image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ

EMALAYALEE SPECIAL 21-Feb-2021 അനിൽ പെണ്ണുക്കര
EMALAYALEE SPECIAL 21-Feb-2021
അനിൽ പെണ്ണുക്കര
Share
image
പ്രവാസം l പ്രതിഭകൾ 2

വിഭിന്നവും വിപുലവുമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നയാണ് നമ്മുടെ കലകൾ. മാനസികാവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച ആദ്യത്തെ മാർഗമാണത്രേ നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി പരിഗണിച്ചു വരുന്നതും.നൃത്തത്തിന്റെ ലോകത്ത് വിസ്മയം തീർത്ത ഒട്ടനേകം പ്രതിഭകളെ നമുക്കറിയാം. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ കഴിവുള്ള അതുല്യ പ്രതിഭകൾ. മെയ്യും മനസ്സും നൃത്തത്തിനായി സമർപ്പിച്ച് ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നു വന്ന മറ്റൊരു പൊൻതിളക്കം കൂടി മലയാളികൾക്കായി കാലം സമർപ്പിക്കുന്നു ;

റുബീന സുധർമൻ...
നൃത്തമെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് മോഹിനിയാട്ടം . ഭാവരാഗതാള സംയോജനമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കലാരൂപമാണിത്.  കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപം കൂടിയാണ്  മോഹിനിയാട്ടം. റുബീന സുധർമൻ എന്ന നർത്തകി അടുത്തറിയാൻ ശ്രമിച്ചതും മോഹിനിയാട്ടത്തെയാണ് .

ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിച്ചു വന്ന റുബീന സുധർമൻ ഇന്ന് മോഹിനിയാട്ടത്തിൽ  അത്ഭുതപ്രതിഭയായി മാറിയിരിക്കുകയാണ്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ നൃത്തത്തോടുള്ള അഭിനിവേശം പിന്നീട് ആരാധനയായി മാറിയതോടെ നാല് വയസ്സുമുതൽ അഭ്യസിച്ചു വന്ന നൃത്തം തന്നെയാണ് ഇനിയുള്ള പഠനവിഷയം എന്ന് തീരുമാനിച്ചു. എട്ടാം വയസ്സിൽ ബാംഗ്ലൂരിലേക്ക് കൂടുമാറിയ റുബീന ശ്രീമതി വസുധ റാവുവിന്റെ  ശിക്ഷണത്തിൽ കലാവാരിധി എന്ന ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തപഠനം തുടർന്നു. മാധ്യമങ്ങളുടെ വലിയ പിന്തുണയോടുകൂടിയ അരങ്ങേറ്റത്തിന് ശേഷം ഒട്ടനേകം വേദികളിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഗുരു വസുധ റാവുവിന്റെ ആശിർവാദത്തോടെ നിരവധി  നൃത്തനാടകങ്ങളിൽ വേഷമിടാൻ സാധിച്ചു. പുരന്തര ദാസ, കൃഷ്ണ ലീല, ശീല ബാലിക അവയിൽ പ്രധാനപ്പെട്ടവയാണ്. ഭരതനാട്യത്തിൽ തുടർപഠനത്തിനായി ശ്രീ ബി. ആർ. തുളസിറാമിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തോടെ 1996 ൽ ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്ത റുബീന, "വിദുഷി " എന്ന പദവി നാലാം റാങ്കോടുകൂടി നേടിയെടുത്തു.

മോഹിനിയാട്ടത്തിലേക്കുള്ള റുബീനയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. കലാമണ്ഡലം ജയലക്ഷ്മി ടീച്ചറുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചു വന്നത്. മോഹിനിയാട്ടത്തിലെ അതുല്യ പ്രതിഭകളായ ശ്രീമതി പല്ലവി കൃഷ്ണന്റെ  ശിക്ഷണത്തിൽ ഇപ്പോഴും മോഹിനിയാട്ടം പഠിക്കുന്നുണ്ട് .   നൃത്തത്തിലെ വിശാലമായ അറിവുകൾ പ്രിയപ്പെട്ട ഗുരുവിന്റെ ശിക്ഷണത്തിൽ  ഗ്രഹിക്കാൻ കഴിഞ്ഞത് റുബീനയുടെ ജീവിതത്തിൽ ഒരു വലിയ  വഴിത്തിരിവായി. ഒരു നർത്തകി എന്നതിനോടൊപ്പം തന്നെ ഒരു നൃത്ത അധ്യാപികയായും റുബീന തിളങ്ങി നിന്നു .  

