ഒരുനാളിവിടംവിട്ടെങ്ങോ
പോയൊളിക്കും ഞാൻ
ആരും തേടിയെത്താത്ത
വിചിത്രമാം ലോകത്ത്.
വിഷാദവും, വേദനയും , അസ്വസ്ഥചിന്തകളുമെല്ലാം
ഇങ്ങിവിടെയുപേക്ഷിക്കും
ഭൂതകാല മാറാപ്പുകൾ, വേദനയുടെ ചിഹ്നങ്ങൾ,
പേറുമീ സ്ഥൂലശരീരത്തെയും... .
ദേഹം; അതു ഞാനെന്ന ഭ്രമമത്രേ..
ഭ്രമങ്ങൾ സ്വരൂപിക്കും
അഹന്തയുടെ ഇരിപ്പിടം.
പൂര്വ്വജന്മം ഓർമ്മകളായെന്നെ
പിന്തുടരുമപ്പൊഴും...
തേടേണ്ടതില്ലാരുമെന്നെ: തിരികെ ഞാനെത്തു,മെന്നെങ്കിലും,
ഏതോ കാനനത്തിൻ നടുവിലായ്
മറ്റൊരു ജന്മമായ്...
പൂത്തു പരിമളം പെയ്യുമൊരു
കാട്ടു മുല്ലയായി ..