Image

യുഎന്‍ വാക്‌സിന്‍: ജര്‍മനി നൂറു ബില്യന്‍ യൂറോ നല്‍കി

Published on 04 October, 2020
 യുഎന്‍ വാക്‌സിന്‍: ജര്‍മനി നൂറു ബില്യന്‍ യൂറോ നല്‍കി


ബര്‍ലിന്‍: ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ജര്‍മനി നൂറു മില്യണ്‍ യൂറോ സംഭാവന നല്‍കി. 800 മില്യണ്‍ യൂറോ ആണ് ജര്‍മനി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇനി 35 ബില്യണ്‍ യൂറോ കൂടിയുണ്ടെങ്കിലേ പദ്ധതി യാഥാര്‍ഥ്യമാകൂ.

അതേസമയം വികസ്വര രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിലേക്കാണ് ജര്‍മനി ഈ തുക നല്‍കുന്നതെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

2021 മാര്‍ച്ചിനകം ജര്‍മനിയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാകുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു. ഹൃദ്രോഹികള്‍ക്കും പ്രമേഹ രോഗികള്‍ക്കും ശ്വാസകോശ സംബന്ധമായി രോഗമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായിരിക്കും ആദ്യ പരിഗണന. ജര്‍മനിയിലെ മൂന്നു പ്രമുഖ കന്പനികള്‍ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ ജര്‍മന്‍ നിര്‍മിത കോവിഡ് വാക്‌സിന് അംഗീകാരം നല്‍കാനാവുമെന്നും ജെന്‍സ് സ്ഫാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. സ്‌പെയ്ന്‍, പോളണ്ട്, ഫിന്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്, സ്‌ളോവാക്യ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച തന്നെ പുതിയ നിയന്ത്രണങ്ങളില്‍ പ്രാബല്യത്തിലായി.

നെതര്‍ലന്‍ഡ്‌സ്, വടക്കന്‍ അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്‌ളിക്, ലാത്വിയ, സ്‌ളോവാക്യ, റോമാനിയ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം റിക്കാര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. ഫ്രാന്‍സില്‍ വീണ്ടും പ്രതിദിന രോഗബാധ പതിനായിരം പിന്നിട്ടു. ജര്‍മനിയില്‍ ഒക്ടോബര്‍ മൂന്നിലെ കണക്കുകള്‍ പ്രകാരം 2563 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക