ഭൂരിപക്ഷം ഇന്ത്യൻ-അമേരിക്കക്കാരും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനു വോട്ടു ചെയ്യുമെന്ന് വോട്ടർ സർവേയിൽ പറയുന്നു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇരട്ട അക്ക വർധനയോടെ മുന്നേറുന്നു .
അഭിപ്രായ വോട്ടെടുപ്പ് നടന്ന ദിവസം തിരഞ്ഞെടുപ്പ് നടന്നാൽ ബൈഡന് 66 ശതമാനം വോട്ടുകളും ട്രംപിന് 28 ശതമാനവും മാത്രമേ ലഭിക്കുകയുള്ളൂവെന്ന് 2020 ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേ (എഎവിഎസ്) കണ്ടെത്തി.
എന്നാൽ ട്രംപിന്റെ പിന്തുണക്കാർ 2016 ന് ശേഷം 12 ശതമാനം വർദ്ധിച്ചതായും സർവേ കണ്ടെത്തി
കഴിഞ്ഞ തവണ ഹിലരി ക്ലിന്റന് 77 ശതമാനം ഇന്ത്യൻ-അമേരിക്കൻ വോട്ടുകൾ ലഭിച്ചപ്പോൾ ട്രംപിന് ലഭിച്ചതു 16 ശതമാനം മാത്രമായിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണചവരിൽ 11 ശതമാനം കുറഞ്ഞു.
എങ്കിലും ഇന്ത്യൻ-അമേരിക്കക്കാർക്കിടയിൽ ട്രംപിനെക്കാൾ 38 ശതമാനം മാർജിൻ ഇപ്പോഴും ബൈഡൻ കാത്തുസൂക്ഷിക്കുന്നു.
ഇപ്പോൾ ദേശീയ തലത്തിൽ ബൈഡനു 5.9 ശതമാനം ലീഡ് ആണ് ഉള്ളത്. 49 ശതമാനം പിൻതുണ ബൈഡൻ നേടിയപ്പോൾ ട്രംപിന് 43.1 ശതമാനം.
ഇന്ത്യൻ-അമേരിക്കക്കാർക്കിടയിൽ ട്രംപിന്റെ പിന്തുണ വർദ്ധിച്ചതായി റിപ്പബ്ലിക്കൻ ഒഹായോ സ്റ്റേറ്റ് അസംബ്ലി അംഗം നിരാജ് അന്റാനി ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഇന്ത്യാ സന്ദർശനവും പൗരത്വ ഭേദഗതി നിയമാം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നീ വിഷയങ്ങളിൽ നിഷ്പക്ഷത പാലിച്ചതും ട്രംപിനെ കൂടുതൽ സ്വീകാര്യനാക്കി.
“ഈ വിഷയങ്ങളോടുള്ള ബൈഡന്റെ എതിർപ്പ് സമൂഹത്തെ ധ്രുവീകരിച്ചു,” അദ്ദേഹം പറഞ്ഞു.
'ഹവ്സ് ഇന്റലിജൻസ് കമ്മിറ്റി അംഗമെന്ന നിലയിൽ, നമ്മുടെ ദേശീയ സുരക്ഷ ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും,' ഇല്ലിനോയിസിൽ നിന്നുള്ള ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു. ചൈന കാരണം യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ വളരാൻ പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കമലാ ഹാരിസിന്റെ വൈസ് പ്രസിഡന്റ് നാമനിർദ്ദേശം ഇന്ത്യൻ സമൂഹത്തിൽ വലിയ ചലനമായെന്ന് കൃഷ്ണമൂർത്തി പറഞ്ഞു.
സർവേകളിൽ 98 ശതമാനം ഇന്ത്യൻ-അമേരിക്കക്കാർ നവംബറിലെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നു വ്യക്തമായി. അതിൽ 58 ശതമാനം പേരും ഈ വർഷം കൂടുതൽ ആവേശത്തിലാണെന്ന് അഭിപ്രായപ്പെട്ടു.
ഡെമോക്രാറ്റുകൾ എന്ന് സ്വയം കരുതുന്നവരുടെ ശതമാനം 54 ആയി ഉയർന്നു. 2016 ലെ സർവേയിലെ 46 ശതമാനത്തിൽ നിന്ന് 8 ശതമാനം വർധന.
സർവേയിൽ 44 ശതമാനം ഇന്ത്യൻ-അമേരിക്കക്കാർക്കും ബൈഡനെക്കുറിച്ച് 'ഒരുവിധം അനുകൂലമായ' വീക്ഷണവും , 26 ശതമാനം പേർക്ക് 'വളരെ അനുകൂലമായ' വീക്ഷണവും, 14 ശതമാനം പേർക്ക് 'വളരെ പ്രതികൂലമായ' വീക്ഷണവും ആണ്.
എന്നാൽ , 54 ശതമാനം ഇന്ത്യൻ-അമേരിക്കക്കാർക്കും ട്രംപിനെ സംബന്ധിച്ച് വളരെ പ്രതികൂലമായ വീക്ഷണവും എട്ട് ശതമാനം പേർക്ക് 'അൽപം പ്രതികൂല' വീക്ഷണവും ആണ് ഉള്ളത്.
ട്രംപിന് അനുകൂലമല്ലാത്ത ഉയർന്ന നിരക്ക് “ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യയിൽ കൂടുതൽ മുന്നേറാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ശരിക്കും പരിമിതപ്പെടുത്തുന്നു” എന്ന് എഎപി ഐ ഡാറ്റ ഡയറക്ടർ കാർത്തിക് രാമകൃഷ്ണൻ പറഞ്ഞു.
ഇന്ത്യൻ-അമേരിക്കക്കാർ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടിൽ അമിതമായി വിശാലമനസ്കരാണെന്നു സർവേ വ്യക്തമാക്കുന്നു.
ഇന്ത്യൻ-അമേരിക്കക്കാരിൽ എൺപത്തിയാറ് ശതമാനം പേരും തൊഴിലവസരങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും മുൻഗണന നൽകുന്ന അഫർമേഷൻ പരിപാടികളെ പിന്തുണയ്ക്കുന്നു.
യുഎസ് തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനെക്കുറിച്ച് 43 ശതമാനം ഇന്ത്യൻ-അമേരിക്കക്കാരും ആശങ്കാകുലരാണ്. ആശങ്ക പ്രകടിപ്പിക്കാതെ ഇരിക്കുന്നവർ 18 ശതമാനം.
ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും കാഴ്ചപ്പാടുകളിൽ വലിയ വ്യത്യാസമില്ലാത്ത ഒരേയൊരു മേഖല സമ്പദ്‌വ്യവസ്ഥയെയും ജോലികളെയും കൈകാര്യം ചെയ്യുന്നതിലായിരുന്നു
ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ അമേരിക്കൻ വോട്ട്, ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ ഡാറ്റ, ഏഷ്യൻ അമേരിക്കന് അഡ്വാൻസിംഗ് ജസ്റ്റിസ് എന്നിവയാണ് ഏഷ്യൻ അമേരിക്കൻ സർവേ 2020 നടത്തിയത്.
250 ഇന്ത്യൻ അമേരിക്കക്കാർ ആണ് സർവേയിൽ പങ്കെടുത്തിരുന്നത് .