അമേരിക്ക ഇന്ന് മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന രാജ്യമാണ്. ആയിരങ്ങൾ ആണ് മരിച്ചു വീഴുന്നത്, അനേകർ ഭവന രഹിതരും തൊഴിൽ രഹിതരും ആയി. മനുഷ ജീവിത ബന്ധങ്ങൾ പൊട്ടി ചിതറി നശിക്കുന്നു. ലോക ജനതയുടെ വീക്ഷണത്തിൽ അമേരിക്ക ഒരിക്കലും ഇത്രയും തരം താന്നിട്ടില്ല. നമുക്ക് മുന്നോട്ട് പോകുവാൻ; ഉത്തരവാദിത്തം ഉള്ള നേതിർത്തം നമുക്ക് വേണം. സ്നേഹം, കരുണ, സഹാനുഭൂതി, ഒരുമ, തുല്യ നീതി, എല്ലാറ്റിലും ഉപരി പ്രതീക്ഷയും പ്രത്യാശയും നമുക്ക് നൽകുവാൻ പ്രാപ്‌തനായ നേതാവിനെയാണ് നമുക്ക് വേണ്ടത്. അമേരിക്കൻ ജനതയെ തമ്മിൽ അടിപ്പിച്ചു; വെറുപ്പും, വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്നവർ ഇ മഹനീയ രാജ്യത്തെ സേച്ഛാധിപധികൾക്കു അടിയറവെക്കുന്നു. ഇ രാജ്യത്തെ ഫാസിസ്റ്റുകളിൽനിന്നും രക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. പല സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പ് വോട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.
ഇന്നലെ നടന്ന ആദ്യ ഡിബേറ്റിനെ കുതിരകളി എന്നാണ് വിളിക്കേണ്ടത്. ജീവിതത്തിൻ്റെ 90 മിനുട്ടുകൾ വെറുതെ പാഴാക്കി. ആരുജയിച്ചു, ആര് തോറ്റു; എന്നത് അല്ല നമ്മൾ നോക്കേണ്ടത്, ഇ രാജ്യത്തെ മുന്നോട്ടു നയിക്കാൻ കഴിവ് ഉള്ള നല്ല മാനുഷരെയാണ്. ഇ രാജ്യത്തിനുവേണ്ടി ജീവനും, രക്തവും വിശർപ്പും ഒഴുക്കിയവരെ വേദനിപ്പിക്കുന്ന കാളകളി, കുരങ്ങുകളി ആയിരുന്നു നമ്മൾ കണ്ടത്. രാജ്യത്തിൻ്റെ പരിതാപകരമായ അവസ്ഥയാണ് അമേരിക്കയുടെ പസിഡണ്ട് സ്ഥാനത്തു നിന്നുകൊണ്ട് മൂന്നാം ക്‌ളാസുകാരൻ കാണിക്കുന്ന താന്തോന്നിത്തം ട്രംപ് പ്രദർശിപ്പിച്ചത്.
അമേരിക്കൻ ജനതയുടെ സ്വാതന്ത്രം ആണ് അയാൾ കുരങ്ങൻ്റെ കൈയിലെ പൂമാല പോലെ പിച്ചി ചീന്തിയത്. ഞാൻ, ഞാൻ എന്ന ഭാവം പ്രദർശിപ്പിച്ചു, ഞാൻ എന്തും ചെയ്യും, എന്തും പറയും; ആരുണ്ട് ചോദിക്കാൻ എന്ന് അമേരിക്കൻ ജനതയെ മുഴുവൻ ട്രംപ് വെല്ലുവിളിച്ചു. അ റിയാലിറ്റി ഷോ, ഫോക്സ് ന്യൂസ് സ്റ്റയിലിൽ വേദി ഒരുക്കിക്കൊടുത്തു ക്രിസ് വാൽസ്.
സത്യാ ധർമ്മാദി വെടിഞ്ഞീടിനാ പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാൾ എത്രയും പേടിക്കേണം എന്ന് ട്രംപ് തെളിയിച്ചു. നമ്മുടെ തന്നെ ധാർമ്മിക വെക്തിത്വത്തിലേക്കു തിരഞ്ഞു നോക്കേണ്ട സമയം ആണ് ഇത്. അമേരിക്കയുടെ നേതാവായി ഇത്തരം ഒരുവനെ ഇനിയും വേണമോ. ഇയാൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങക്ക് സമ്മതമാണോ?. നിങ്ങളുടെ കുട്ടികൾ ഇതുപോലെ പ്രവർത്തിച്ചാൽ നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുമോ? നിങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ കാട്ടിയാൽ നിങ്ങളുടെ മാതാപിതാക്കൾ അത് ടോളറേറ്റ് ചെയ്യുമായിരുന്നോ?. വർണ്ണ വെറിയെ തള്ളിപ്പറയുവാൻ വിസമ്മതിച്ച ഇയാളെ ഇനിയും വേണമോ. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി എന്താണ്? നിങ്ങൾ വോട്ട് രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ കുട്ടികളെ ഓർക്കുക.
ബുള്ളിയിസം പേട്രിയോട്ടിസം ആണെന്ന് തെറ്റിദ്ദരിക്കരുത്. വർണ്ണവെറിയൻ ഒരിക്കലും റേസിസത്തെ തള്ളിപ്പറയുകയില്ല. ഇ രാജ്യത്തു താമസിക്കുന്ന എല്ലാവർക്കും ഒരേ നിയമം, ഒരേ നീതി; അതാണ് ഡെമോക്രസി. ഏതെങ്കിലും ഒരു പ്രതേക ജന വിഭാഗത്തിൻ്റെ പ്രതേക അവകാശങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഭരണ രീതി ജനാധിപത്യം അല്ല, ഫാസിസമാണ്. യാതൊരു വ്യക്തിയും, പ്രസിഡണ്ടും രാജ്യത്തെക്കാൾ വലിയവൻ അല്ല. അമേരിക്കൻ ജനതയുടെ ശബ്ദം ആണ് ഡിബേറ്റുകളെക്കാൾ വലിയത്. നിങ്ങൾ വോട്ടുകൾ രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ അടുത്ത തലമുറയുടെ ഭാവിയും, രാജ്യത്തിൻ്റെ ഭദ്രതയും ശക്തമാക്കുക. ഇന്നലത്തെ ഡിബേറ്റ് കണ്ട് ലോക ജനത ചിരിക്കുന്നു, നമ്മുടെ രാജ്യം ചിന്നി ചിതറി നശിക്കുവാൻ നമ്മുടെ ശത്രുക്കൾ കാത്തിരിക്കുന്നു. ഇന്നലെ നിങ്ങൾ ടിവി സ്‌ക്രീൻ നോക്കി അലറി എങ്കിൽ അ വികാരശക്തി വോട്ടുകളിൽ പ്രതിഫലിക്കട്ടെ!.
പ്രിയ അമേരിക്കൻ മലയാളി വോട്ടർമാരെ!
വൈകി വന്നവർ എങ്കിലും, നമ്മളും ഇ രാജ്യത്തിൻ്റെ ഭദ്രതക്ക് ഉത്തരവാദികൾ ആണ്. നമ്മുടെ മേശയിൽ വരുന്ന ഭക്ഷണം; ഇ രാജ്യത്തെ പല നിലവാരത്തിലും, നിറത്തിലും ഉള്ള സ്ത്രീകളും പുരുഷൻമാരും, കുട്ടികളും മാത്രമല്ല ലോക ജനതയുടെ മുഴുവൻ അധ്വാനത്തിൻ്റെ ഫലമാണ്. നമ്മുടെ മാത്രമല്ല; നമുക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്ന ലോക ജനതയുടെ മുഴുവൻ ക്ഷേമത്തിന് നേതിർത്തം കൊടുക്കുവാൻ ശക്തിയും കഴിവും ഉള്ള ഏക രാജ്യവും അമേരിക്ക മാത്രമാണ്. ലോക ജനതയെ മുഴുവൻ ഒന്നായിക്കാണുവാനുള്ള മനോഭാവം, വ്യക്തിത്വം, ആന്തരിക നൻമ്മ- ഇവയൊക്കെയുള്ള നേതാവിനെ വേണം നമ്മൾ തിരഞ്ഞെടുക്കാൻ. എൻ്റെ മതം, എൻ്റെ വിശ്വസം, എൻ്റെ പണം -എന്നിങ്ങനെയുള്ള വിഭാഗീയ, സ്വാർത്ഥ മനോഭാവം ഉപേക്ഷിക്കുക. നമ്മൾ ക്ഷേമത്തിൽ ജീവിക്കാൻ, നമ്മൾ സുരഷിതർ ആയിരിക്കാൻ, അമേരിക്കയിലെ ജനങ്ങളുടെ ജീവിത നിലവാരവും മറ്റു ഭാഗങ്ങളിലെക്കും പ്രചരിക്കണം, ഇ മനോഭാവം മുൻനിർത്തി, മറക്കാതെ വോട്ട് ചെയുക.
ഡിബേറ്റ് എന്ന കോലാഹലം ഒരു അവലോകനം:
മെരുക്കാത്ത കാളയെ കയറൂരി വിട്ടപോലെയാണ് ക്രിസ് വാലസ്സ് ട്രംപിനു വേദിയൊരുക്കിക്കൊടുത്തതു. ബയിടനെ ട്രംപ് പരിഹസിച്ചപ്പോൾ ക്രിസ് കൂട്ടുചേർന്നു ചിരിക്കുകയും ചെയ്തു. ട്രമ്പിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ്, ഒരു അനുകരണം, 'ഹിസ് മാസ്റ്റേഴ്സ് വോയിസ്' എന്ന താണ നിലവാരത്തിലേക്ക് ക്രിസ് അധപതിച്ചു. ട്രമ്പിൻ്റെ ശമ്പളക്കാരനെപോൽ പെരുമാറിയ ക്രിസ് വാലസ് ഫോക്സ് ന്യൂസ് കാരുടെ മറ്റൊരു ഷോ പ്രദർശിപ്പിച്ചു. അമേരിക്കയുടെ പ്രസിഡണ്ട് ആയിരിക്കാനുള്ള യാതൊരു യോഗ്യതയും തനിക്കില്ല എന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി. ഒരു അഹംകാരി; ലഹരിയിൽ മുങ്ങി കാണിക്കുന്ന തെരുവ് പ്രകടനം എന്നാണ് ഫ്ലോറിഡയിലെ കുറെ റിപ്പപ്ലിക്കൻ സീനിയേഴ്സ് ട്രമ്പിൻ്റെ കോമാളിത്തരം കണ്ട് പ്രതികരിച്ചത്. മറ്റു റിപ്പപ്ലിക്കൻസ് എങ്ങനെ പ്രതികരിച്ചു എന്ന് നോക്കുക: ട്രമ്പിൻ്റെ അഹംകാരം മാത്രമല്ല നെഗറ്റിവിറ്റിയും മ്ലേച്ഛത അവിടെ പ്രകടമായി, ഒരു താന്തോന്നി, സ്ക്രൂ ലൂസ്, ലഹരിക്ക് അടിമ, അമേരിക്കക്കു ഇയാളെ കൊള്ളില്ല, പാർട്ടി ഇല്ലാത്ത വോട്ടർമാരെ അയാൾ വെറുപ്പിച്ചു, അമേരിക്കക്കു വേണ്ടിയതു വൺ മാൻ ഷോ അല്ല, സംസ്കാരം ഉള്ള നേതാവിനെയാണ്. ഇവിടെ തോറ്റത് അമേരിക്കൻ ജനതയും രാജ്യത്തിൻ്റെ മഹത്വവും ആണ്. പാളം തെറ്റിയ ട്രെയിൻ, അനുസരണംകെട്ട ഒരു പയ്യൻ, തീർത്തും വിശ്വസിക്കാൻ കൊള്ളില്ലാത്തവൻ, ബയിഡൻ്റെ കുടുംബത്തെപ്പറ്റി കള്ള പരദൂഷണം ട്രംപ് പറഞ്ഞത് തീർത്തും തെറ്റിപ്പോയി, ട്രംപിനെ ബയിടൻ കോമാളി എന്ന് വിളിച്ചത് കൂടിപ്പോയി, എന്നാൽ ട്രംപ് തന്നെയാണ് മറ്റുള്ളവരെ പരിഹാസ പേരുകൾ വിളിക്കാൻ തുടക്കം ഇട്ടത്, എന്ത് തിരിച്ചു കിട്ടിയാലും കർമ്മയാണ്, വെള്ളക്കാർ അല്ലാത്ത സ്ത്രീകളെ എന്തെല്ലാം പേരുകൾ ആണ് ട്രംപ് വിളിക്കുന്നത്, അപ്പോൾ ട്രംപിനെയും എന്ത് വേണമെങ്കിലും വിളിക്കാം, ട്രംപിനെ സപ്പോർട്ട് ചെയിത ക്രിസ് വാലസിനെ ട്രംപ് അധിഷേപിച്ചതും വിമർശിക്കപ്പെട്ടു.
ഒരു ഭ്രാന്തൻ കൂത്ത് ആയിരുന്നു ഡിബേറ്റ് എന്ന പ്രഹസനം. ട്രംപ് സമ്മതിച്ച റൂൾസ് പോലും ട്രംപ് അനുസരിച്ചില്ല, ഇയാൾ ആണോ ലോ & ഓർഡർ പ്രസിഡണ്ട്? ഇത്തരം ഡിബേറ്റുകളുടെ ആവശ്യം ഇല്ല, ചില സ്റ്റേറ്റുകളിൽ വോട്ട് തുടങ്ങി, ഭൂരിഭാഗം ആൾക്കാരും ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചു കഴിഞ്ഞു, അതിനാൽ കൂടുതൽ ഡിബേറ്റുകൾ വേണ്ട എന്ന അഭിപ്രായം മുൻ നിരയിൽ ഉണ്ട്. രാഷ്ട്രീയ അറിവ് ഉള്ളവർക്ക് ഒന്നും പുതിയതായി ഡിബേറ്റിൽ നിന്നും ലഭിച്ചില്ല, അല്ലാത്തവർ പാർട്ടി ലെവലിൽ വോട്ട് ചെയ്യുന്നവരും ആണ്. കുറേകൂടി നുണ പറയുവാൻ ട്രംപിന് അവസരം ലഭിച്ചു ഇ ഡിബേറ്റിൽ. തുടർച്ചയായി ട്രംപ് എതിരാളിയെ ചൂടുപിടിപ്പിക്കാൻ ശ്രമിച്ചു, മോഡറേറ്റർ വൻ പരാജയം ആയിരുന്നു,
ട്രമ്പിൻ്റെ നിലവാരത്തിലേക്ക് താഴാതിരിക്കാൻ ബൈഡൻ ശ്രമിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. ട്രംപിനെ പലപ്പോഴും അവഗണിക്കുകയും ചെയ്തു. എന്നാൽ ട്രംപ് ബയിടനെ നോക്കി നിന്ന് വിരൽ ചൂണ്ടി ശല്യപ്പെടുത്തിയത് മാച്ചോ ഷോ ആയി വിവരമുള്ളവർ കാണുന്നില്ല. ഇന്നത്തെ സമൂഹത്തിൽ ഇത്രയും സംസ്കാരമില്ലാത്ത പെരുമാറ്റം ഒരു നേതാവിൽ നിന്നും ആരും പ്രതീഷിക്കുന്നില്ല.
വോട്ടർമ്മാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഡിബേറ്റുകൾ വേണ്ട എന്ന പ്രതികരണം ആണ് പൊതുവേയുള്ളതു.
തടരും-
ഭാഗം 2 -ഡിബേറ്റിൽ പറഞ്ഞതും സത്യവും.