വസന്തം പൂചൂടി വരവായി,
പുല്നാമ്പായി, പൂമൊട്ടായി,
പ്രഭാതരശ്മികള്‍ തഴുകി ഉണര്‍ത്തും
പുല്‍മേടുകളില്‍,
കിളികൊഞ്ചലായി,
കിളിനാദമായ് വീണ്ടും വരവായി.
കുയിലുകള്‍ കൂ കൂ വിളിച്ചപ്പോള്‍
കതിരവന്‍ കനിയായിടുവേ
മഞ്ഞിന്‍പാളികള്‍ മാറ്റി നീലാംബരം ഉണര്‍ന്നു
ഇളംകുളിരാം പുതപ്പുമായി
കുഞ്ഞിളം കാറ്റുവന്നു.
ആഘോഷമായി, ആര്‍ഭാടമായി
വാടികള്‍ വീണ്ടും ഉണര്‍ന്നുപാടി.
പൂക്കളും തൊടികളും വസന്തഗാനാലാപനലഹരിയില് വീണ്ടും.