സിങ്കപ്പൂരിലും  അമേരിക്കയിലും  നൃത്തത്തിൽ അതിയായ താല്പര്യം ഉള്ള കുട്ടികളെ ഒന്നിച്ചു ചേർത്ത് "വേദിക പെർഫോമിങ് ആർട്സ് " എന്ന ആശയത്തിനു രൂപം നൽകി. പിന്നീടുള്ള 16 വർഷത്തോളം സിങ്കപ്പൂരിലും, ഇന്ത്യയിലും, ന്യൂജെഴ്‌സിയിലുമൊക്കെയായി പ്രായഭേദമന്യേ കുട്ടികളെ  നൃത്തം പഠിപ്പിച്ചു വരുന്നു . സിങ്കപ്പൂരിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നൃത്ത അധ്യാപികയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. ന്യൂജെഴ്‌സിയിലെ "നാട്യസംഗമം" എന്ന പെർഫോമിങ് ഗ്രൂപ്പിലെ അംഗമായ റുബീന സിങ്കപ്പൂരിലെ പ്രശസ്തമായ നിരവധി നൃത്തമത്സര വേദികളിൽ വിധികർത്താവായി പങ്കെടുത്തു.

പ്രിയദർശനി ഗോവിന്ദ്, നരേന്ദ്ര കുമാർ ലക്ഷ്മിപതി, നീന പ്രസാദ്,  അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമവതി തുടങ്ങീ ഇതിഹാസ നർത്തകരുടെ നൃത്ത  ശില്പശാലകളിലും റുബീന സജീവമാണ് .നർത്തകി, നൃത്തഅധ്യാപിക എന്നീ വേഷങ്ങൾക്ക് പുറമെ ഒരു എഴുത്തുകാരി കൂടിയുണ്ട് റുബീന എന്ന ഈ കലാകാരിക്കുള്ളിൽ. നൃത്തവുമായി ബന്ധപ്പെട്ട ഒട്ടനേകം ലേഖനങ്ങൾ ,അഭിമുഖങ്ങൾ  ഇതിനോടകം തന്നെ വിവിധ മാധ്യമങ്ങളിൽ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശാസ്ത്രീയമായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി "വേദി " എന്ന പേരിൽ ഒരു പരിപാടി കൊണ്ടു വരാനും റുബീനക്ക് കഴിഞ്ഞു. 

ഒട്ടനേകം വേദികളിൽ അരങ്ങു തകർത്ത റുബീനയെ തേടി ഒട്ടനേകം പുരസ്‌കാരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. 2016 ൽ Recipient of Global Achievers അവാർഡും 2017 ൽ Recipient of Aryabhatta International അവാർഡും കരസ്തമാക്കി. നൃത്തവും അധ്യാപനവും തുല്യപ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടു പോവുകയാണിപ്പോൾ. നാട്ടിൽ പഠിച്ച രീതി തന്നെ ന്യൂജേഴ്സിയിലെ തന്റെ ശിഷ്യകൾക്കും പകർന്നു നൽകുകയാണ് റുബീന . ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പുലർത്തുന്ന എല്ലാ അച്ചടക്കവും തന്റെ ശിഷ്യരേയും പഠിപ്പിക്കയാണ് ഈ നർത്തകി .ഇപ്പോൾ ഓൺലൈൻ ക്ലാസ് ആണ് നടക്കുന്നതെങ്കിലും ചിട്ടയോടെ അത് നടത്തുന്നു .ചെറിയ ബാച്ചുകളായി തിരിച്ച് നേരിട്ട് ക്ളാസുകൾ എടുക്കുന്ന രീതിയിൽ തന്നെ ഓൺലൈൻ ക്‌ളാസുകളും മുന്നോട്ടു കൊണ്ടുപോവുകയാണ് റുബീന .

 നൃത്തത്തെ കേവലം ഒരു കലാരൂപം മാത്രമായി കാണാതെ ഒരു സംസ്കാരത്തിന്റെ മുഖമുദ്രയായി സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുകയാണ് റുബീന സുധർമൻ എന്ന ഈ കലാകാരി. പലപ്പോഴായി നമ്മൾ മറക്കുന്ന നമ്മുടെ സംസ്കാരവും പൈതൃകവും നമ്മളിലേക്ക് തിരിച്ചു വരാൻ ഇത് സഹായകമാകുമെന്ന് റുബീനയുടെ പ്രവർത്തനങ്ങളും അതിലെ സത്യസന്ധതയും തെളിയിക്കുന്നു .

image
Facebook Comments
Share
Comments.
image
Babitha Dinesh
2021-02-25 08:10:37
Pleasure to know you personally.. You are an excellent dancer & a wonderful person!!Always happy to see you flourishing in your field of dance .. keep it up Ruby 👏🏻👏🏻😍
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മീശക്ക് അവാർഡ് (എഴുതാപ്പുറങ്ങൾ - 77: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ - ചില മണ്ടന്‍ ചിന്തകള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut