അമേരിക്കയുടെ
മാത്രമല്ല ലോക ജനാധിപത്യത്തിൻറ്റെ തന്നെ ശുദ്ധതയുടെ ശുദ്ധസ്ഥലം ആണ്
അമേരിക്കയുടെ ക്യാപിറ്റോൾ. ജനുവരി 6 നു നടന്ന അട്ടിമറി ഉടൻ പൊട്ടി
ഉണ്ടായത് അല്ല. വളരെയേറെക്കാലം മുൻകൂട്ടി തയ്യാറാക്കിയ സമഗ്ര ഭീകരാക്രമണം
ആയിരുന്നു. ഇത് അവസാനിച്ചിട്ടില്ല ഇനിയും തുടരും. ജനുവരി 19, 20, 21
ദിവസങ്ങളിൽ രാജ്യത്തു പലയിടത്തും പ്രതേകിച്ചും.
സോഷ്യൽ മീഡിയയിൽ
പ്രചരിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിച്ചാൽ ഈ ഭീകര ആക്രമണം പലരും മുൻകൂട്ടി
ആസൂത്രണം നടത്തിയിരുന്നു എന്ന് കാണാം. ആസൂത്രണം ചെയ്യുന്നവരുടെയും അവരെ
സഹായിക്കുന്നവരുടയും എണ്ണം അവരുടെ നീക്കങ്ങൾ മനസിലാക്കി അവരെ
നിയന്ത്രിക്കുവാനുള്ളവരേക്കാൾ വളരെ അധികമാണ്. അമേരിക്കയുടെ അനേകം
ഇൻറ്റെലിജെൻസ് എജെൻസികൾ എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല, എങ്ങനെ അധികാരികൾ
ഇത്തരം നിസ്സഹായത പ്രദർശിപ്പിച്ചു എന്നതൊക്കെ ചിന്തയനീയം ആണ്. കള്ളൻ
കപ്പലിൽ തന്നെ എന്ന് കാണാം. പോലീസ്, മിലിട്ടറി, എന്നിവയിൽ ഇപ്പോൾ ജോലി
ചെയ്യുന്നവരും റിട്ടയർ ചെയ്യുന്നവരും, പ്രൗഡ് ബോയിസ് മുതലായ വെള്ളക്കാരുടെ
വർഗീയ പ്രസ്ഥാനങ്ങളും ഇപ്പോൾ തീവ്രവാദ പ്രവർത്തനത്തിൽ ഉണ്ട്. ഇവരെ
ട്രംപ്ലിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
ട്രമ്പിൻറ്റെ മോഡസ്സ്
ഓപ്പറാണ്ടി ശ്രദ്ധിച്ചാൽ മനസ്സിൽ ആക്കാം ചെയ്തതോ, ചെയ്യുവാൻ
ഉദ്ദേശിക്കുന്നതോ ആയവ, മറ്റുമുള്ളവർ ചെയ്തു എന്ന് വ്യജ ആരോപണം
പ്രചരിപ്പിക്കും. അങ്ങനെ പൊതുജനത്തെ പരുവപ്പെടുത്തിയതിനു ശേഷം അത്
പ്രവർത്തിക്കും. ആൻറ്റിഫാ എന്നത് ഫാസിസത്തെ എതിർക്കുന്ന ഒരു ആശയം
മാത്രമാണ്, ഇപ്പോൾ വരെ ഒരു പ്രസ്ഥാനമായി വളർന്നിട്ടില്ല. അനേകം കറുത്തവർ
പോലീസ് ക്രൂരതക്ക് ഇര ആയപ്പോൾ അവരോടുള്ള സഹാനുഭൂതിയിൽ ഉയർന്നുവന്ന
മുന്നേറ്റം ആണ് ബി ൽ എം- ബ്ലാക്ക് ലൈവ്സ് മാറ്റർ. ഇവയെ ടെററിസ്റ്റുകൾ
എന്ന് പ്രഖ്യാപിക്കണം എന്ന് ട്രമ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കാപിറ്റൽ ആക്രമിച്ചതും ഇവർ ആണ് എന്ന് ട്രമ്പും അനുയായികളും ഇപ്പോഴും
ഉളുപ്പില്ലാതെ വ്യാജം പ്രചരിപ്പിക്കുന്നു. ഇത്തരം കള്ള വാർത്തകൾ ചാനലുകളിൽ
പോലും വിളിച്ചുകൂവി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ചില മലയാളികളും
ഉണ്ട് എന്നതും ഏറെ കഷ്ടം. എന്നാൽ ഇപ്പോൾ നടന്ന അറസ്റ്റുകൾ മൂലം അകത്തു
ആയതു ട്രംപ്ലിക്കൻസ് ആണ്.
രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്നും
ട്രംപ്ലിക്കൻ തീവ്രവാദികൾ വാഷിങ്ടണിൽ എത്തി. ഇവരെ റിക്രുർട്ട് ചെയ്തു
ബ്രെയിൻ വാഷ് ചെയ്യുവാൻ അനേകർ ട്രമ്പിൻറ്റെ കൂടെയുണ്ട്. സ്റ്റീവ് ബാനൻ,
സ്റ്റീവൻ മില്ലർ, ഫോക്സ് ന്യൂസ്, ജൂലിയാനി ...ഇങ്ങനെ അനേകർ. ട്രംപ്ലിക്കൻ
തീവ്രവാദികളിൽ അനേകർ മിലിട്ടറി, പോലീസ് എന്നിവയിൽ ജോലി ചെയ്തവരും,
ഇപ്പോൾ ചെയ്യുന്നവരും, അനേകം ആയുധങ്ങൾ ഉള്ളവരുമാണ്. ഇ പാരാ-മിലിട്ടറി ആണ്
ട്രമ്പിൻറ്റെ ആഹ്വാനത്തിൽ നിന്നും പ്രചോദനം നേടി കാപ്പിറ്റൽ ആക്രമിച്ചത്.
പ്ലെയിൻ, ബസ്സുകൾ- ഒക്കെ ചാർട്ടർ ചെയിതു ആണ് ഇവരെ രാജ്യത്തിൻറ്റെ പല
ഭാഗങ്ങളിൽ നിന്നും ദിവസങ്ങൾക്കു മുമ്പുതന്നെ ക്യാപിറ്റലിൽ കൊണ്ടുവന്നത്.
സുപ്രീം കോർട്ട് ജഡ്ജിയുടെ ഭാര്യ 70 ബസ്സുകൾക്കുള്ള പണം കൊടുത്തു എന്നും,
കാപിറ്റോൾ കെട്ടിടം തല്ലി തകർക്കുന്നത് കണ്ട് ട്രമ്പിൻറ്റെ മക്കൾ കുടിച്ചു
ഡാൻസ് ചെയ്യുന്ന ഷോട്ടുകളും സോഷ്യൽ മീഡിയയിൽ കാണാം.
സെനറ്റും
കോൺഗ്രസ്സും വൈസ് പ്രസിഡന്റിന്റെ അധ്യഷതയിൽ ഒരുമിച്ചുകൂടി, ഇലക്റ്ററൽ
വോട്ടുകൾ സർട്ടിഫൈ ചെയ്യുന്ന ദിവസം ആണ് ജനുവരി 6. അവിടെ ആക്രമിച്ചു കയറി
ഇലക്റ്ററൽ വോട്ടുകൾ നശിപ്പിക്കുക, തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നീട്ടുക,
ഇതേ സമയം കോടതിയിൽ വീണ്ടും ചലഞ്ചു ചെയ്യുക തടസം നിൽക്കുന്നവരെ കൈകാര്യം
ചെയ്യുക അങ്ങനെ ബഹുമുഖ പരിപാടികൾ ആയിരുന്നു ഈ തീവ്രവാദികൾ പ്ലാൻ
ചെയ്തിരുന്നത് എന്ന് കാണാം. പലതരം ബോംബുകൾ, കൈ കാലുകൾ കെട്ടുവാനുള്ള
പ്ലാസ്റ്റിക് ടൈകൾ, തൂക്കുമരം ഒക്കെ ഇവർ കരുതിയിരുന്നു. വി പി, സ്പീക്കർ
ഇവർ പ്രസിഡൻറ്റിൻറ്റെ പിൻ തുടർച്ചക്കാർ ആണ്.
കൊലവിളി നടത്തിയവരിൽ
റിപ്പപ്ലിക്കൻ കോൺഗ്രസ്സ് അംഗങ്ങളും ഉണ്ട്. നിർണ്ണായകമായ മീറ്റിംഗ്
നടക്കുന്ന ക്യാപ്പിറ്റലിൽ വേണ്ടത്ര സുരക്ഷിതത്തം ഇല്ലായിരുന്നു,
പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് അവർ എത്തിയത്. തീവ്രവാദികൾ
ജനാലകൾ തല്ലി പൊളിച്ചു അകത്തു കയറിയത് കൂടാതെ പൊലിസ് അവരെ അകത്തു കയറാൻ
സഹായിച്ചു. അക്രമികളുടെ കൈയിൽ ക്യാപിറ്റൽ കെട്ടിടത്തിൻറ്റെ ലേ ഔട്ട്
മാപ്പുകൾ ഉണ്ടായിരുന്നു, അക്രമികളുടെ കൂടെ പോലീസും ഉണ്ടായിരുന്നു എന്നുള്ള
വാർത്തകൾ കേൾക്കുമ്പോൾ ഇതൊക്കെ വളരെ മുൻകൂട്ടി ആസൂത്രണം ചെയ്ത തീവ്ര
ആക്രമണം എന്ന് കാണാം. ഇലക്ഷനിൽ അട്ടിമറി നടക്കും എന്ന വ്യജ പ്രചരണം, 2019 ൽ
തന്നെ ട്രംപ് തോൽക്കും എന്ന് പുറത്തായതോടെ ട്രംപ്ലിക്കൻസും ട്രംപും
പ്രചരിപ്പിച്ചു. റിസൾട്ട് വന്നു, ട്രംപ് തോറ്റു, അനേകം കേസ്സുകളിളിലും
തോറ്റു. എന്നിട്ടും ട്രംപും ലോയേഴ്സും വ്യജ പ്രചാരണത്തിൽ മുഴുകി.
ക്യാപിറ്റൽ ആക്രമിച്ച തീവ്ര വാദികളും ഇ കള്ളം സത്യമാണ് എന്ന് കരുതുന്നവർ
ആണ്.
തീവ്രവാദികളുടെ നീക്കങ്ങൾ നോക്കുക:
ജനുവരി 6: {ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം}
- ട്രംപ് ഡിസംബർ 19 നു ട്വീറ്റ് ചെയ്യുന്നു - "Big protest in D.C.
on January 6th. Be there, be wild!"- റാലിയിൽ ചേരാൻ ദിവസങ്ങൾക്കു മുമ്പ്
ട്രംപിസ്റ്റുകൾ എത്തുന്നു. 'സേവ് അമേരിക്ക റാലി' - എന്ന് പേരിട്ട റാലി
വൈറ്റ് ഹൗസിനു സമീപമുള്ള എലിപ്സ് പാർക്കിൽ ആയിരുന്നു.
11: എ എം-
ഒരു മണിക്കൂറിൽ അധികം സമയം ട്രംപ് സംസാരിച്ചു. ' ഞാൻ ഇലക്ഷനിൽ ജയിച്ചു,
എന്നാൽ ജയം എന്നിൽനിന്നും മോഷിട്ടിക്കപ്പെട്ടു എന്ന് അനുയായികളെ ട്രമ്പ്
ബ്രെയിൻ വാഷ് ചെയ്തു. അങ്ങനെയുള്ള അനേകം ബാനറുകളും, ബോർഡുകളും
അക്രമികളുടെ കൈയിൽ കാണാം.
ആദ്യം ട്രംപിന്റെ 2 മക്കളും, ശേഷം,
ലോയർ റൂഡി ജൂലിയാനിയും, അവസാനം ട്രമ്പും പ്രസംഗിച്ചു. 11. 50: എ എം -
ട്രംപ് പറഞ്ഞു '' ഇ രാജ്യത്തിന് ഇനി ഇത് സഹിക്കാൻ സാധിക്കില്ല, ഇനിയും
സഹിക്കാനും പോണില്ല, നമ്മളിൽ നിന്നും നമ്മുടെ വിജയം മോഷ്ടിക്കപ്പെട്ടു. ഏതു
മാർഗം ഉപയോഗിച്ചും നമ്മൾ നമ്മുടെ വിജയം പിടിച്ചെടുക്കും. ഇ മീറ്റിംഗ്
കഴിഞ്ഞാൽ ഉടൻ നമ്മൾ ഇലക്റ്ററൽ വോട്ടുകൾ എണ്ണുന്ന ക്യാപ്പിറ്റൽ
കെട്ടിടത്തേക്കു നടന്നു നീങ്ങും, ഞാനും അവിടെ നിങ്ങളുടെ കൂടെയുണ്ടാവും അതെ
നമ്മൾ അങ്ങോട്ട് നടന്നു പോയി നമ്മുടെ കൂടെ നിൽക്കുന്ന സെനറ്റർമാരെയും
കോൺഗ്രസ്സ് അംഗങ്ങളെയും ചിയർ വിളിക്കും.
ട്രമ്പിൻറ്റെ ആഹ്വാനം
അതേപടി വിശ്വസിച്ച ഇവർ നേരെ പോയത് കാപിറ്റൽ കെട്ടിടത്തിലേക്ക് ആണ്.
നീണ്ട ജഡ, ചായം പൂശിയ നഗ്ന ശരീരം, കൊമ്പുകൾ, തോൽ, മെഗാതൊപ്പി, -ഒക്കെ
ധരിച്ച ഇവർ പുരാതീന കാട്ടാളൻമ്മാരെ പോലെ തോന്നി.
ഇതിൽ കുറെ
മലയാളികളും ഉണ്ടായിരുന്നു. ഇന്ത്യൻ ദേശീയ പതാകയും ഒരുവൻ വഹിച്ചു. ഇന്ത്യ
രാജ്യത്തിനും ഇവിടുത്തെ ഇന്ത്യക്കാർക്കും നിന്ദയും വെറുപ്പും ഇവർ നിമിത്തം
ഉണ്ടായി. നിങ്ങളും അമേരിക്കൻ ജനാധിപത്യം അട്ടിമറിക്കാൻ വന്ന തീവ്ര
വാദികളുടെ കൂടെയാണോ എന്നാണ് ഇപ്പോൾ അമേരിക്കക്കാർ നമ്മളോട് ചോദിക്കുന്നത്.
നുഴഞ്ഞു കയറിയ തീവ്രവാദികളുടെ കൂട്ടത്തിൽ ഒരു റഷ്യനും ഉണ്ടായിരുന്നു.
ഇവരെ തീവ്ര വാദം, നുഴഞ്ഞു കയറ്റം, മോഷണം, പ്രോപ്പർട്ടി നശിപ്പിക്കൽ -
അങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തി രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്നും
അറസ്റ്റ് ചെയ്യുന്നു. കാപിറ്റൽ തകർക്കുമ്പോൾ ' ഞാനും, നിങ്ങളുടെ കൂടെ
ഉണ്ടായിരിക്കും' എന്ന് പ്രഖ്യാപിച്ച ട്രംപും മക്കളും അവരുടെ കൂടെ
ഉണ്ടായിരുന്നോ?
1 പി എം: ഇലക്റ്ററൽ വോട്ടുകൾ എണ്ണി സർട്ടിഫൈ ചെയ്യുവാൻ സെനറ്റർമാരും കോൺഗ്രസ്സ് അംഗങ്ങളും ഒരുമിച്ചു ചേമ്പറിൽ കൂടുന്നു.
1:10 പി.എം : തീവ്രവാദികൾ പോലീസുമായി ഏറ്റു മുട്ടുന്നു.
1:26
പി.എം: കാപിറ്റൽ ബിൽഡിങ്ങിനു എതിരെയുള്ള ലൈബ്രറി ഓഫ് കോൺഗ്രസ്സ്, മാഡിസൺ
കെട്ടിടം, കാനൻ ഹൗസ് - ജോലിക്കാരെ പോലീസ് ഇവാക്കുവേറ്റ് ചെയ്യുന്നു.
1:33 പി.എം: അക്രമികൾ കോൺഗ്രസ്സ് ഹൗസിനും സെനറ്റ് ഹാളിനും ഇടയിൽ ഉള്ള സ്റ്റാറ്റുറി ഹാളിൽ എത്തുന്നു.
1:40 പി.എം : ഡി സി മേയർ 6 പി.എം മുതൽ സിറ്റിയിൽ കർഫ്യൂ പ്രഖ്യാപിക്കുന്നു. കൂടുതൽ പോലീസിനെ വേണമെന്ന് ആവശ്യപ്പെടുന്നു.
1:46
പി.എം: വെളിയിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി, വെടി പൊട്ടലും കേട്ടു
ക്യാപിറ്റലിൽ ഇവാക്കുവേഷൻ നടക്കുന്നു. എന്ന് ഇലയിൻ ലൂറിയ എന്ന കോൺഗ്രസ്സ്
അംഗം ട്വീറ്റ് ചെയുന്നു. പ്രകടനക്കാർ പോലീസ് നിരകളെ തകർക്കുന്നു,
ക്യാപ്പിറ്റലിൻറ്റെ ഭിത്തികളിൽ കൂടി കയറി രണ്ടാം നിലയിൽ എത്തുന്നു.
സെനറ്റ് ചേമ്പറിൽനിന്നും വി.പി. പെൻസിനെ സുരക്ഷകർ മാറ്റുന്നു.
2:24
പി.എം: ട്രംപ് ട്വീറ്റ് ചെയ്യുന്നു. - രാജ്യത്തെയും ഭരണഘടനയെയും
സംരക്ഷിക്കാൻ വേണ്ടത് ചെയ്യുവാനുള്ളവ ധൈര്യം മൈക്ക് പെൻസിനു ഇല്ല. തൻ
നിമിത്തം സ്റ്റേറ്റുകൾ നടത്തിയ തിരിമറികൾ ഗണിക്കാതെ അവയെ സത്യം എന്ന്
അംഗീകരിച്ചു. സത്യം അറിയാൻ യൂ എസ് എ ഡിമാൻഡ് ചെയ്യുന്നു''.
2:38
പി.എം: സ്പീക്കർ ഓഫ് ദി ഹൗസ്, നാൻസി പെലോസി എന്ന സൈൻ, പോഡിയം, കമ്പ്യൂട്ടർ
എന്നിവ തീവ്ര വാദികൾ മോഷ്ടിക്കുന്നു. ക്യാപിറ്റലിനുള്ളിൽ മൂത്രം
ഒഴിക്കുന്നു. വീണ്ടും ട്രംപ് ട്വീറ്റ് :- നമ്മുടെ ക്യാപ്പിറ്റൽ
പോലീസിനെയും ലോ എൻഫോഴ്സ് കാരേയും സപ്പോർട്ട് ചെയ്യുക അവർ ശരിക്കും
രാജ്യത്തിൻറ്റെ കൂടെയാണ് ശാന്തരായിരിക്കുക'-
2:39 പി.എം: അക്രമികൾ ക്യാപിറ്റലിൻറ്റെ ജനാലകൾ തകർക്കുന്ന ഫോട്ടോകൾ നെറ്റിൽ വരുന്നു.
2:44
പി.എം: ഹൗസ് ചേമ്പറിൽ നിന്നും വെടി പൊട്ടുന്ന ശബ്ദം അക്രമികൾ ചേമ്പറിൽ
കയറി എന്ന് ഹഫിങ്റ്റൻ പോസ്റ്റിൻറ്റെ റിപ്പോർട്ടർ ട്വീറ്റ് ചെയ്യുന്നു.
2:53 പി എം: രഷ കവചം, മാസ്ക്, എന്നിവയൊക്കെ ധരിച്ചു ഹൗസ് ചേമ്പറിൽ ഉള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു.
2:55 പി.എം: വീണ്ടും വെടി പൊട്ടുന്ന ശബ്ദം.
3:03 പി.എം: സെനറ്റ് ഹാളിൽ അക്രമികൾ.
3:13
പി.എം: '' ക്യാപിറ്റലിൽ ഉള്ളവർ സമാധാനം പാലിക്കണം, അക്രമങ്ങൾ പാടില്ല,
നമ്മൾ ലോ & ഓർഡറിൻറ്റെ പാർട്ടിയാണ്, നിയമത്തെയും നിയമ പാലകരെയും
ബഹുമാനിക്കുക, ട്രമ്പ് വീണ്ടും ട്വീറ്റ് ചെയ്യുന്നു.
3:34 പി.എം
:-ആഷ്ലി ബാബിറ്റ് എന്ന ട്രംപ് സപ്പോർട്ടർ, മുൻ എയർ ഫോഴ്സ്കാരിക്ക്
കഴുത്തിൽ വെടിയേറ്റു എന്നും പിന്നീട് അവർ മരിച്ചു എന്ന് സി ബി എസ്
റിപ്പോർട്ട് ചെയ്യുന്നു. ക്യാപ്പിറ്റലിൻറ്റെ ജനാലകൾ തകർത്തു ഉള്ളിൽ
കയറിയ ഇവരെ പല പ്രാവശ്യം പുറത്തുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും അവർ
നിരസിച്ചു എന്നാണ് ദൃക്സാക്ഷി റിപ്പോർട്ട്.
3:51 പി എം: ഏകദേശം
1100 ഡിസ്ട്രിക്ട് ഓഫ് കൊളംബിയ നാഷണൽ ഗാർഡ് ലോക്കൽ പോലീസിനെ സഹാ യിക്കാൻ
നിയോഗിക്കുന്നു. ട്രംപ് അനുയായികളായ സെനറ്റർമ്മാർ-കോൺഗ്രസ്സ് അംഗങ്ങൾ
ട്രംപുമായി നിരന്തരം ട്വീറ്റ് ചെയ്യുന്നുണ്ടായിരുന്നു, എല്ലാവരോടും
സമാധാനം പാലിക്കാൻ ട്രംപ് ട്വീറ്റ് ചെയ്യുന്നു, എന്നാൽ പല ട്വീറ്റുകളും
ട്വീറ്റർ ഡിലീറ്റ് ചെയ്തു. അവസാനം ട്രംപിൻറ്റെ അകൗണ്ട്
മരവിപ്പിക്കുന്നു. കാരണം ട്വീറ്റർ നിയമങ്ങൾ ലംഘിച്ചു എന്ന് വ്യക്തം.
അക്രമവും അസഭ്യവും ട്വീറ്റ് ചെയ്യുമ്പോൾ അവർ അക്കവുണ്ട് സസ്പെൻഡ് ചെയ്യും.
8
പിഎം: വീണ്ടും വോട്ടുകൾ എണ്ണുവാൻ തുടങ്ങുന്നു. വീണ്ടും ട്രംപിനെ
സപ്പോർട്ട് ചെയ്യുന്ന ലോ- മെയിക്കേർസ് പല പ്രാവശ്യം ചലഞ്ചു ചെയ്യുന്നു,
തടസങ്ങൾ ഉന്നയിക്കുന്നു. അവസാനം വ്യാഴം വെളുപ്പിനെ ബൈഡൺ /ഹാരീസ്
തിരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രഖ്യാപിക്കുന്നു.
നിയമ പരമായ
പ്രതിഷേധ പ്രകടനം ആണ് ഇ തീവ്ര ആക്രമണം എന്നാണ് ഇപ്പോഴും ട്രംപും
ട്രംപ്ലിക്കൻസും അവകാശപ്പെടുന്നത്. വിവരംകെട്ട നുണയരുടെ കൂടെ കുറെ
മലയാളികളും ഉണ്ട്. ഒരു മലയാളി മലയാളം ചാനലുകളിലും വന്നു കുറെ നുണകൾ
പറഞ്ഞു. സത്യം പറയുവാനും ഇയാൾ പറയുന്നത് സത്യമാണോ എന്ന് ഫാക്ട് ചെക്ക്
ചെയ്യുവാനും ചാനലുകൾ മിനക്കെട്ടില്ല. ഫോക്സ് ന്യൂസും ട്രംപും പറയുന്ന
കള്ളങ്ങൾ അയാൾ അതേപടി ആവർത്തിച്ചു. ഇയാളുടെ ധീരതയെ കീർത്തിക്കുവാനും ചില
മീഡിയക്കാർ ശ്രമിക്കുന്നത് വളരെ ശോചനീയമായി. 9 / 11 ൽ ഉണ്ടായതുപോലെയുള്ള
ഭീതിയും ദുഖവും ഭയാനകതയുമാണ് കാപിറ്റൽ തകർക്കുന്നത് കണ്ടിട്ട് മനുഷർക്കു
തോന്നിയത്. ഇത്തരക്കാരെ സപ്പോർട്ട് ചെയ്യുന്നവർ എത്രയോ ഭീകരർ!. മനുഷരെ
സ്നേഹിക്കുന്ന എല്ലാ മനുഷരും ഇത്തരം രാജ്യദ്രോഹികളെ എന്ത് ചെയ്യണം എന്ന്
ചിന്തിക്കുക. ഇത്തരം ഭീകര ജീവികൾ നമ്മുടെ ഇടയിലും ഉണ്ട് എന്നതുതന്നെ ഭീതി
ഉണ്ടാക്കുന്നു.
ഇവരുടെ ഭീകര ആക്രമണം അവസാനിച്ചു എന്ന് കരുതരുത്,
ഇത് ഒരു തുടക്കം മാത്രം. ജാഗ്രത പാലിക്കുക. തീവ്ര വാദികളുടെ നീക്കങ്ങളും
വിശദ വിവരങ്ങളും പൊലീസിന് കൈമാറുക. ഇന്ത്യയിലും ഇതുപോലെയുള്ള മത/ രാഷ്ട്രീയ
ഭീകരത ഏതു നിമിഷവും ഉണ്ടാകാം. -ആൻഡ്രു