കാന്‍സാസ്: ഇന്ത്യന്‍ ഐ.ടി. പ്രൊഫഷണല്‍ ശ്രീനിവാസ് കുചിബൊട്ലയെ കൊലപ്പെടുത്തിയ ആഡം പ്യൂരിന്റണു (53) കോടതി മൂന്ന് ജീവ പര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു കാന്‍സസിലെ ബാറില്‍ വച്ച് ഇറാനികള്എന്ന ധാരണയില്‍ 'എന്റെ രാജ്യത്തു നിന്നു പുറത്തു കടക്കൂ' എന്നാക്രോശിച്ച് പ്യൂരിന്റണ് ശ്രീനിവാസിന്റെയും സുഹ്രുത്ത് അലോക് മദസാനിയുടെയും നേര്‍ക്ക് വെടി വച്ചത്. പരുക്കുകളോടെ മദസാനി രക്ഷപ്പെട്ടു.
സംഭവത്തില്‍ ഇടപെട്ട വെളുത്ത വാംശജനായ ഇയാന്‍ ഗ്രില്ലോട്ടിനും വെടിയേറ്റു. സുഖം പ്രാപിച്ച ഇയാളെ ഇന്ത്യന്‍ സമൂഹം ഹീറോ ആയി ആദരിക്കുന്നു.ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം ഒരു ലക്ഷം ഡോളര്‍ സമ്മാനിക്കുകയും ചെയ്തു.
കോടതിയില്‍ ശ്രീനിവാസിന്റെ ബന്ധുക്കളാരും വന്നില്ല. ഭാര്യ സുനയന ധുമലയുടെ പ്രസ്താവന കോടതിയില്‍ വായിച്ചു. ഈ ചൊവ്വാഴ്ച ശ്രീനിവാസിന്റെ 34-ം ജന്മദിയന്മ് ആയിരുന്നുവെന്നും കുറ്റവാളിയെ നേരില്‍ കാണാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടണു കോടതിയില്‍ വരാത്തതെന്നും സുനയന പ്രസ്താവനയില്‍ പറഞ്ഞു.
'നിങ്ങള്‍ രോഷം അടക്കിശ്രീനിവാസിനോടു സംസാരിച്ചിരുന്നെങ്കില്‍ എല്ലാ ബ്രൗണ്‍ നിറക്കാരും ഭീകരരല്ലെന്നും പകരം സമര്‍ഥരും അമേരിക്കക്കു നന്മ ചെയ്യുന്നവരുമാണെന്നു ബോധ്യപ്പെട്ടേനെ. അതിനു പകരം രോഷം അണ പൊട്ടാനും അവരെ ആദ്യം ശല്യപ്പെടൂത്താനും പിന്നെ കൊല്ലാനുമാണു നിങ്ങല്‍ ശ്രമിച്ചത്-സുനയന എഴുതി.
മുന്‍ സൈനികനായ പൂരിന്റണ്‍ ബാറില്‍ വച്ച് ആദ്യം ഇരുവരെയും ശല്യപ്പെടുത്തുകയും എന്റെ രാജ്യത്തു നിന്നുപോകണമെന്നു ആജ്ഞാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളെ പുറത്താക്കി. എന്നാല്‍ കാറില്‍ പോയി തോക്കുമായി വന്ന അയാള്‍ വെടി വയ്ക്കുകയായിരുന്നു.
അയാളെ പിന്തുടര്ന്ന് ഗ്രില്ലോട്ടിനു നേരെയും വെടിവച്ചു.