Image

ജനപ്രീതിയില്‍ പിണറായി വിജയന്‍ നമ്ബര്‍ വണ്‍; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനമെന്ന് സര്‍വേ

Published on 28 February, 2021
ജനപ്രീതിയില്‍ പിണറായി വിജയന്‍ നമ്ബര്‍ വണ്‍; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനമെന്ന് സര്‍വേ
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ എ എന്‍ എസ്- സി വോട്ടര്‍ സര്‍വേയിലാണ് കേരള മുഖ്യന്‍ ഒന്നാമതെത്തിയത്.

കേരളത്തില്‍ 72.92 ശതമാനവും പശ്ചിമ ബംഗാളില്‍ 57.5 ശതമാനവും അസമില്‍ 58.27 ശതമാനവും പേര്‍ക്ക് നിലവിലെ സര്‍ക്കാരുകളില്‍ സംതൃപ്തിയുണ്ട്. കേരളത്തിലെ 53.08 ശതമാനം പേര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. 

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു. -

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ 16.55 ശതമാനവും പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി. നാരാണസാമിയുടെ പ്രകടനത്തില്‍ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ. അസമില്‍ 41.87 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം സംതൃപ്തരാണ്, 29.3 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 12.39 ശതമാനം പേര്‍ തൃപ്തരല്ല. മൊത്തം 58.78 ശതമാനം ആളുകള്‍ അസം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്.

കേരളത്തില്‍ 45.35 ശതമാനം പേര്‍ വളരെയധികം സംതൃപ്തരാണ്, 42.87 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 11.7 ശതമാനം പേര്‍ തൃപ്തരല്ല. ആകെ 76.52 ശതമാനം ആളുകള്‍ കേരള സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്.

 പശ്ചിമ ബംഗാളില്‍ 36.95 ശതമാനം ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്, 33.65 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 25.71 ശതമാനം പേര്‍ തൃപ്തരല്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ മൊത്തം 44.89 ശതമാനം ആളുകള്‍ സംതൃപ്തരാണ്.

തമിഴ്നാട്ടിനെ സംബന്ധിച്ചിടത്തോളം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം സംതൃപ്തരായിട്ടുള്ളത് വെറും 7.21 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. 43.24 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്. 31.47 ശതമാനം പേര്‍ തൃപ്തരല്ല. ആകെ 18.98 ശതമാനം പേര്‍ തമിഴ്നാട് സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്.

പുതുച്ചേരിയില്‍ 41.09 ശതമാനം ആളുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. 18.23 ശതമാനം പേര്‍ വളരെയധികം സംതൃപ്തരാണ്, 13.67 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ 27 ശതമാനം ആളുകള്‍ക്ക് ഒന്നും പറയാനില്ല. അതിനാല്‍ പുതുച്ചേരി സര്‍ക്കാരിന്റെ മൊത്തം പ്രകടനം - 9.19 ശതമാനമായിട്ടാണ് സര്‍വേ വിലയിരുത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക