ആകാശ വീഥിയിലുയരങ്ങളേറെയേറി
സൗഹൃദപ്പടവിലിത്തിരിനേരമിരിക്കണം.
അരുണോദയം കണ്ടംബരചെരുവിലുണരുന്ന
അര്ക്കനോടൊത്തിരി കിന്നാരം ചൊല്ലണം.
കത്തിജ്ജ്വലിക്കുന്ന കതിരോനെ
കയ്യിലെടുത്തമ്മാനമാടി കളിക്കണം.
നീയും ഞാനുമെന്നൊരു ഭാവഭേദമില്ലാതെ
നാമൊന്നെന്നൊരു സ്വപ്നം പങ്കു വയ്ക്കണം.
മേഘജാളികള്ക്കിപ്പുറമൂയലാടി, വെണ്‍പിറാവു
പോല്‍ മോഹദൂരങ്ങളില് പറക്കണം.
അലകളായൊഴുകി നീങ്ങും വിണ്മുകിലിനെ
തഴുകിതലോടിയുറക്കുവാനെന്തു ദാഹം.
പുലരാനിരിക്കുന്നപുതുപുലരിതേടി
സായാഹ്ന വിരിധിയില് മറയും
അസ്തമയ സൂര്യനെ മിഴിവോടെ
കനവിലേറ്റ് ..ഭൂവിലണയുവാനെന്തു മോഹം