Image

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് കോടിയേരി

Published on 18 September, 2020
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് കോടിയേരി
തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ജനപ്രീതിയില്‍ അസ്വസ്ഥരായവരാണ് സംസ്ഥാനത്ത് അട്ടിമറി സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് കെ.ടി. ജലീലിന്‍റെ വാഹനത്തിന് നേരെ വാഹനം കുറുകെ ഇട്ടതും എ.കെ. ബാലന്‍റെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞതും ഇതിന്‍റെ ഭാഗമായാണ്.

ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. ജനങ്ങളെ അണിനിരത്തി തന്നെ ചെറുക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ പിന്തുണയുള്ളതിനാല്‍ ഭയപ്പാടില്ല.

പ്രക്ഷോഭങ്ങള്‍ ന‌ടത്തുന്നത് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഇതിന് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഇതോടെ അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോണ്‍ഗ്രസും ബിജെപിയും സമരം നയിക്കുന്നത്.

തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന അട്ടിമറി സമരങ്ങളെ തുറന്ന് കാണിക്കാന്‍ ഏരിയ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.കോടിയേരി വ്യക്തമാക്കി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക