Image

തമ്പി ആന്റണിയുടെ കഥാസമാഹാരം പെണ്‍ബൈക്കര്‍ ശശി തരൂര്‍ വെള്ളിയാഴ്ച പ്രകാശനം ചെയ്യും

Published on 08 November, 2018
തമ്പി ആന്റണിയുടെ കഥാസമാഹാരം പെണ്‍ബൈക്കര്‍ ശശി തരൂര്‍ വെള്ളിയാഴ്ച  പ്രകാശനം ചെയ്യും
തമ്പി ആന്റണിയുടെ ഏറ്റവും പുതിയ കഥാസമാഹാരം നാളെ രാത്രി എട്ടുമണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ പുസ്തകോത്സവത്തില്‍ ശശി തരൂര്‍ എം പി നിര്‍വഹിക്കും .എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട് പുസ്തകം സ്വീകരിക്കും .തമ്പി ആന്റണിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് "പെണ്‍ബൈക്കര്‍ ".മാതൃഭൂമിയാണ് പ്രസാധകര്‍ . പുസ്തകോത്സവത്തില്‍ തമ്പി ആന്റണി തന്റെ രചനകളെക്കുറിച്ച സംസാരിക്കുകയും വായനക്കാര്‍ക്കു അദ്ദേഹവുമായി സംവദിക്കുവാനും അവസരം ഉണ്ടാകും .‘അക്ഷരങ്ങളുടെ കഥ’ എന്ന പ്രമേയത്തില്‍ നടക്കുന്ന 37–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള അല്‍ താവുനിലെ എക്‌സ്‌പോ സെന്ററില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത് .

ലോക പ്രശസ്ത എഴുത്തുകാര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എല്ലാവരോടും സന്തോഷവും ,സ്‌നേഹവുമുണ്ടെന്നും അദ്ദേഹം അറിയിച്ചു .പുസ്തക പ്രകാശനത്തോടൊപ്പം ചില എഴുത്തുകാരായ സുഹൃത്തുക്കളുടെ പുസ്തക പ്രകാശനത്തിലും തമ്പി ആന്റണി പങ്കെടുക്കുന്നുണ്ട് .കഴിഞ്ഞ വര്‍ഷവും തമ്പിആന്റണിയുടെ പുസ്തകങ്ങള്‍ ഷാര്‍ജ മേളയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു .
ഇന്ത്യയില്‍നിന്ന് കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖരുടെ വന്‍നിര എത്തുന്ന മേള ആണ് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേള.ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര്‍ എത്തിയിട്ടുള്ളത്.
19 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുസ്തകങ്ങളില്‍ ഒപ്പുവയ്ക്കുന്ന 200 പരിപാടികളുമുണ്ടായിരിക്കും.എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, കവിയും എംപിയുമായ കനിമൊഴി, നടന്‍ പ്രകാശ് രാജ് തുടങ്ങിയവരാണ് തമിഴില്‍ നിന്നുള്ള പ്രമുഖര്‍. ശശി തരൂര്‍, ചേതന്‍ ഭഗത് എം.പി.അബ്ദുല്‍ സമദ് സമദാനി എന്നീ പ്രമുഖരെ കൂടാതെ, മാപ്പിളപ്പാട്ടുഗായകന്‍ എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടും ആകര്‍ഷണമാണ്.ജപ്പാനാണ് ഇത്തവണത്തെ അതിഥി രാജ്യം.170ലേറെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളടക്കം പ്രവാസി മലയാളികളുടേതാണ്. നാലാമത് വാര്‍ഷിക ലൈബ്രറി സമ്മേളനം മേളയോടനുബന്ധിച്ച് നവംബര്‍ ആറു മുതല്‍ എട്ടു വരെ നടക്കും.അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചാണ് ഈ പരിപാടി. 400 വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്‍പശാലകള്‍, മറ്റു പരിപാടികള്‍ എന്നിവ അരങ്ങേറും.

യു.കെ.കുമാരന്‍, സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ്, മനു എസ്. പിള്ള, കെ.വി.മോഹന്‍കുമാര്‍. ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപര്‍, നന്ദിത ദാസ്, ലില്ലി സിങ് ,സംഗീതജ്ഞന്‍ ഡോ. എല്‍. സുബ്രമണ്യം,കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, നടി സോഹ അലി ഖാന്‍, ചലിച്ചിത്രനടന്‍ മനോജ്‌കെ.ജയന്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മോട്ടിവേഷന്‍ ട്രെയിനര്‍മാരായ ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍ എന്നിവരും വിവിധവേദികളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

ആറു വര്‍ഷത്തിനിടയില്‍ 50 ലക്ഷം ആളുകള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക് . ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വില്‍പന നടത്തിയത്. ലോക സാംസ്കാരിക ചരിത്രത്തില്‍ ഷാര്‍ജ പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.1982 ജനുവരി 18നാണ് പുസ്തക മേള തുടങ്ങിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള.

13 ജപ്പാനീസ് എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 100 പരിപാടികള്‍ സവിശേഷതയാണ്. അവാര്‍ഡ് ജേതാക്കളായ അള്‍ജീരിയന്‍ എഴുത്തുകാരന്‍ അഹ്‌ലം മുസ്തഗാനമി, പലസ്തീനിയന്‍ നോവലിസ്റ്റും കവിയുമായ ഇബ്രാഹിം നസ്രല്ല എന്നിവരടക്കം അറബ് ലോകത്തെ പ്രമുഖരും ബ്രിട്ടീഷ് എഴുത്തുകാരി എമ്മാ ഗാനന്‍, അമേരിക്കന്‍ എഴുത്തുകാരി ഡോ.ലിയോണാര്‍ഡ് മില്‍ദിനോവ് തുടങ്ങിയ എഴുത്തുകാര്‍ പങ്കെടുക്കും.കഴിഞ്ഞ വര്‍ഷം തുറന്ന ഏഴാം നമ്പര്‍ ഹാളിലാണ് ഇപ്രാവശ്യവും കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ പ്രസാധകര്‍ അണിനിരക്കുക. പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് റൈറ്റേഴ്‌സ് ഫോറം എന്ന പേരില്‍ ഒരു വേദി കൂടി എക്‌സ്‌പോ സെന്ററില്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.
തമ്പി ആന്റണിയുടെ കഥാസമാഹാരം പെണ്‍ബൈക്കര്‍ ശശി തരൂര്‍ വെള്ളിയാഴ്ച  പ്രകാശനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക