Image

മക്കളുടെ മൃതദേഹത്തിനരികില്‍ അമ്മ നൃത്തം വെച്ചു, ചിറ്റൂരില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

Published on 27 January, 2021
മക്കളുടെ മൃതദേഹത്തിനരികില്‍ അമ്മ നൃത്തം വെച്ചു,  ചിറ്റൂരില്‍  നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

ആന്ധ്രയില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ മക്കളെ കുരുതി കൊടുത്ത അമ്മ മൃതദേഹത്തിനു സമീപം നൃത്തം വച്ചു എന്ന് വെളിപ്പെടുത്തല്‍. പോലീസ് വന്നിട്ടും അമ്മ നൃത്തം തുടര്‍ന്നു. അച്ഛന്‍ താമസിയാതെ ബോധാവസ്ഥയിലേക്ക് വന്നെങ്കിലും അമ്മ ഉന്മാദത്തില്‍ തന്നെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


കലിയുഗത്തില്‍ ചീത്ത മനുഷ്യരെ ഇല്ലാതാക്കാനാണ് കൊറോണ വൈറസ് ഉണ്ടായത് എന്ന് അമ്മ വിളിച്ചു പറഞ്ഞു. അറസ്റ്റിന് മുന്നോടിയായി ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് ഹാജരാകാന്‍ പറഞ്ഞപ്പോള്‍ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയല്ല എന്നും ശിവനാണ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല താന്‍ തന്നെയാണ് ശിവനെന്നും മാര്‍ച്ച്‌ മാസത്തോടെ കൊറോണ വൈറസ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും അവര്‍ വിളിച്ചു പറഞ്ഞു.


ഞായറാഴ്ച രാത്രിയിലാണ് രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മൂത്ത മകളെ ഡമ്ബല്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നത്.


 ഇളയ മകളെ ത്രിശൂലം കൊണ്ട് കുത്തിയാണ് കൊന്നത്. സത് യുഗം ആരംഭിക്കുന്ന തിങ്കളാഴ്ച മക്കള്‍ ജീവനോടെ തിരിച്ചെത്തും എന്നായിരുന്നു ഇവരുടെ വിശ്വാസം.

സ്വര്‍ഗ്ഗത്തില്‍ നിന്ന് തങ്ങള്‍ക്ക് സിഗ്നല്‍ ലഭിച്ചു എന്നും പൊലീസ് അകത്തു കയറി അല്‍ഭുതം സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കി എന്നും ഇവര്‍ പറയുന്നു.


മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാന്‍ യാചിച്ചിട്ടാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനല്‍കിയിരുന്നു. മനോനില സാധാരണനിലയില്‍ അല്ലാത്തതിനാല്‍ ഇവരുടെ മൊഴികളൊന്നും പൊലീസ് കാര്യമായിട്ടെടുത്തിട്ടില്ല.


രസതന്ത്രത്തില്‍ പി എച്ച്‌ ഡി നേടിയ പുരുഷോത്തം നായിഡു സര്‍കാര്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ ഐ ടി പ്രവേശനപരീക്ഷ പരിശീലന സ്ഥാപനത്തില്‍ അധ്യാപികയായിരുന്നു. 


ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തില്‍ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.


മെഹര്‍ ബാബ, സായിബാബ, രജനീഷ് എന്നിവരുടെ വിശ്വാസികളായിരുന്നു കുടുംബം എന്ന് പോലീസ് പറയുന്നു. കൊലപാതക സ്ഥലത്തുനിന്ന് മെഹര്‍ ബാബയുടെ ചിത്രം കണ്ടെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക