയില്‍ പാസാക്കി. പ്രമേയത്തിന്റെ കോപ്പികള്‍ തുര്‍ക്കി ഭരണാധികാരികള്‍ക്കും, യുണൈറ്റഡ് നേഷന്‍സീനും യു എസ ഭരണകൂടത്തിനും ബന്ധപ്പെട്ട എല്ലാ ഭരണാധികാരികള്‍ക്കും സമര്‍പ്പിക്കുന്നതാണെന്നു ക്രിസ്ത്യന്‍ ഫോറം പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്‍ അറിയിച്ചു.

ചെറിയ സമൂഹങ്ങളായി ചെന്ന ശേഷം ക്രമേണ അധിനിവേശത്തിനുതകുന്ന ദൈവശാസ്ത്രത്തിന്റെ അപകടം മലങ്കര ഓര്‍ത്തഡോക്ല്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ മെത്രാപോലിത്ത സക്കറിയ മാര്‍ നിക്കോളോവോസ് ചൂണ്ടിക്കാട്ടി.

ഇരുപതാം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ അര്‍മേനിയയിലും സിറിയയിലും അഴിച്ചുവിട്ട മൃഗീയമായ വംശഹത്യയുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ഹാഗിയ സോഫിയ മോസ്‌ക് ആക്കുന്നത് ലോകത്തെമ്പാടുമുള്ള മതസഹിഷ്ണതക്കു വിരുദ്ധമായി പെട്രോ ഡോളറിന്റെ ശക്തിയില്‍ നടത്തുന്ന കൃത്യമായ അക്രമം ആണ്.

എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ, ഈ പാതകത്തെ ന്യായീകരിച്ചു പാണക്കാട് തങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ അപലനീയമാണ്. നാവടപ്പിച്ചു ഭയപ്പെടുത്തുന്ന ഇസ്ലാമിക പാരമ്പര്യം ഇന്നും തുടരണമോ എന്ന് അവര്‍ ചിന്തിക്കണം' - വേള്‍ഡ് ക്ണ്‍സില്‍ ഓഫ് ചര്‍ച്ചസ് അംഗം കൂടിയായ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു

മദ്ധ്യ പൂര്‍വ ഏഷ്യയില്‍ കാലങ്ങളായി നടന്നു വരുന്ന ക്രിസ്തീയ മത പീഡന പരമ്പരകളിലെ അടുത്ത ഏട് ആണ് മോസ്‌ക്ക് ആക്കിയ നടപടിയെന്നു യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ ആര്‍ച്ച് ഡിയോസിസിന്റെ യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ ആര്‍ച്ച് ഡിയോസിസിന്റെ ആര്‍ച്ചു ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ് പറഞ്ഞു. നിരവധി പ്രധാനപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളില്‍ കുറച്ചുകാലം മുസ്ലിം ക്രിസ്തീയ ആരാധനകള്‍ ഒരേ സ്ഥലത്തു നടത്തിയിരുന്നെങ്കിലും, പിന്നീട് ക്രിസ്തീയ ആരാധന നിര്‍ത്തല്‍ ആക്കി. അത്തരം ചില ദേവാലയങ്ങള്‍ നേരിട്ട് കാണുവാന്‍ ഇടയായിട്ടുണ്ട്. ഡമാസ്‌കസിലെ ഗ്രേറ്റ് ഉമയാദ് മോസ്‌ക് , മുന്‍പ് ക്രിസ്തീയ ദേവാലയം ആയിരുന്നു. വിശുദ്ധ യോഹന്നാന്‍ സ്‌നാപകന്റെ ശിരസ്സ് അവിടെ സംസ്‌കരിച്ചു എന്ന് പറയപ്പെടുന്നു.

തുര്‍ക്കിയിലും സുറിയയിലും ഇന്ന് പണിതുയര്‍ത്തിയിരിക്കുന്ന മിക്ക വലിയ മുസ്ലിം ആരാധനാലയങ്ങളുടെ ചുറ്റിലെ ഓരോ മണല്‍ത്തരിയിലും ക്രിസ്ത്യാനികളുടെ രക്തം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ധാര്‍മ്മികമായും രാഷ്രീയമായും ഇത് അപലപിക്കപ്പെടേണ്ടത് തന്നെയാണ്. വീണ്ടും അപമാനിക്കപ്പെടുന്നതില്‍ വേദനയുണ്ട്. - അദ്ദേഹം പറഞ്ഞു

ദുരന്തങ്ങള്‍ മറ്റു ദുരന്തങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ്. അക്രമം കാട്ടുന്നതിനു നേതൃത്വം നല്‍കുക മാത്രമല്ല, ലോകത്തുള്ള എല്ലാ മുസ്ലിമുകളും ഇത് മാതൃകയാക്കി ഉണരാന്‍ പ്രേരിപ്പിക്കുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പ്രസ്താവന ലോക സമാധാനത്തിനു തന്നെ ഭീഷണിയാണ്-സീറോ മലങ്കര കാത്തലിക്ക് എപ്പാര്‍ക്കിയുടെ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫനോസ് പറഞ്ഞു . അരൂപിയില്‍ ആശ്രയിച്ചു ഉള്ള തീവ്രമായ പ്രാര്‍ത്ഥനകളും, നീക്കങ്ങളും ഉണ്ടാകണം. പോപ്പ് ഫ്രാന്‍സിസ് കത്തോലിക്കാ സഭയുടെ ശക്തമായ പ്രതിഷേധവും വേദനയും ടര്‍ക്കി പ്രസിഡന്റിനെ അറിയിക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്തീയ സഭയുടെ ഈറ്റില്ലമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇന്ന് നാമാവശേഷം ആയത് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഡിയോസിസ് ഓഫ് ചിക്കാഗോ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളെ ഭീഷണിയായി കാണണം. ക്രിസ്തീയ സഭകളിലെ അനൈയ്ക്ക്യം ചൂഷണം ചെയ്യപ്പെടുകയാണ്. ഈ പ്രതിസന്ധി ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ക്രിസ്തീയ സമൂഹം ഒന്നായി നില്‍ക്കുവാനുള്ള അവസരമായി ഇതിനെ കാണണം.


എപ്പിസ്‌കോപ്പല്‍ സഭയിലെ ബിഷപ്പ് ജോണ്‍സി ഇട്ടിയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ വെര്‍ച്വല്‍ റാലി ആരംഭിച്ചു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി കോരസണ്‍ വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തില്‍ ഹാഗിയാ സോഫിയ ദേവാലയത്തിന്റെ ദീര്‍ഘമായ ചരിത്രപശ്ചാത്തലം വിശദീകരിച്ചു.
സീഫോര്‍ഡ് സി എസ് ഐ ചര്‍ച്ചിലെ യുവഗായിക ശ്രുതി ജോണ്‍ 'ഫെയ്ത് ഓഫ് ഔര്‍ ഫാദേര്‍സ്' എന്ന ക്രിസ്തീയഗാനം ആലപിച്ചു.

തുടര്‍ന്ന് വിശ്വാസി സമൂഹത്തെ പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ ആവേശപൂര്‍വം സ്വാഗതം ചെയ്തു.

സി എസ ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ചു റവ. ജോബി ജോയി, മാത്തോമ്മാ സഭയുടെ അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള, റവ. ഫാ. കെ കെ ജോണ്‍, റവ. ഫാ. ജോണ്‍ തോമസ്, പാസ്റ്റര്‍ ഡോ ഇട്ടി എബ്രഹാം, പാസ്റ്റര്‍ വില്‍സണ്‍ ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ത്തോമാ സഭാ അമേരിക്ക -യൂറോപ് ഭദ്രാസന ബിഷപ്പ് ഐസക് മാര്‍ ഫിലെക്‌സിനോസ് നല്‍കിയ സന്ദേശം സഭാ സെക്രട്ടറി റവ മനോജ് ഇടിക്കുള വായിച്ച്.

റവ. ജോബി ജോണ്‍ ( ആസ്ട്രേലിയ ) ഡോ . മാത്യു ജോയ്സ് ( ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ), ചാര്‍ളി പടനിലം (ഇന്ത്യ ഓര്‍ത്തഡോക്ല്‌സ് ചുര്‍ച്ച് മീഡിയ), തോമസ് തോമസ് (കാനഡ) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ സംഘടനകളില്‍ നിന്നുമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമായി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

ക്രിസ്ത്യന്‍ ഫോറം നേതാവ് ജോര്‍ജ് എബ്രഹാം തുര്‍ക്കിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു.

ഈ വെര്‍ച്യുല്‍ റാലി ഒരു തുടക്കം മാത്രമാണെന്നും , ക്രൈസ്തവസമൂഹത്തെ സംഘടിതമായി അണിനിരത്തി പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും തോമസ് റ്റി ഉമ്മന്‍ പ്രസ്താവിച്ചു. ക്രൈസ്തവ സമൂഹം സഭാ അധ്യക്ഷന്മാരോടൊപ്പം തുര്‍ക്കിയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച ഈ സന്ദര്‍ഭം ചരിത്രമുഹൂര്‍ത്തമാണെന്നും തോമസ് റ്റി ഉമ്മന്‍ അഭിപ്രായപ്പെട്ടു.

2020 ഒട്ടൊന്നുമല്ല ഇതുവരെ കെടുതികള്‍ സമ്മാനിച്ചു താണ്ഡവമാടുന്നത്. മനുഷ്യചരിത്രത്തിലെ മറക്കാനാവാത്ത ചില ഇടനാഴികളിലൂടെയാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് --ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി കോറസന്‍ വര്‍ഗീസ് പറഞ്ഞു. ഓരോ ദുരന്തങ്ങളും നമ്മെ അറിയാതെ ഒന്നിപ്പിക്കുന്നു എന്നതും വിചിത്രമായ അനുഭവമാണ്. അത്തരം ഒരു മഹാ ദുരന്തത്തില്‍ നാം ഇന്ന് ഇവിടെ ഒന്നായി അണിചേരുകയാണ്.

ക്രിസ്തീയ പാരമ്പര്യങ്ങളുടെ കടക്കല്‍ വച്ച ഒരു വാള്‍ എന്നതാണ് നില.. ഇപ്പോള്‍ എല്ലാ ക്രിസ്ത്യാനികളും ഒന്നിച്ചു അനാഥര്‍ ആയപോലെ തോന്നിത്തുടങ്ങിയിരുന്നു. എല്ലാ ക്രിസ്ത്യാനികളുടെയും നെഞ്ചില്‍ ഒരു ഉണങ്ങാത്ത മുറിവ് പൊടുന്നനെ കാണപ്പെടുകയാണ്. ലോക ക്രൈസ്തവ നേതാക്കളുടെ തണുത്ത പ്രതികരണവും അസഹനീയമായ വേദന ഉണ്ടാക്കുന്നു-കോറസണ് പറഞ്ഞു.

ക്രിസ്തീയ സഭയുടെയും പാരമ്പര്യത്തിന്റയും മകുടമായ തുര്‍ക്കിയിലെ ഹഗ്ഗിയ സോഫിയ കത്തീഡ്രല്‍, മുസ്ലിം ആരാധനക്ക് മാത്രം തുറന്നുകൊടുക്കുകയും, ലോക പൈതൃക പട്ടികയിലുള്ള നിരവധി ക്രിസ്തീയ മുദ്രകള്‍ മൂടിവെക്കുകയും ചെയ്യുന്ന തുര്‍ക്കി സര്‍ക്കാരിന്റെ നീക്കങ്ങളെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അപലപിക്കുകയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി ജോര്‍ജ് എബ്രഹാം അവതരിപ്പിച്ച പ്രമേയം പറയുന്നു.
പഴയകാല മത വൈരാഗ്യങ്ങള്‍ മറന്നുകൊണ്ട്, പരസ്പര ധാരണയിലും , വിശ്വാസത്തിലും മതമൈത്രി ഉയര്‍ത്തി, ക്രിസ്തീയ സഭയുമായി ഒരു സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ടു , ഇപ്പോഴത്തെ തീരുമാനങ്ങള്‍ പുനഃ പരിശോധിക്കണമെന്നു ടര്‍ക്കിഷ് ഗവെര്‍ന്മേന്റിനോട് യോഗം ശക്തമായി ആവശ്യപ്പെടുന്നു.
ക്രിസ്ത്യന്‍ ഫോറം ട്രഷറാര്‍ പി. വി. വര്‍ഗീസ് കൃതജ്ഞത പറഞ്ഞു.
റവ. ഫാ. ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്തയുടെ ആശിര്‍വാദത്തോടു കൂടി വെര്‍ച്യുല്‍ റാലി സമാപിച്ചു.
സജി കരിമ്പന്നൂര്‍, വിപിന്‍ രാജ് എന്നിവരാണ് സൂമിലൂടെയുള്ള വെര്‍ച്വല്‍ റാലിയുടെ വീഡിയോ നിയന്ത്രിച്ചത്.
ഹാഗിയ സോഫിയ: ക്രൈസ്തവ പ്രതിഷേധമിരമ്പിയ വിര്‍ച്വല്‍ റാലിയില്‍ ബിഷപ്പുമാര്‍
Join WhatsApp News
Vayanakkaran 2020-07-30 01:23:27
“ഈ പ്രതിസന്ധി ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ക്രിസ്തീയ സമൂഹം ഒന്നായി നിൽക്കുവാനുള്ള അവസരമായി ഇതിനെ കാണണം.” പങ്കെടുത്ത ഒരു ബിഷപ്പ് പറഞ്ഞു. ബെസ്ററ്! എന്തെങ്കിലും ആത്മാർഥതയുണ്ടോ നിങ്ങളുടെയൊക്കെ ഈ പ്രസ്താവനകൾക്ക്? മറ്റു ക്രൈസ്തവ സഭകളിൽ നിന്ന് ഒരു അച്ചനോ തിരുമേനിയൊ നിങ്ങളുടെ പള്ളിയിൽ വന്നാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഡെൻവറിൽ വച്ച് ഒരു പള്ളിയുടെ കൂദാശക്ക് ക്ഷണിച്ചിട്ടു വന്ന സഹോദരീസഭയിലെ രണ്ട് അച്ചന്മാരെ മദ്ബഹയിൽനിന്നും കുർബാന തുടങ്ങിയപ്പോൾ നിർദാക്ഷിണ്യം ഇറക്കിവിട്ടതാണ് ഇതിൽ ഒരു മഹാൻ! ദൈവസ്നേഹം പഠിപ്പിക്കാൻ തൊപ്പിയും കുപ്പായവുമിട്ട് ഇറങ്ങിയിരിക്കുന്നു. നിങ്ങൾക്കൊക്കെ നല്ലത് വിർച്യുൽ റാലിയും വിർച്യുൽ കുർബാനയും ഒക്കെ ആണ്. കാരണം അടുത്ത് നിൽക്കണ്ടല്ലോ! അല്ലെങ്കിൽത്തന്നെ ഇപ്പോൾ എല്ലാവര്ക്കും അത് സ്വീകാര്യമായിക്കഴിഞ്ഞു. കാരണം നിങ്ങൾക്കൊക്കെ ഇത് വെറും ബിസിനസ് മാത്രമാണെന്നുള്ള കാര്യം ഞങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു!
Palakkaran 2020-07-30 18:21:48
വായനക്കാരൻ പറഞ്ഞത് എത്ര സത്യം. ഇവരുടെ പ്രമേയം കണ്ട് മോസ്ക് തിരിച്ചു പള്ളിയാക്കിക്കാണും. പത്രവാർത്തവരാൻ വേണ്ടി കുറേ ഉടായിപ്പുകളുടെ ഉടായിപ്പ് പണികൾ. ഇപ്പോൾ ഒരുത്തനും പണിയില്ലാതെ ഇരിക്കുകയല്ലെ, എന്തേലും പറഞ്ഞ് കുഞ്ഞാടുകളെ പറ്റിക്കണ്ടെ. കഷ്ടം!
2020-07-31 05:30:41
പാത്രിയര്‍ക്കീസ് കാരുടെ പള്ളി പിടിക്കുന്ന ഓര്‍ത്തഡോക്സ് കാരനും, ഓര്‍ത്തഡോക്സ് കരുടെ പള്ളി പിടിക്കുന്ന രീതുകാരനും ഇവരെ എല്ലാം കുഴിയില്‍ ചാടിക്കാന്‍ തക്കം നോക്കുന്ന കത്തോലിക്കനും ഹാഗിയ സോഫിയ ക്കുവേണ്ടി ഒരുമിച്ചു. അതാണ് മത രാഷ്ട്രീയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക