Image

റോസ്മേരിയുടെ ‘ചാഞ്ഞുപെയ്യുന്ന മഴ’ (അവലോകനം: ജേക്കബ് തോമസ്)

Published on 24 October, 2014
റോസ്മേരിയുടെ ‘ചാഞ്ഞുപെയ്യുന്ന മഴ’ (അവലോകനം: ജേക്കബ് തോമസ്)
സുഗതകുമാരിക്കു പിന്നാലെ വന്ന പുതിയ ജനറേഷന്‍ പെണ്‍കവികളുടെ മുന്‍­നിരയില്‍ വിജയലക്ഷ്മി, സാവിത്രി രാജീവന്‍ എന്നിവര്‍ക്കൊപ്പം റോസ്‌മേരിയുണ്ട്. സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, സ്‌െ്രെതണത മറച്ചു വെക്കേണ്ടതല്ല, അതുകൊണ്ട് സ്‌െ്രെതണതയെക്കുറിച്ച് തുറന്നെഴുതുക., എന്നത് ഇവരുടെ മുഖമുദ്രയാണ്.

വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്ന കവിതയിലെ പെണ്‍കുട്ടി ഉളിപ്പെട്ടിയും മുഴക്കോലുമായി അച്ഛനോട് വിടപറയുന്നത് സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായാണ്. പുരുഷാധിപത്യത്തോടുള്ള പ്രതികരണവുമാണ്.

റോസ്‌മേരിയുടെ "എനിക്കു നിന്നോട് പറയാനുള്ളത്' എന്ന കവിതയില്‍ സമഭാവത്തോടെ യാണ്കവിത സ്‌നേഹിതനെ ക്ഷണിക്കുന്നത്. രാജാവ് ദാസിയെയെന്നപോലെയല്ല, ദൈവം ഭക്തയെന്നപോലെയല്ല ആണ് പെണ്ണിനെ സമീപിക്കേണ്ടത്. പുരുഷതേജസ്സിനാല്‍ നിറക്കപ്പെടാന്‍ തക്ക ഹൃദയദാരിദ്ര്യം പെണ്ണിനില്ല.

ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഒരു സമ്രാട്ട്, മറ്റൊരു സമ്രാട്ടിനോടെന്നപോലെ
ഒരു സ്‌നേഹിതന്‍ സ്‌നേഹിതനോടെന്നപോലെ
സമഭാവത്തോടെ നീ വരിക.
ഒരു പുല്ലാങ്കുഴല്‍, രാഗത്തെ തേടുംപോലെയോ
ഒരു ചോദ്യം, ഉത്തരത്തെ തിരയുംപോലെയോ
അനായാസമാവട്ടെ, അത്.

ഇവര്‍ തുടങ്ങിവച്ച ട്രന്‍ഡ് അടുത്ത ജനറേഷന്‍ കവയത്രികളില്‍ കൂടുതല്‍ ഊര്‍ജ്ജമാര്‍ന്നു.. അനിത തമ്പി സ്ത്രീസ്വാതന്ത്ര്യം നേരിടുന്ന തടസ്സങ്ങളെ വളരെ കൃത്യമായി 'വൃത്തി' എന്ന കവിതയില്‍ പറഞ്ഞിരിക്കുന്നതിങ്ങിനെയാണ്.

വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ.

റോസ്‌മേരിയുടെ ചാഞ്ഞുപെയ്യുന്ന മഴ എന്ന കവിത ഞാന്‍ എങ്ങനെ വായിക്കുന്നു എന്ന് ചില പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പറയട്ടെ.

ചാഞ്ഞു പെയ്യുന്ന മഴ.

വൃദ്ധന്റെ പ്രണയം
ചാഞ്ഞു പെയ്യുന്ന
മഴ പോലെയാണ്
അതു പുല്‍തുമ്പുകളെ
ഈറനാക്കുന്നു.
പക്ഷെ, വേരുകളിലേ­
ക്കിറങ്ങിച്ചെല്ലുന്നില്ല.
മരക്കൊമ്പുകളെ
ആട്ടിയുലയ്ക്കുന്നില്ല,
പ്രകമ്പനം കൊള്ളിക്കുന്നതുമില്ല
അതു ശരക്കണ്ണീര്‍
പൊഴിച്ചു കൊണ്ട്­
മണ്ണിന്റെ ഉപരിതല­
ങ്ങളെ സ്പര്‍ശിക്കുന്നു;
എന്നാല്‍, ഭൂഗര്‍ഭ
നിഗൂഢതകളിലേ­
ക്കാഴ്ന്നിറങ്ങും മുമ്പ്­
പെയ്തു മടങ്ങുന്നു

ഈ വരികളെ ഞാന്‍ വ്യാഖ്യാനിക്കുന്നില്ല. അമേരിക്കയിലെ ഏജിങ്ങ് ആണ്‍ പോപ്പുലഷനെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു വലിയ ഇന്‍ഡസ്റ്റ്രി തന്നെ ഉണ്ടല്ലോ.

ഈ വരികള്‍ വായിച്ചപ്പോള്‍ രണ്ട് കവിതകളാണ് ഓര്‍മ്മയില്‍ വന്നത്. ആദ്യത്തേത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അക്ക മഹാദേവി എന്ന കന്നട ഭക്ത കവയത്രിയുടെ വരികളാണ്.

I have fallen in love, O mother with the
Beautiful One, who is without any family,
without any coutnry and without any peer;
Chenna Mallikarjuna, the Beautiful, is my husband.
Fling into the fire the husbands who are subject
to death and decay.

നശ്വരനായ ഭര്‍ത്താവിനെ എനിക്ക് വേണ്ട, അവനെ തീയിലെറിയൂ.

അടുത്തത് കമലദാസ് എന്ന മാധവിക്കുട്ടിയുടെ കവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിതയാണ്. ഏറ്റവും ചുരുങ്ങിയ വരികളില്‍ വളരെ ശക്തമായി ഠവല ങമഴഴീെേ (പുഴുക്കള്‍) എന്ന കവിതയില്‍ കമല പറഞ്ഞിരിക്കുന്നത് നോക്കുക.

At sunset, on the river bank, Krishna
Loved her for the last time and left...

That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?

പുഴുക്കളുടെ കുഞ്ഞുകടിയേറ്റാല്‍ ഒരു മൃതശരീരത്തിന് എന്ത് ചേതം?

പക്ഷെ റോസ്‌മേരിയുടെ കവിത ചാഞ്ഞുപെയ്യുന്ന മഴയുടെ കഴിവില്ലയ്മയില്‍ അവസാനിക്കുന്നില്ല, സ്ത്രീയുടെ സ്വഭാവ വിശേഷങ്ങള്‍ ഒന്നൊന്നായി പ്രദര്‍ശിപ്പിക്കുന്ന ഒരു കാവ്യമലരായി അത് വിടരുകയാണ്..

പ്രണയം നടഷ്ടപ്പെട്ട പുരുഷന്‍ നിസ്സാഹായനും ദു:ഖിതനുമാണ്. അവനു രാവും പകലും വ്യര്‍ത്ഥമാണ്. അയാളുടെ ഏകാന്തതാപഥങ്ങളിലേക്ക് കനിവാര്‍ന്ന മഴയായി പെയ്തിറങ്ങാനാണ് കാമിനി ആഗ്രഹിക്കുന്നത്.

"പ്രഭോ,നമുക്കിനി
ശൈത്യരാവുകളുടെ
അന്ത്യയാമങ്ങള്‍ വേണ്ട;
ക്രോധാരവത്തോടെ വിശിയലറുന്ന
സമുദ്രവാതങ്ങളും വേണ്ട.

നേരിയ ചൂടു തങ്ങി നില്‍ക്കുന്ന
പ്രഭാതങ്ങളില്‍,
നമുക്കു ശവകുടീരങ്ങളിലെ
ചാരു ബെഞ്ചുകളില്‍
നിശ്ശബ്ദരായിരുന്ന്
ബദാം മരത്തിന്റെ പഴുത്തി­
ലകള്,ളടര്‍ന്നു വീഴുന്നതും
കല്ലറകളുടെ തണുത്ത
പ്രതലങ്ങളില്‍ കാതു ചേര്‍ത്ത്­
ആത്മാക്കള്‍, പതിഞ്ഞ സ്വരത്തില്‍
പിറുപിറുക്കുന്നതും
കേട്ടുകൊണ്ടിരിക്കാ.'

"ഓമനേ, ഈ ഗിരിശൃംഗങ്ങളെ
എങ്ങനെ മറികടക്കാം
ഏതു മൃതസഞ്ജീവനി
പകര്‍ന്നു നല്‍കി,
തളര്‍ന്ന യോദ്ധാവിനെ
അശ്വാരൂഢനാക്കാം,
എന്നോര്‍ത്തു വ്യഥിതനാവാതെ'

എങ്കിലും സഹചാരികള്‍ അവരുടെ നിയോഗത്തിലേക്ക് നടക്കതെ വയ്യ. പുരുഷന് ധൈര്യം പകര്‍ന്നുകൊടുക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി അവള്‍ക്കുള്ളിലും അടുത്തുവരുന്ന മൃത്യുവിനെക്കുറിച്ചുള്ള ഭീതിയുണ്ട്. അപ്പോള്‍ അവള്‍ അവള്‍ ഒരു പെണ്‍കുട്ടിയായി തന്റെ ബാല്യകാലത്തെ കരുത്തും സംരക്ഷകനുമായ പിതാവിലേക്ക് തിരിയുകയാണ്.

"അച്ഛാ, അങ്ങെന്റെ നെറ്റിമേല്‍
അമര്‍ത്തി ചുംബിക്കുക.
ഇതാ, കുളിര്‍ന്നു വിറയ്ക്കുന്നൊരു
കുരികില്‍ പക്ഷി!
നിന്റെ പ്രാണനി,ലവശേഷിക്കുന്ന
അവസാനത്തെ കനല്‍ക്കട്ടകള്‍
പെറുക്കിക്കൂട്ടി, നീയിതിനു
ചൂടു പകരുക...
സ്‌നേഹവാത്സല്യങ്ങളുടെ താതാ,
അങ്ങെന്നെ ഹൃദയത്തോടു
ചേര്‍ത്തു പിടിക്കുക.
സമസ്ത ഭീതികളില്‍ നിന്നും
പരിരക്ഷിക്കുക.....!'

സ്ത്രീത്വത്തിന്റെ പല മുഖങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു മനോഹര കവിതയാണ് ചാഞ്ഞു പെയ്യുന്ന മഴ.

(ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയില്‍ റോസ്‌മേരി പങ്കെടുത്തപ്പോള്‍ അവതരിപ്പിച്ച­ത്.)
റോസ്മേരിയുടെ ‘ചാഞ്ഞുപെയ്യുന്ന മഴ’ (അവലോകനം: ജേക്കബ് തോമസ്)
Join WhatsApp News
vaayanakaaran 2014-10-24 11:48:52
നാട്ടിലെ പ്രശസ്തരെ കുറിച്ച് എന്തെഴുതിയാലും പ്രശ്നമില്ല. ഇവിടെയുള്ള എഴുത്തുകാരെ കുറിച്ച് എഴുതിയാൽ, അത് പ്രശംസ, പുറം ചൊറിയൽ, ഉതിവീർപ്പിക്കൾ, മുഖസ്തുതി, പിന്താങ്ങൽ അങ്ങനെ അനവധി വ്യാഖ്യാനങ്ങൾ വരുന്നു. പ്രശസ്തിയുദെ ഒരു മഹിമ. പ്രശസ്തിയില്ലാത്തവന്റെ ദുർഭാഗ്യം. എങ്കിലും ജയിക്ക നീണാൾ നീ അമേരിക്കൻ മലയാള സാഹിത്യമെ... ശ്രീ മണ്ണിക്കരൊട്ട് എല്ലാവരെയും ഒരു കരൊലേട്ട് (കരയിലേക്ക്) നയിക്കുമെന്ന് പ്രതീക്ഷിക്കാം.
Vivekan 2014-10-25 06:10:11
മണ്ണരിക്കോട്ട് മറ്റേത് എന്നെല്ലാം പറഞ്ഞു കഥ എഴുതാനും വായിച്ചഭിപ്രായം പുകഴ്ത്താനും ഒരാൾ  എഴുത്തുകാരനും കമന്ടുകാരനും ആയി മാറുന്നതല്ലേ ഇവിടെ കാണുന്നത് വായനക്കാരാ?
വിക്രമൻ 2014-10-25 17:32:25
എന്തിനാണ് സ്നേഹിതാ നിങ്ങൾ മണ്ണിക്കറോട്ടിന് പണിയുന്നത്. അദ്ദേഹം തെറ്റ് തിരുത്തി മുന്നോട്ട് പോകാനല്ലേ പറയുന്നത് അല്ലാതെ ചെയ്യിതുകൊണ്ടിരിക്കുന്ന തെറ്റ് തുടരാൻ പറയുന്നില്ലല്ലോ? നേരമറിച്ച് ഇവിടെ പലരും 'അരിയും തിന്ന് അശാരിയേം കടിച്ചു പിന്നേം പട്ടിക്കു മുറുമുറുപ്പെന്നു പറഞ്ഞതുപോലെ' ഒള്ള മലയാള സാഹിത്യോം കൊളമാക്കി അക്ക്ബർ കട്ടിക്കലിനെ ചീത്ത വിളിച്ച്, പിന്നേം ചവറു എഴുതിക്കൂട്ടി, അവാർഡ് കയ്യിൽ വച്ച് തലേൽ പോന്നാടയിട്ടു മൂടിപൊതച്ചു കള്ളന്മാരെ പോലെ സാഹിത്യ ആക്കാഡമി അവാർഡിനായി കാലും നീട്ടി ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞിരിക്കുന്നതിനേക്കാൾ നല്ലതല്ലേ?
വായനക്കാരൻ(vaayanakkaaran) 2014-10-25 21:17:24

vaayanakaaran(ഞാനല്ല) ഈ അർഥത്തിലുള്ള കമന്റ് മറ്റു പേരുകളിൽ മുൻപ് ഇട്ടിട്ടുണ്ട്. അദ്ദേഹം മണ്ണിക്കരോട്ടിന് പാരവക്കുകയാണോ അതോ മണ്ണിക്കരോട്ടിനെ (ലാനയുടെ സഹകപ്പിത്താൻ) അമേരിക്കൻ മലയാള സാഹിത്യത്തിന്റെ കപ്പിത്താനായി അവരോധിക്കയാണോ എന്ന് ഇപ്പോൾ എനിക്കും ഒരു കൺഫ്യൂഷൻ. ഏതായാലും ഞാൻ എന്റെ പേര് ‘വായനക്കാരൻ’ എന്ന് മാറ്റുകയാണ്

vaayanakaaran 2014-10-26 05:18:48
വായന്കാരാൻ (അത് ഞാനോ കര്ത്താവേ) - മണ്ണികരൊറ്റ് അമേരിക്കൻ മലയാള സാഹിത്യത്തിലെ
കുലപതികളിൽ ഒരാൾ എന്ന സുധീര് എഴുതി. ആരും
പ്രതികരിച്ചില്ല. അപ്പോൾ അത് ശരി എന്ന് ജനം
കരുതികാണും.

അതേപോലെ  സ്ത്രീത്വത്തിന്റെ പല മുഖങ്ങളിലേക്കും
വെളിച്ചം വീശുന്ന ഒരു മനോഹര കവിതയാണ്
ചാഞ്ഞ മഴ എന്ന് ജെയ്ക്കബ്. അദ്ദേഹത്തിന്റെ അഭിപ്രായം. അത് ശരി അല്ലെന്ന് പലരക്കും അറിയാം
പക്ഷെ ആരും മിണ്ടുന്നില്ല. അല്ലെങ്കിൽ തന്നെ
അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണ്ടെ...

വിദ്യാധരൻ 2014-10-26 07:01:55
മിണ്ടാഞ്ഞിട്ടല്ല വായനക്കാരാ എഡിറ്റർ മുക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. എന്നാലും ഒന്നുകൂടി ശ്രമിക്കുന്നു നാലപ്പാട്ട് ബാലാമണി അമ്മ എന്ന കവയിത്രിയിലെ സ്ത്രൈണതയും മാധവിക്കുട്ടിയിലെ സ്തൈണത ഇല്ലായ്മയും എടുത്ത് കാണിക്കുന്ന ഒരു കവിതയായിട്ടാണ് ബാലാമണിയമ്മയുടെ 'മാതൃ ഹൃദയം' എന്ന കവിതയെ എനിക്ക് കാണാൻ കഴിയുകയുള്ളൂ. വിദ്യാഭ്യാസപരമായും സാമ്പത്തികവുമായി വളരെ ഉന്നതമായ സാഹചര്യത്തിൽ ജനിച്ചു വളർന്ന മാധവിക്കുട്ടിയെ പതിഞ്ചാം വയസ്സിൽ വിവാഹം കഴിച്ചു വിടാൻ വിദ്യാസമ്പന്നരായ മാതാപിതാക്കൾ നിർബന്ധിതരായെങ്കിൽ , മാധവിക്കുട്ടി ഒരു കലഹക്കാരിയീയിരുന്നു എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. നിലനില്ക്കുന്ന വ്യവ്സ്തികളെ എതിർക്കുന്ന സ്വാഭാവം അവരുടെ കവിതകളിൽ പ്രകടമായിരുന്നു അതിൽ സ്ത്രൈണതയുടെ ലാഞ്ചനപോലും കാണാനില്ല എന്നാൽ ബാലാമണിയമ്മയുടെ കവിതകളിൽ സ്ത്രൈണ ഭാവം പ്രകടമായിരുന്നു. ഇത് രണ്ടും പ്രകടമായികാണുന്ന ബാലാമണിയമ്മയുടെ 'മാതൃ ഹൃദയം' എന്ന കവിത നല്ലൊരു ഉദാഹരണമാണ് "ഉമ്മ വെയ്ക്കാൻ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെൻ മുഖം " തൻ ചെറു പൂച്ചയെ പ്പുല്കി നിന്നിങ്ങനെ കൊഞ്ചിനാൾ ചെറ്റു കയർത്തുകൊണ്ടെന്മകൾ' (ബാലാമണിയമ്മ -മാതൃ ഹൃദയം ) ഒരു പക്ഷെ ബാലാമണിയമ്മ പൈതലായിരുന്ന മാതവിക്കുട്ടിയെ, സ്ത്രീ സഹചമായ സ്ത്രൈണതയോടെ ചുംമ്പിക്കാൻ അടുത്തപ്പോൾ 'മതവിക്കുട്ടിയിലെ ' കലഹക്കാരി തലപൊക്കുകയും 'എന്നെയല്ല എന്റെ പൂച്ചയെ ചുംമ്പിക്കു എന്ന് പറയുമ്പോൾ, മനശാസ്ത്രപരമായി ചിന്തിക്കുന്നവരെ അത് പലതലങ്ങളിലെക്കും കൂട്ടി കൊണ്ടുപോകും. ഇതിനു മാധവിക്കുട്ടിയെ മാത്രം കുറ്റം പറയാൻ ഞാൻ ആളല്ല. പലപ്പോഴും പ്രശസ്തിയുടെയും പ്രതാപത്തിന്റെയും പിന്നാലെ പായുമ്പോൾ, അവരുടെ കുട്ടികൾ കലഹക്കാരായി മാറാറുണ്ട്. ഇത്തരം കലഹക്കാർ കവികളും കവിയിത്രികളുമായി മാറി അങ്ങോട്ടും ഇങ്ങോട്ടും പുകഴുത്തുകയും, സ്ത്രൈണതക്ക് ഒരു പുതിയ നിർവ്വചനം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പക്ഷെ അതിനെ സ്ത്രൈണത എന്ന് ഞാൻ ഒരിക്കലും വിളിക്കില്ല. സ്ഗതകുമാരിയുടെ സ്ത്രൈണ ഭാവങ്ങൾ 'നിങ്ങൾ എൻ ലോകത്ത് എന്ത് ചെയ്യുത് എന്ന കവിതയിൽ ഒളിഞും തെളിഞ്ഞും നില്ക്കുന്നു. :ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾ ക്കിരയുമായിത തിടുക്കത്തിൽ പറ - ന്നണയുന്നു, പെട്ടന്നവൾ നടുങ്ങുന്നു !" എന്ന കവിത സ്ത്രൈണതയുടെ ഉദാത്തഭാവത്തെ എടുത്തു കാട്ടുന്നു. എന്നാൽ റോസ് മേരിയുടെ ചാഞ്ഞ മഴയിൽ സ്ത്രൈണ നൈർമല്യമാർന്ന ശബ്ദംമല്ല നാം കേൾക്കുന്നത് നേരെമറിച്ച് , എത്രിർപ്പിന്റെ ശബ്ദമാണ് നാം കേൾക്കുന്നത്. ആരോ തന്നിൽ അടിച്ച് എല്പ്പിച്ച, കാലഹരണപ്പെട്ട വ്യവസ്ഥിതികൾ സൃഷ്‌ടിച്ച ഉണങ്ങാത്ത മുറിപ്പാടിൽ നിന്നൊഴുകുന്ന ചലത്തിന്റെ ദുർഗന്ധമുള്ള ശബ്ദം. മാധവിക്കുട്ടിയുടെയും റോസ്മേരിയുടെയും എതിര്പ്പിന്റെ ശബ്ദം ഇടയ്ക്കിടെ ഇടയ്ക്കിടെ അമേരിക്കയിലും ചിലപ്പോൾ കേൾക്കാറുണ്ട്. അത്തരക്കാർ ഒന്നോർക്കണം. നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന പുരുഷവർഗ്ഗത്തിന്റെ ഉള്ളിന്റെ ഉള്ളിൽ സ്ത്രൈണതയുടെ മൃദുല സ്പർശം ഏൽക്കാൻ വെമ്പുന്ന ഒരു ഹൃദയമുണ്ടെന്നു. അത് തിരിച്ചറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു സുഗതകുമാരിയെപ്പോലെയോ ബാലാമണിയമ്മയെപ്പോലെയോ സ്ത്രൈണഭാവം ഉള്ള കവിതകളെ സൃഷ്ടിക്കാനാവൂ. അല്ലെങ്കിൽ നിങ്ങൾ ഒരിക്കൽ ഹിന്ദുവായും ചിലപ്പോൾ ക്രിസ്ത്യനായും മറ്റു ചിലപ്പോൾ മഹമദീയനായും ഇങ്ങനെ ചുറ്റി കറങ്ങികൊണ്ടിരിക്കും . ലേഖകൻ തന്റെ ലേഖനത്തോടു നീതി പുലർത്തിയിട്ടില്ല എന്നാണു അഭിമതം.
Vivekan 2014-10-26 09:46:03
സാഹിത്യം എഴുതുന്നതിനു മാർഗ്ഗങ്ങൾ അക്കമിട്ടു നിർദ്ദേശിച്ചു കൊണ്ടു സാഹിത്യ ഗുരു ചമഞ്ഞുള്ള മണ്ണരിക്കോട്ടിന്റെ ലേഖനം 16 Oct-ൽ പ്രസിദ്ധീകരിച്ചു കണ്ടതാണ്. സുധീർ അതിനെ 17 Oct-ൽ പുകഴ്ത്തിയെഴുതി. രണ്ടും നീണ്ട എഴുത്തുകൾ. സുധീർ മണ്ണരിക്കോട്ടിനെ ഉത്സാഹിപ്പിക്കാൻ വേണ്ടി സത്യം മറച്ചുകൊണ്ട്‌ (അസാധാരണമാം വിധം), 'സാഹിത്യത്തിലെ കുലപതികളിൽ ഒരാൾ' എന്നു ആ ലേഖനം വായിച്ചിട്ടെഴുതിയതായി എനിക്കു തോന്നി. ഒരു പക്ഷേ സുധീർ  അതെഴുതുമ്പോൾ പുഞ്ചിരിച്ചിരുന്നില്ലേ എന്നും ഞാൻ ധരിച്ചു. 'പുളു' എഴുതിയിട്ട് അമേരിക്കയിലെ എഴുത്തുകാർ 'പരസ്പരം പുറം ചൊറിയുന്നു'വെന്നു പരുഷമായി ഞാൻ എഴുതിയതിനെ സുധീർ മനസ്സിലാക്കിയെന്നു പിന്നീടുള്ള അദ്ദേഹത്തിൻറെ കുറിപ്പിൽ നിന്നു മനസ്സിലാക്കിയിരുന്നു. പ്രമുഖ എഴുത്തുകാരുമായി, പക്വത കുറഞ്ഞ കമന്റു പൂശിയതുകൊണ്ട്, സംവാദിക്കാൻ പോകണ്ടാന്നും തീരുമാനിച്ചു. ഈ കമന്റുകളെല്ലാം മണ്ണരിക്കോട്ടിന്റെ ലേഖനത്തോടു ചേർന്നു കിടപ്പുണ്ട്. അവിടെ തുടരാതെ, അസ്ഥാനത്തായി ഇവിടെ, മറ്റൊരു ലേഖനത്തിൽ 'വായനക്കാരനായി' പേരിട്ടു മണ്ണരിക്കോട്ടിന്റെ എഴുത്തിനെ പൊക്കിപ്പറയുന്നതാര്?  അതുകൊണ്ടാണ് ഞാൻ ഇതിലും അക്കാര്യം പരുഷമായി വീണ്ടു കുറിച്ചത്. 'വായനക്കാരൻ' ലേഖനത്തിൽത്തന്നെ കമന്റു തുടരണം. ആരെങ്കിലും വായിക്കുന്നുവെങ്കിൽ ലേഖനം കൂടി വായിച്ചു നോക്കട്ടെ, എത്ര ശുഷ്ക്കമാണതെന്നു ബോധ്യപ്പെടാൻ! ഇവിടെ പൂച്ചയ്ക്ക് പോന്നുരുക്കിന്നിടത്തെന്തു കാര്യം?
John Varghese 2014-10-26 12:32:21
വിദ്യാധരൻ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു. മാധവിക്കുട്ടിയും റോസ്മേരിയും സ്ത്രൈണതയെ വളച്ചൊടിക്കുകയാണ്. അതിന് ഇറാൻമൂളുന്ന പല സ്ത്രീ എഴുത്തുകാരും അമേരിക്കയിലുണ്ട്. പക്ഷെ ജയിക്ക്ബ് തോമസ്‌ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് ഈ-ലേഖനത്തിലൂടെ.
നാരദർ 2014-10-26 12:40:36
വിവെകൻ ഒന്നുകിൽ ഒരു ലാനാക്കാരൻ അല്ലെങ്കിൽ അവരുടെ ഗുണ്ട ! റോസ് മേരിയുടെ കവിത ചർച്ച ചെയ്യുന്നിടത്തു ഇദ്ദേഹം എന്തിനാണ് മണ്ണിക്കരോട്ടിന്റെ ലേഖനം വലിച്ചിഴയ്ക്കുന്നത്. വളരെ മോശവും അവിവിവേകവുമായ പ്രവർത്തി. വിവകനും വായനക്കാരനും നിങ്ങളുടെ ചർച്ച തുടരണം എങ്കിൽ എന്തുകൊണ്ട് മണ്ണിക്കരോട്ടിന്റെ ലേഖനത്തിന്റെ അടിയിൽ ആയിക്കൂടാ? ഇവിടെ വിദ്യാധരൻ 'മാധവിക്കുട്ടിയുടെം, റോസ് മേരിയുടെ സ്ത്രൈണ നിർവചനത്തെ വെല്ലുവിളിക്കുമ്പോലാണ്‌ നിങ്ങളുടെ ഒരു പുട്ട് കച്ചവടം!
vidhurar 2014-10-26 15:51:44
ജെയ്ക്കബ് തോമസ് റോസ് മേരിയുടെ പുറം
ചൊറിഞ്ഞു  എന്ന് വിവേകൻ എഴുതിയാൽ
സംഗതി സ്ത്രീ പീഡനമാകും.  അത്കൊണ്ടാണു
അദ്ദേഹം മണ്ണികരോട്ടിനെ വലിച്ചിഴക്കുന്നത്.  അമേരിക്കൻ
മലയാള സാഹിത്യത്തിന്റെ മനോഹരമായ
വിവിധ മുഖങ്ങൾ. അതിൽ ലാന വരുന്നു,
ലാനയുടെ കൊട്ടേഷൻ ടീം വരുന്നു. നടക്കട്ടെ
വെടിക്കെട്ടുകൾ....
Vivekan 2014-10-26 17:22:55
മണ്ണരിക്കോട്ടു 10-15-14-നു എഴുതിയ ലേഖനത്തിൽ കമന്റു എഴുതാൻ തന്നെയല്ലേ ഞാനും എഴുതിയത്!  നാരദര് അതു വായിച്ചുഎന്നറിയാം. വായനക്കാരനും, വിക്രമനും ആയിട്ടല്ലേ ഇതിനു മുൻപ് ഇതിൽ എഴുതിയിരിക്കുന്നത്, നാരദരേ?
ശകുനി 2014-10-26 19:17:38
നാരായണ നാരായണ ഇങ്ങേനേം ഒണ്ടോ ഒരു നാരദര്?
Observer 2014-10-26 19:56:58
'ചാഞ്ഞമഴയിൽ' ട്രസ്റ്റിറിയാ സ്റൊനിന്റെ ഒരു കുറവ് ഞാൻ കാണുന്നുണ്ട് .
കുഞ്ഞാപ്പി (94 വയസ്സ്) 2014-10-27 07:44:26
റോസ് മേരിയുടെ ചാഞ്ഞമഴയിൽ എസ്റ്റ്രൊജെന്റെ കുറവ് ഞാനും കാണുന്നുണ്ട്!
വിദ്യാധരൻ 2014-10-27 18:04:20
കുഞ്ഞാപ്പി ഈ വയസ്സുകാലത്ത് വേണ്ടാത്ത ഗുളികകൾ കഴിചിട്ട് സ്ത്രീകളെ കുറ്റം പറയുന്നത് ശരിയല്ല. ഒരു പക്ഷേ പണ്ടുകാലത്ത് വീട്ടുകാർ ആലോചിച്ചു കൊണ്ടുവരുന്ന ചെറുക്കന്മാർ, പ്രത്യേകിച്ചു സ്ത്രീകൾ സാമ്പത്തിക ശേഷിയില്ലാത്ത കുടംമ്പ്ത്തിൽ നിന്നുള്ളതാണെങ്കിൽ, പ്രായം ഉള്ളവരായിരിക്കും സ്ത്രീകൾ ചെറുപ്പക്കാരികളും. കുഞ്ഞാപ്പിയെപ്പോലെ അവരുടെ കാറ്റ് കുറച്ചു കഴിയുമ്പോൾ പോകുകയും, ഒരു 'ചാഞ്ഞ മഴയായി പെയ്യുത് എങ്ങും നനക്കാതെ പാറ്റി പോകും. അതിന്റെ അന്തര ഫലങ്ങളാണ് ഇത്തരം കവിതകൾ. ചരിത്രം ചികയാതെ വായിച്ചു ആനന്ദംകൊണ്ടാലും
നാരദർ 2014-10-27 18:52:44
അത് കവിയിത്രിക്കിട്ട് ഒരു താങ്ങാണല്ലോ വിദ്യാധരാ!
വായനക്കാരൻ(vaayanakkaaran) 2014-10-27 19:33:16
 സ്ത്രീകൾ എഴുതുന്നത് അവരുടെ സ്വന്തം കഥയാണെന്ന ഒരു തെറ്റിദ്ധാരണ പണ്ടുമുതലേ  പലർക്കുമുണ്ട് നാരദരേ. ഭാവന ആണുങ്ങളുടെ മാത്രം കുത്തകയല്ല. 
വിദ്യാധരൻ 2014-10-28 04:17:36
പുരുഷന്മാർ പലപ്പോഴും മറ്റുള്ളവരുടെ കഥ എഴുതുമ്പോൾ അതിൽ ആത്മാർത്ഥതയുടെ അംശം ഇല്ല. എന്നാൽ സ്ത്രീകളാകട്ടെ ആത്മാർഥയുടെ അംശങ്ങൾ ചേർത്തു എഴുതുമ്പോൾ ചാഞ്ഞ മഴപോലെ നല്ല ശ്രിഷ്ടികൾ ഉണ്ടാകുന്നു. പക്ഷെ ഇത്തരം കവിതയിൽ സ്ത്രൈണത കാണാം എന്ന ജയിക്കുബ് തോമസിന്റെ വാദത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കുഞ്ഞാപ്പിയെപ്പോലെയുള്ളവർ ഇത്തരം കവിതകൾ സൃഷ്ട്ടിക്കാൻ കാരണമായി തീരുന്നു. അതിൽ കാര്യമുണ്ട് താനും. "കാര്യത്തിൽ നില്പ്പതിഹ കാരണ സത്തയെന്യേ' എന്നാണല്ലോ കവി പാടിയിരിക്കുന്നതും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക