ഹ്യൂസ്റ്റന്‍ :ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്റോറന്റ് ആഡിറ്റോറിയത്തില്‍ ആഗസ്റ്റ് 13 ന് വൈകുന്നേരം സംഘടിപ്പിച്ച സാംസ്കാരിക ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രൊഫ. കാരശ്ശേരി.
ഹ്യൂസ്റ്റന്‍ കേരളറൈറ്റേഴ്‌സ് ഫോറത്തിലെ ശ്രീ. ജോണ്‍ തൊമ്മന്‍ അവതരിപ്പിച്ച ലഘുപ്രബന്ധ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ശ്രീ. കാരശ്ശേരി മാസ്റ്ററുടെ പ്രഭാഷണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കംമുതലുള്ള വിവിധ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. മുഗള്‍ ഭരണത്തിന്റെ തുടര്‍ച്ചയായി വന്ന ബ്രിട്ടീഷ് ഭരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ഹിന്ദുമഹാസഭ തുടങ്ങിയവരുടെ ചരിത്രം ഹൃസ്വമായിവിവരിച്ചു. ലോകമാസകലമുള്ള ഇന്നത്തെ ഏകാധിപത്യ പ്രവണതകളെ മറികടന്ന് ബൗദ്ധിക ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു സംവിധാനത്തിലേക്ക് ഇന്ത്യമടങ്ങിവരുമെന്ന ആശ അദ്ദേഹം പ്രകടിപ്പിച്ചു. നേപ്പാളിലെ സെക്കുലര്‍ സംവിധാനം ഉദാഹരണമായി എടുത്തുകാണിച്ചു.
സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ പതിനേഴുവര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വമായിരുന്നു ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനില്ക്കാന്‍ സഹായിച്ചതെന്നും പ്രൊഫസര്‍ കാരശ്ശേരി പറഞ്ഞു. ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, മാത്യുമത്തായി, ഈശോ ജേക്കബ്, ടെക്‌സാസ് സതേണ്‍ കലാശാലയിലെ പ്രൊഫസര്‍ മാരിയന്‍ ഹില്ലാര്‍, സലാസ് എബ്രഹാം, ഷാജിജോണ്‍, സുനില്‍ എബ്രഹാം, ജോണ്‍ മാത്യു, മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, നിര്‍വ്വാഹക സമിതിയംഗം മോന്‍സി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
തുടര്‍ന്ന് പ്രൊഫസര്‍ കാരശ്ശേരി മലയാളി അസ്സോസിയേഷന്റെ ഓഫീസിലും കേരള ഹൗസിലും ഒരു ഹൃസ്വസന്ദര്‍ശനവും നടത്തി.
അല്ലാ നാട്ടിൽ നിന്നു വരുന്ന സാഹിത്യകാരൻ , സിനിമാക്കാരൻ , രാഷ്ട്രിയക്കാരൻ , മന്ത്രി, പത്രക്കാരൻ , സുന്ദരി കുലുക്കി നിർത്ത തരുണീമണികൾ ഒക്കെ കൂട നിന്നു ഫോട്ടോ എടുത്തു അവരേ ചുമ്മിയും ചുവന്നും നടന്നു ഫോട്ടോ എടുത്തു പത്രത്തിൽ കൊടുക്കാൻ ചിലർക്കു ആനന്ദമാണ് . അവരുടെ ഒക്കെ നീണ്ട പ്രസംഗവും ഒരു നിസാര മണ്ട ചോദ്യത്തിന് അര മണിക്കൂർ പ്രസംഗ ഉത്തരവും . ഒക്ടോബറിൽ ജനധിപത്യമില്ലാത്ത രണ്ടു പ്രസ് ക്ലബ് കാരുടേയും കൺവെൻഷൻ ഉണ്ടന്ന് കേട്ടു . അവിടയും ഇതൊക്കെത്തന്നെയാകും . നാട്ടിലെ പ്രസ് ആണ് , ടീവി ആണു എന്നോക്കെ പറഞ്ഞു വരുന്നവരുടെ മാത്രം വമ്പൻ ക്ലാസ് എടുപ്പും ബോറിങ് പ്രസംഗവും , പിന്നെ ചില മണ്ടൻ ചോതിയുത്തര പംക്തിയും . ഓരോ ചോദ്യത്തിനും 15 മിനിറ്റു ഉത്തര പ്രസംഗവും . പിന്നെ അറിവില്ലാത്ത ചില തരുണീമണികളുടെ എംസി വിളയാട്ടവും . രണ്ടാമത്തെ പ്രസ് ക്ലബ് ആണെങ്കിൽ ഒരാൾ സ്ഥിരം ചെയര്മാനാണ് . എല്ലാം അയാളുടെ ഭരണം . ബാക്കിയെല്ലാം ചട്ടുകങ്ങൾ . പിന്നെ അവിടെ കുറെ ഫോമാ ഫൊക്കാന സ്ഥിരം സ്ഥാപകക്കാർ , പിന്നെ ചില സ്ഥിരം മേയർ , ജഡ്‌ജി എല്ലാം . അവർ ഫ്രീ ആയി വന്നു അവരുടെ സ്ഥിരം വീരവാദം തട്ടിവിടും . പണം കൊടുക്കുന്നവർക്ക് സ്റ്റേജിലും ഇരിപ്പടവും പൊന്നാടവും കൊടുത്തും പ്രസാദിപ്പിക്കും . ബാക്കിയുള്ള ഇവിടെയുള്ള എത്ര വലിയ അറിവുള്ളവനും ഒരവസരവും കിട്ടിയെന്നു വരികയില്ല . ഒരുപക്ഷേ , അവരെ അപമാനിച്ചാകും വിടുക . അവരുടെ ഒക്കെ പണവും പിടുങ്ങി എന്നിരിക്കും . ഇവിടെ ചോദ്യം ഇതാണ് . നാട്ടിൽ നിന്ന് വരുന്നവർ മാത്രമാണോ അറിവുള്ളവർ ? ഇവിടെ ലോക്കൽ ആയി അവരേക്കാൾ പതിൽമടങ്ങു ബുദ്ധികാർ ഇല്ലയോ ? അവരെ താഴ്ത്താതെ അവർക്കും വിലയും അവസരവും കൊടുക്കുക . മുകളിലെ പടം നോക്കുക . നാട്ടിലെ ഒരു പുള്ളിയെ പിടിച്ചു മഹാ ദീവ്യൻ ആക്കിയിരിക്കുന്നു